വെന്വസ്വേലയിൽ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പിടികൂടിയതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു .ട്രംപിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത് .കാരക്കാസ്, മിറാൻഡ, അരാഗ്വ, ലാ ഗ്വെയ്ര എന്നിവിടങ്ങളിൽ യുഎസ് ആക്രമണം നടത്തി
വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ യുഎസ് വൻതോതിലുള്ള ആക്രമണം നടത്തിയതിന് ശേഷം നിക്കോളാസ് മഡുറോയെ പിടികൂടി വെനസ്വേലയിൽ നിന്ന് നാടുകടത്തി എന്നും ഡൊണാൾഡ് ട്രംപ് അറിയിച്ചു.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് വെനസ്വേലയ്ക്കെതിരെയും അതിന്റെ നേതാവായ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെയും വൻതോതിലുള്ള പ്രഹരം വിജയകരമായി നടത്തിയിരിക്കുന്നു. അദ്ദേഹത്തെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുന്നു. ഈ പ്രവർത്തനം യുഎസ് നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ചാണ് ഏജൻസികളുമായി സഹകരിച്ചാണ് നടത്തിയത് എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
വെനസ്വലൻ തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ യുഎസ് സ്‌ഫോടനങ്ങൾ നടത്തി .ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.കാരക്കാസിലെ ഫോർട്ട് ട്യൂണ സൈനിക താവളം ആക്രമിക്കപ്പെട്ടു.മഡുറോ സർക്കാരിനെതിരായ നീക്കത്തിന് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയ്ക്ക് ട്രംപ് അനുമതി നൽകിയിരുന്നു.
കരീബിയൻ കടലിൽ അമേരിക്കൻ നാവികസേനാ വിന്യാസവും നടത്തിയിരുന്നു. അമേരിക്കൻ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്ന് വെനസ്വേല ആവശ്യപ്പെട്ടു.



