അറിയുമായിരിയ്ക്കും ചിലർക്ക് അനുഭവങ്ങൾ പൊള്ളിയവർക്ക്
എന്താണന്നോ നമ്മൾ പലപ്പോഴും ജീവിയ്ക്കുന്നു എന്ന് തോന്നിയ്ക്കാൻ പാടുപെടുന്നവരാണെന്ന്.
അറിയാത്ത വഴി അന്വേഷിച്ച് ഒരു ദിക്കറിയാത്ത നാൽക്കവലയിൽ പകച്ചു നിൽക്കുന്നവരാണെന്ന്
ഈ അമ്പരപ്പിൽ നിന്ന് ഒരു ഞരമ്പെങ്കിലും ത്രസിച്ച് ജീവിതത്തോട് മഹായുദ്ധം ചെയ്യുന്നവരാണെന്ന്
എന്നാൽ അനുഭവങ്ങൾ ഇല്ലാത്തവന് പറിച്ചു നടലുകളെ ഉള്ളൂ അല്ലെങ്കിൽ എളുപ്പം വിജയിക്കാൻ ഉള്ള തന്ത്രങ്ങളെ തേടലുകളെ ഉള്ളൂ
ഇല്ലാത്തവനെ വായിച്ച് രസിക്കാനുള്ള കഥകൾ മാത്രമായി കാണാം ‘ എന്നാൽ ഒറ്റപ്പെട്ടവൻ കാണുക എങ്ങനെ ഈ ജീവിത ത്തെ കൊണ്ടു നടക്കേണ്ടൂ എന്നഅമർത്തിയ നിലവിളികളോടെ ആവും . ജീവിതം എന്താണ് അവന്ബാക്കിയാക്കുക എന്നറിയില്ല.
ചിലപ്പോൾ ശൂന്യത അല്ലെങ്കിൽ നിസ്സഹായതയിലേയ്ക്ക് അടിയറ വെച്ച മനസ്സും
വാക്കുകൾക്ക് സ്ഥാനമില്ലാതെ കാഴ്ചകൾ പതിയാതെ കേൾവിയിൽ ഒന്നും തങ്ങാത്ത കാലത്തിലൂടെ കടന്ന് പോയവർ ആണെങ്കിൽ നിങ്ങളി പുസ്തകത്തെ കാണണം.
മുഹമ്മദ് അബ്ബാസ് എന്ന ഈ എഴുത്തുകാരൻ എൻ്റെ മുന്നിലൂടെ കടന്നു പോയത് ഒരു Fb പോസ്റ്റിലൂടെ ആയിരുന്നു.
ഒട്ടും വർണ്ണനയില്ലാത്ത അലങ്കാരമില്ലാത്ത ഇത്തിരി വാചകങ്ങൾ എന്നെ കൊണ്ടെത്തിച്ചത് കോഴിക്കോട് DC യിൽ ആയിരുന്നു.
നേർക്കാഴ്ചയിൽ നിന്ന് ആ പുസ്തകം വാങ്ങി ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയിൽ
എൻ്റെ ചില എൻ്റേതു മാത്രമായ പേരില്ലാത്ത അസ്വസ്ഥതകളിലേയ്ക്ക് ഞാൻ ഈ പുസ്തകം അന്ന് മുതൽ ചേർക്കപ്പെട്ടു. ഇന്നും ഓരോ ഏടുകളിൽ നിന്ന് പലപ്പോഴും മുന്നോട്ട് നടക്കാൻ ചിലത് കണ്ടെത്തുന്നു.
മനുഷ്യർ കടന്ന് പോവുന്ന ദശാസന്ധികൾ എത്ര മാത്രംഉണ്ടെന്ന് പറയാനാവാതെ നിശ്ശബ്ദമാക്കപ്പെടുന്നുണ്ട് പലപ്പോഴും
പുറമെ കാണുന്ന ജീവിതമല്ല ഓരോരുത്തരുടെയും അകം ജീവിതം എന്നു കൂടി ഈ പുസ്തകം നമ്മോട് പറയും.
ഇത് ഒരു കൂലിപണിക്കാരൻ തുന്നിക്കൂട്ടി എടുത്ത ജീവിതമാണ്.
എന്തെല്ലാം ഇല്ലന്ന് നമ്മൾ പറഞ്ഞാലും ചിലത് എല്ലാം നമുക്ക് ഉണ്ട്. ഒരു പിടി വളളി ഉണ്ടാവും
ബന്ധങ്ങളിൽ സൗഹൃദങ്ങളിൽ എവിടെയെങ്കിലും.
എന്നാൽ നാടുവിട്ട് കോഴിക്കോട് എത്തിയ പതിനാലുകാരൻ ജീവിതത്തെ തൊട്ടത് നഗര ചത്വരത്തിലെ കെട്ട കാഴ്ചകളിൽ നിന്നായിരുന്നു.
പിടിച്ചു പറിക്കാരും കള്ളന്മാരും ശരീരം വിൽപ്പനക്കാരും തമ്പടിക്കുന്ന നഗരത്തിലെ രാത്രികളിൽ ഇരുട്ടിൽ കണ്ടെത്തിയത് നല്ല പേരില്ലാത്ത ശുദ്ധ മനുഷ്യരുടെ നന്മയായിരുന്നു.
