പ്രണയിനിക്ക് തൻ്റെ ചെവി മുറിച്ചെടുത്ത് നൽകിയ വിൻസെൻ്റ് വാൻ ഗോഗ് എന്ന വിശ്രുത ചിത്രകാരൻ ഇന്നും പ്രണയത്തിൽ മുറിപ്പെടുന്ന ഹൃദയത്തിൻ്റെ തെളിവാണ് 😢. വാലൻ്റൈൻ വീക്ക് തുടരുമ്പോൾ, ഈ അനശ്വര കാമുകനെ എങ്ങനെ മറക്കും
കവിത: ഭ്രാന്ത് നിറയുമ്പോൾ
അയാളുടെ അറ്റുപോയ ചെവി
അയാളുടെ പ്രണയിനിക്ക്
എന്നും ഓർത്തിരിക്കാൻ
അയാളുടെ ത്യാഗം!
അയാളുടെ ചിത്രരചന
കറുത്ത ആകാശത്തെ
തിളങ്ങുന്ന നക്ഷത്രങ്ങൾ
ആവാഹിക്കാൻ നടത്തിയ
വെമ്പൽ,
കിഴങ്ങ് തിന്നും മനുഷ്യർ,
അയാളുടെ ചിത്രങ്ങൾ
നിറച്ചപ്പോൾ,
പ്രിയ സഖി
മാത്രം അകലെ മറഞ്ഞുനിന്നു,
ഭ്രാന്തൻ എന്ന് വിളിപേര്
കിട്ടി,
അയാൾ വരച്ചുകൊണ്ടിരുന്നു,
വരയുടെ താളവും
നിറം തൻ മേളവും
ഒന്നിച്ചു ലയിച്ചു
ചിത്ര ഗീതമായി,
ഇനിയും വർണ ചിത്രങ്ങൾ
വരക്കുവാൻ ഏറെയുണ്ടെങ്കിലും,
വിഷാദ ഭാവം പുണ്ട്
അയാൾ അലറുകയാണ്!
വീണ്ടുമാ, അറ്റുപോയ ചെവി,
ഓർമ്മിപ്പിക്കുന്നു,
അറ്റു പോകാൻ വെമ്പി
നിൽക്കുന്ന പ്രിയ സഖി
തന്നുടെ ഓർമകൾ,
ഭ്രാന്തിൻ്റെ പക്ഷികൾ
അയാളുടെ മനസ്സിൽ
കൂടുകൂട്ടി നിദ്രയിൽ
ലയിച്ചിടുമ്പോൾ
അയാൾ പതിയെ തൻ്റെ
ബ്രഷ് നിലത്തിട്ടു മയങ്ങി!




അത്ര ത്യാഗത്തിന്റെ ആവശ്യമില്ലായിരുന്നു. പാവം.