1909 ൽ കോഴിക്കോട് കല്ലായിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് അവിടെ നിന്ന് മഞ്ചേരിയിലേക്കും, പിന്നെ 1913 ൽ നിലമ്പൂർ ചുങ്കത്തറ എന്നിവടങ്ങളിലേക്ക് താമസമാക്കിയ കല്ലായി കുടുംബത്തിലെ ‘1972 ൽ മരണപ്പെട്ട,കല്ലായി മൊയ്തീൻ, മാമ്പള്ളി കദീസ കുട്ടിയുടെയും മകൻ, കല്ലായി മുഹമ്മദാലി എന്ന നമ്മുടെ കല്ലായി കുഞ്ഞാക്ക [73] വയസ്.
1913 ൽ നിലമ്പൂർ കോവിലകത്തെ കാര്യസ്ഥനായി വന്ന മാമ്പള്ളി കുട്ട്യാലി [കുഞ്ഞാക്കയുടെ ഉമ്മയുടെ ഉപ്പ ] ചുങ്കത്തറയിലെ ആദ്യത്തെ മുസ്ലീ കുടുംബമാണ്, കല്ലായി മൊയ്തീൻ കാക്കക്ക് ചുങ്കത്തറയിൽ [മസാല ] പലചരക്ക്കടയും, മക്കാനിയുമായി ചുങ്കത്തറ അങ്ങാടിയിൽ കച്ചവടം നടത്തിയിരുന്നു 1913 ൽ കല്ലായി കുടുംബം നിലമ്പൂരിലും ചുങ്കത്തറയിലും എത്തി. മാപ്പിള [കല്ലായി ] സ്ക്കൂളും കല്ലായി പള്ളിയും അത് പോലെ നിലമ്പൂർ ഗവ.ആശുപത്രിയുടെ കോൺട്രാക്ട്ടർ കല്ലായി കുഞ്ഞുമുഹമ്മദ് ആയിരുന്നു. ആശുപത്രി തുടങ്ങിയ അന്ന് മുതൽ കുഞ്ഞു മുഹമ്മദിന്റെ ഭാര്യ കദിയ കുട്ടിയെ [പേട്ടിച്ചി] നെഴ്സ് ആയി ബ്രിട്ടിഷ്കാരുടെ ഉത്തരവിൽ ആശുപത്രിയിൽ ജോലിയിൽ കയറി.
1955 കാലങ്ങളിൽ,നിലമ്പൂർ പാട്ടുൽസവം നടക്കുമ്പോൾ പാട്ട കുടിയേൻമാറായ മാമ്പള്ളി കുടുംബം കൊടുക്കുന്ന പച്ചക്കറികളും അരിയുമായി കല്ലായി കുഞ്ഞാക്കയടക്കം അഞ്ച് കുട്ടികൾ കാളവണ്ടിയിൽ, നിലമ്പൂർ കോവിലകത്തേക്ക് പോവും, മാനവേദൻ രാജാവ് താമസിക്കുന്ന കോവിലകത്തിന് മുന്നിൽ എട്ടോളം കാളവണ്ടികൾ നിർത്തി, കാര്യസ്ഥൻ നെടുങ്ങാടിയുടെ ഓഫീസിലാണ് കോവിലകത്തിലേക്ക് വന്ന കുട്ടികൾക്ക് ഭക്ഷണം കൊടുക്കുക. കാളവണ്ടി കൊണ്ടുവനവർക്ക് ഊട്ടുപുരയിലുമാണ് ഭക്ഷണം കൊടുക്കുക, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ മാനവേദൻ രാജാവ് പറയും മാമ്പള്ളി കുട്ട്യാളിയുടെ കുട്ടികൾ വരിക.എന്നിട്ട് 1 രൂപ 5 എണ്ണം കൊടുക്കും അഞ്ച് രൂപയുമായി തേക്കിൻ ഇലയിൽ പൊതിഞ്ഞ അലുവയും, കാരയ്ക്കയും, പൊരിയുമായി, തിരിച്ച് കാളവണ്ടിയിൽ രാത്രിയിൽ ചുങ്കത്തറയിലേക്ക്, കരിമ്പുഴ കഴിഞ്ഞാൽ കാടുമൂടിയ റോഡിലൂടെ കാളവണ്ടിയുടെ ചക്രത്തിൽ മണികൾകെട്ടി മണിയും കിലുക്കി റാദൽ വെളിച്ചത്തിൽ കാളവണ്ടി പോവുമ്പോൾ കാട്ടിലുള്ള കരടിയും, പുലിയുമെല്ലാം ഓടി ഒളിക്കും,,
പണ്ട് നിലമ്പൂർ കോവിലകവും, മങ്കട കോവിലകവും കാഞ്ഞിരപുഴ അതിർത്തി തർക്കം വന്നപ്പോൾ നിലമ്പൂർ കോവിലകത്തെ സഹായിച്ച ഒരാളായിരുന്നു മാമ്പള്ളി കുട്ട്യാളി കാക്കാ അതിർത്തി നോക്കാൻ വേണ്ടി 60 ആളുകളുമായി കുട്ട്യാളി കാക്ക പോയി തിരിച്ചു വന്നത് 30 പേർ ബാക്കിയുള്ള ആളുകളെ കാട്ടുമൃഗങ്ങൾ പിടിച്ചിട്ടും, അസുഖം വന്നും മരണപ്പെട്ടിയിരുന്നു. 1955 ൽ ജവഹർലാൽനെഹ്രു നിലമ്പൂരിൽ വന്നപ്പോൾ കോൺഗ്രസ് സേവാദൽ വാളഡിയറിൽ അംഗമായിരുന്നു കല്ലായി കുഞ്ഞാക്ക അന്ന് നെഹ്രു പ്രസംഗിച്ച .MSP ഗ്രാണ്ടിലെ സ്റ്റേജിൽ കുട്ടിയായിരുന്ന കല്ലായി കുഞ്ഞാക്കയുണ്ടായിരുന്നു, നിലമ്പൂർ കോവിലകം സന്ദർഷിക്കാൻ നെഹ്രു പോയപ്പോൾ കൂടെ സേവാദൽ ക്യാപ്റ്റൻമാരായ, [സെനിത്ത് ]ഐഷ മുഹമ്മദ്, പൊന്നൻ പിള്ളയുടെ മകൻ, നടരാജൻ പിള്ള, ഉണ്ണി നമ്പൂരി, കൂടെ കല്ലായി കുഞ്ഞാക്കയും മാത്രമേ ഉണ്ടായിരുന്നൊളൂ.
