ചന്ദ്രികാലോലമാം രാവിന്റെ ചേലിലാ-
യെൻ മാനസമേറ്റിത്തനിച്ചിരിക്കെ,
ചേമന്തിച്ചേലോടെയാടുമീ പൂവിലാ –
യനുരാഗവിവശയാം നിന്നെ കണ്ടു.
മൂകമാംസന്ധ്യതൻ തിരകൾക്കുമ –
പ്പുറമൊഴുകുവതിന്നെന്റെ
ഓർമ്മകളിൽ
അനുരാഗപല്ലവി മൂളുന്ന സന്ധ്യയി –
ലറിയാതെ നിൻചിരി കൊതിച്ചിരുന്നു.
ചന്ദ്രികാലോലമാം രാവിന്റെ ചേലിലാ-
യെൻ മാനസമേറ്റിത്തനിച്ചിരിക്കേ,
ഹേമന്തരാവുതൻ മഞ്ജുളസൂനങ്ങൾ
വാരിപ്പുണർന്നതായ് കനവു കണ്ടു.
ഗതിമാറിടുന്നൊരീ
മനസ്സിന്റെയോളങ്ങൾ
പ്രണയാഭിലാഷത്തിനോടം തുഴയവേ ,
കരൾനൊന്തുനീറുമാ നിമിഷങ്ങളെന്നി-
ലെയേകാന്തപഥികന്റെ
മനസ്സുണർത്തി
കനൽപോലെരിയുമെൻ ഹൃത്തടത്തി-
ലനുരാഗസൂനങ്ങൾ വിടർന്നിടുമ്പോൾ,
നോവുകൾതീർക്കുന്ന
നിമിഷങ്ങളെന്നി- ലായ്
നിഴൽനാടകമാടിരസിച്ചിടുന്നു.
കനൽനൊന്തുപെയ്യവേ
എന്നിലെയോർ-
മ്മയിലനുരാഗമൊട്ടുകളൊന്നായടരവേ,
ചന്ദനച്ചിതയിലമർന്നൊരെൻമാനസം
വിരഹകാവ്യം രചിയ്ക്കുന്നു
ശിഷ്ടകാലം.
നന്നായിട്ടുണ്ട്
നല്ല രചന