ജീവിക്കാൻ വേണ്ടി മുറിവേൽക്കുന്ന രണ്ട് സ്ത്രീകൾ കൊടുത്ത അക്ഷരപ്പൊട്ട്
അതിൽ തൊട്ട് കടലോളം ആഴത്തിലുള്ള അക്ഷരമുത്തുകളെ മുങ്ങി എടുക്കുകയായിരുന്നു.
അല്ലെങ്കിൽ തനിയ്ക്ക് നിഷേധിച്ച ലോകത്തെ വെട്ടിപിടിയ്ക്കാൻ വായനയുടെ കടലിലേയ്ക്ക് തുഴ എറിയുകയായിരുന്നു.
15 അധ്യായങ്ങളിലൂടെ കടന്നുപോവുമ്പോൾ 15 കാലങ്ങളെ കാണിച്ചുതരുന്നു.
ഷേക്സ്പിയറിൻ്റെ Seven stages അല്ല
സഹിച്ച് തീർക്കുന്ന എണ്ണമില്ലാത്ത പേരില്ലാത്ത ജന്മം തന്നെ.
ഏകാന്തതയുടെ ഉൾവലിയലിൽ ഒരു മനുഷ്യൻ നടന്നെത്തുക മരണത്തിൻ്റെ ഗുഹാമുഖത്ത് തന്നെയാണ്
അവിടെ ബന്ധങ്ങളോ പ്രതീക്ഷകളോ മോഹങ്ങളോ ഇല്ല മരണത്തിലൂടെ സ്വത്വം നേടാനുള്ള അതി തീവ്രമായ ആഗ്രഹം മാത്രം.
അവിടെ ഒരു ലോകമുണ്ടെന്ന് അയാൾക്ക് മാത്രമേ തിരിച്ചറിയാൻ പറ്റൂ.
അതനുഭവിക്കാത്തവരെ നിങ്ങൾക്കതിനെ
എന്തു പേരും വിളിയ്ക്കാം പ്രാന്ത് എന്നോ വിഷാദമെന്നോ
വിശ്വവിഖ്യാതമായ മൂക്കിലൂടെ ബഷീർ മുഹമ്മദ് അബ്ബാസ് എന്ന മനുഷ്യനെ ലോകത്തിലേയ്ക്ക് കൈപിടിച്ചു
കാലത്തിൻ്റെ ചരിത്രത്തിൽ പ്രഹസമായും ദുരന്തമായും ഒട്ടുമിക്ക കഥാപാത്രങ്ങളും കടന്നുപോവുകയായിരുന്നന്ന് ഇദ്ദേഹം പറയുന്നു.
ജപ്പാൻ ബ്ലാക്കും വാർണിഷും ഉണ്ടാക്കുന്ന കനൽചൂടിൽ ടി പത്മനാഭൻ്റെ ഗൗരിയിലൂടെ പുകയും വേവും മറന്ന് പ്രണയം തൊടുന്നു
സേതുവിനെ വായിച്ച് അടയാള പെടുത്തുന്നത് അളവുകോലുകൾ മതിയാവാതെ വരുന്ന ആകാശമാണ് ഓരോ മനുഷ്യനെന്നാണ്.
എത്രമാത്രം ശരിയാണത്
ജീവിതത്തെ നിസ്സംഗനായി നേരിടാൻ പ്രാപ്തമാക്കിയ വായന
ഉന്മാദത്തിൻ്റെ കാലങ്ങളിൽ എത്ര കഴുകിയാലും മണം പോവാത്ത വിരികളുണ്ട്
ഭൂമിയിലെ ഏറ്റവും നിസ്സഹായരായ മനുഷ്യരുടെ മണമാണത്.
അതെ പ്രിയമുള്ള എഴുത്തുകാരാ നിങ്ങളെഴുതിയത് മുഴുവൻ വേദനകളുടെ ചവിട്ടടിയിൽ നിന്ന് ആഞ്ഞു തീർക്കുന്ന ജീവിതത്തിൻ്റെ ദൂരം തന്നെ അതിലെ കാഴ്ചകൾ തന്നെ.
ജീവിതം വായന കൊണ്ട് മാറ്റി വരച്ച അനേകരിൽ ഒരാളല്ല
തീക്ഷ്ണ യാഥാർത്യത്തിലേയ്ക്ക് വായനയെ ചേർത്ത് നിർത്തി ജയിച്ച ഒരാളാവുന്നു.
ഞാനും ഈ പുസ്തകം ചേർത്തു നിർത്തുന്നു
കാരണം നേർരേഖയിൽ നീങ്ങുന്ന ജീവിതം ചെന്നു വീഴുന്നത് പലപ്പോഴും ആരും കാണാത്ത ആഴങ്ങളിലേയ്ക്കാണെന്ന് പറഞ്ഞു തീർത്തതിന്
നിരംലംകൃതമായ ആ ലോകത്തെ നിരലംകൃതമായ ഭാഷയിൽ വരച്ച് തന്നതിന്
നന്ദി
സൂപ്പർ
നല്ല കനമുള്ള പുസ്തകത്തിൻറെ കനമുള്ള ആസ്വാദനക്കുറിപ്പ്.
പുസ്തകത്തിന്റെയും എഴുത്തുകാരന്റെയും ആത്മാവ് അറിഞ്ഞ എഴുതിയ വിവരണം ഒത്തിരി ഇഷ്ടം