ഇടവമാസപ്പെരും-
മഴക്കാലത്തിന്
അറുതിയില്ലാത്ത
രൗദ്രരൂപം പൂണ്ടു
സംഹാരതാണ്ഡവം
ആടുന്നു ഭൂമി.
കൊടുങ്കാറ്റ് വേരോടെ
പിഴുതെറിയുന്നു
വൻമരങ്ങളെത്തന്നെയും
വലിയ കുന്നുകളടർന്നു
പതിച്ചു കൺമുന്നിലാകവെ.
അഹങ്കരിച്ചാടി –
ത്തിമിർത്തുനിന്ന
മനുഷ്യമനസ്സിലേക്ക്
പാഞ്ഞടുത്തു പ്രകൃതി തൻ
സർവ്വ കോപങ്ങളും.
മഴവെള്ളപ്പാച്ചിലിൽ
ഒഴുകി പരക്കുന്ന
അജ്ഞാത ജഡങ്ങൾക്ക്
അവകാശികളെ
തിരഞ്ഞോടുന്നു ചിലർ
എന്റെ ചോരയും നീരും
ഊറ്റിവിറ്റു മുടിച്ചു നിങ്ങൾ
പണിഞ്ഞതൊക്കെയും
ഞാനെടുക്കുന്നു മനുഷ്യാ
നിന്നനുവാദമില്ലാതെ
മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണ് ഇപ്പോൾ തിരിച്ചു കിട്ടുന്നത്