അന്നത്തെ നിലമ്പൂർ കോൺഗ്രസ് നേതാക്കൽ, KV കുഞ്ഞാലൻകുട്ടി, TMചേക്കു, സ്വർണ്ണ പീടിക രാമൻകുട്ടി നായർ, TM പ്രഭാകരൻനായർ, പള്ളികുത്ത് ബാലകൃഷ്ണൻ നായർ, നിലമ്പൂർ മെഡിക്കൽസ് ശങ്കരൻ കുട്ടി നായർ, 1956 ൽ നിലമ്പൂർ ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് K ഖാദർ ആയിരുന്നു. ഐക്യകേരളതെരഞ്ഞെടുപ്പിൽ മലമ്പാർ മണ്ഡലമായിരുന്ന വണ്ടൂരിൽ 1 സീറ്റിൽ PP ഉമ്മരും, 2 മത്തെ സീറ്റിൽ മുസ്ലീ ലീഗ് സ്വതന്ത്ര: ചടയൻ ഇവരാണ് മത്സരിച്ചത്, 1962, കല്ലായി കുഞ്ഞാക്ക പത്താം ക്ലാസിൽ പഠിക്കുമ്പോൾ ksu വിന്റെ വിമോചന സമരത്തിൽ പങ്കെടുത്ത് ചുങ്കത്തറയിൽ Upസ്ക്കൂളിൽ നിന്ന് തുടങ്ങി നിലമ്പൂർ മാനവേദൻ ഹൈസ്ക്കൂളിൽ അവസാനിച്ച സമരത്തിൽ അറസ്റ്റ് വരിച്ചിരുന്നു.
മലപ്പുറം ജില്ലയിൽ ആദ്യമായിചുമട്ട് തൊഴിലാളി യൂനിയൻ INTUC ഉണ്ടാക്കിയത് കല്ലായി കുഞ്ഞാക്കയായിരുന്നു. അതു പോലെ വളരെ അധികം കഷ്ടപ്പെട്ട്, മലപ്പുറം ജില്ലാ ഫാം തൊഴിലാളി യൂനിയൻ, ജില്ലാമണൽ തൊഴിലാളി യൂനിയൻ, മോട്ടോർ & ടാക്സി വർക്കേഴ്സ് യൂനിയൻ, ഇതിന്റെയൊക്കെ. പ്രസിഡന്റ് A കുഞ്ഞിരാമൻ ആയിരുന്നു.
ഏറനാട് താലൂക്ക് യൂത്ത് കോൺഗ്രസ് ഓർഗനൈസ്ങ്ങ് സെക്രട്ടറി, യൂത്ത് കോൺഗ്രസ് കോഴിക്കോട് എക്സികമ്മറ്റി അംഗം,1971 ൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്, ഇപ്പോൾ, INTUC സംസ്ഥാന സെക്രട്ടറിയും DCC മെമ്പറുമായ പാവങ്ങളെ സഹായിച്ചിരുന്ന പേരുകേട്ട , മാമ്പള്ളി കുടുംബത്തിന്റെയും കല്ലായി കുടുംബത്തിന്റെയും അംഗമായ കല്ലായി കുഞ്ഞാക്ക.
പാവങ്ങളെ ഇപ്പോഴും സഹായിക്കുന്ന കല്ലായി കുഞ്ഞാക്കയെപോലെത്തെ നേതാക്കളെയാണ് ജനങ്ങൾക്ക് ആവശ്യം, പാവങ്ങളെ സഹായിക്കുന്ന അനവധി നേതാക്കൻമാർ നിലമ്പൂരിൽ പല പാർട്ടിയിലും ഉണ്ടായിട്ടുണ്ട്. ജനങ്ങൾക്കു വേണ്ടി കൊടിയുടെ നിറം നോക്കാതെ സഹായിക്കുന്ന കല്ലായി കുഞ്ഞാക്കാനെ പോലെത്തെ, ആളുകളുമായി ഇനിയും കാണാം
നല്ല അറിവ് പകരുന്ന ലേഖനം
നല്ല അവതരണം