ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്താക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
മകൻ മരുമകൾ ചെറുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണസമയത്ത് തെഹ്‌റാനിലെ ഖമനേയിയുടെ വസതിയിലായിരുന്നു അവർ ഉണ്ടായിരുന്നത്. എന്നാൽ ഖമനേയിയുടെ മക്കളിൽ ആരാണ് കൊല്ലപ്പെട്ടതെന്ന വിവരം ഇതുവരെയും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല



