സ്ത്രീകളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വേറിട്ടൊരു കാഴ്ചാനുഭവമാണ് പെൺപാവക്കൂത്ത്.
‘സമം’ സാംസ്കാരിക പരിപാടിയോട് അനുബന്ധിച്ചാണ് ചരിത്രത്തിലാദ്യമായി പെൺപാവക്കൂത്ത് അരങ്ങേറിയത്.
ജനകീയമായിട്ടില്ലാത്ത പാവക്കൂത്ത് ആദ്യമായി സ്ത്രീകൾ മുന്നേറ്റം നടത്തിയതോടെ മികച്ച കലാരൂപമായി കൂടുതൽ മതേതരവും ജനകീയവും ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നല്ലൊരു മാറ്റത്തിന് നിമിത്തമായ ഈ ഉദ്യമം എങ്ങും വ്യാപൃതമാകട്ടെയെന്ന് നമുക്ക് പ്രതീക്ഷിക്കാം…
തോൽപാവക്കൂത്ത്
കേരളത്തിൽ ക്ഷേത്ര കലകളിൽ ഒഴിച്ചുകൂടാനാകാത്ത ഒരിനം എന്ന നിലയിലിന്ന് തെക്കൻ കേരളത്തിൽ തോൽപാവക്കൂത്ത് എന്ന കലാരൂപം അരങ്ങേറിവരുന്നു. ജനുവരി മുതൽ മെയ് വരെ ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന കൂത്തു മാടം അറിയപ്പെടുന്നത് താളവാദ്യക്കാർ ഉൾപ്പെടെ 42 കലാകാരന്മാർ അവതരിപ്പിക്കുന്ന പ്രദേശം അല്ലെങ്കിൽ വേദി എന്നാണ്.
ക്ഷേത്ര കലാരൂപമെന്ന നിലയിൽ വളർന്ന പാവകളികളിൽ മിക്കതും പുരാണങ്ങളെ കേന്ദ്രീകരിച്ചുള്ള ആശയങ്ങളാണ്. അറിവ് പകർന്നുകൊണ്ട് പുരാണങ്ങളുമായി
ബന്ധപ്പെടുത്തി പാരമ്പര്യങ്ങളെനിലനിർത്താൻ ഇതിന് കഴിയുമെന്നാണ് വി ശ്വാസം. ഭദ്രകാളി ദേവി ധാരികാസുരനെ വധിച്ചശേഷം രാമൻ രാവണനെ വധിക്കുന്നത് ദേവി ഭദ്ര കാളിക്ക് കാണാൻ കഴിഞ്ഞില്ല. തന്റെ പിതാവായ ശിവനോട് രാമ-രാവണ യുദ്ധം കാണിച്ചുതരാനുള്ള ദേവിയുടെ അഭ്യർത്ഥന പ്രകാരം ശിവൻ യുദ്ധം നിഴലുകളിൽ കാണാൻ പാവകളി യിലൂടെ അനുഗ്രഹിച്ചുവെന്നാണ് വിശ്വാസം.
പുരാതനകാലത്ത് സാധാരണക്കാർക്ക് അറിവ് ഉത്പാദിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു മാർഗ്ഗമായിരുന്നു തോൽപാവക്കൂത്ത്. ഈ കലാരൂപം ഔപചാരികമായി ഒരാൾക്ക് പഠിക്കണമെങ്കിൽ നിരവധി മാസങ്ങൾ എടുക്കുമെന്നാണ്. തമിഴ് ഭാഷയിലെ ചില വാക്കുകൾ കടംകൊണ്ടതു കൊണ്ട് തന്നെ ഇതിന്റെ ഉത്ഭവം തമിഴ്നാട് ആണെന്നും നിലവിൽ പറയപ്പെടുന്നുണ്ട്. തോൽ(തുകൽ ),പാവ (പാവ), കൂത്ത് (പ്രകടനം ) എന്നിങ്ങനെ തമിഴിലെ മൂന്ന് വാക്കുകൾ ചേർന്നതാണ് തോൽപാവക്കൂത്ത്.
ക്ഷേത്രങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന കലാരൂപം ഗുരു കൃഷ്ണമൂർത്തി
പുലവരുടെ അർപ്പണബോധത്തിന്റെ പ്രസ്ഥാനമായി കണക്കാക്കപ്പെടുന്നു. 1979 ദേശീയ അവാർഡിന് അർഹനായ കൃഷ്ണമൂർത്തിപുലവരുടെ പാരമ്പര്യ ത്തെ പിന്തുടർന്നുകൊണ്ടാണ് ശ്രീരാമചന്ദ്രപുലവർ കേരളത്തിൽ പാവക്കൂത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനായി ശ്രദ്ധിക്കപ്പെടുന്നത്.
ഷൊർണ്ണൂരിനടുത്ത് കൂനത്തറ എന്ന ഗ്രാമത്തിൽ പ്രശസ്ത തോൽപാവക്കൂത്ത് കലാകാരനായ കൃഷ്ണൻകുട്ടി പുലവരുടേയും ഗോമതി അമ്മയുടെയും മകനായാണ്പതിമൂന്നാം തലമുറയിലെ പ്രശസ്ത തോൽ പാവകൂത്ത് കലാകാരൻ രാമചന്ദ്ര പുലവറിന്റെ ജനനം.തന്റെ പിതാവായ കൃഷ്ണൻ കുട്ടി പുലവരിൽ നിന്നുംകേരളത്തിലെ ഷാഡോ പപ്പറ്റിനെ ക്ഷേത്രകലയിൽ നിന്നും ലോക പ്രശസ്തമാക്കാൻ പാവകളിയുടെ ആദ്യഭാഗം അഭ്യസിച്ചു. തോൽ പാവക്കൂത്ത് എന്ന
കലാരൂപമിന്നും രാമചന്ദ്ര പുലവരും സംഘവും മലബാർ മേഖലയിലെ ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്നു.
ഐതിഹ്യത്തിൽ നിന്നുള്ള വാങ്മയമാണ് കലാസ്രോതസ്സെന്നും, 2000 വർഷത്തെ ചരിത്രസത്യമുണ്ട് ഇന്ത്യ യിലെ പാവകളി ചരിത്രത്തിനുമെന്നാണ് രാമചന്ദ്രപുലവർ അവകാശപ്പെടുന്നത്.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലയിലെ അനവധി ദേവീ ക്ഷേത്രങ്ങളിൽ ഇന്നും
തോൽപാവക്കൂത്ത് നടത്തുന്നുണ്ട്. തോൽപാവക്കൂത്തും, നിഴൽപാവക്കൂ ത്തും പണ്ഡിതനും, പാമരനും കാണാൻ ഇഷ്ടപ്പെടുന്നതും, തെക്കൻ കേരള കലാസമ്പ്രദായങ്ങളിൽ മാറ്റിനിർത്താനാ കാത്ത ഒന്നാണെന്നാണ്.
നൂൽ പാവക്കൂത്ത്, നിഴൽ പാവക്കൂത്ത്, റോഡ് പാവക്കൂത്ത്, കൈയുറപാവക്കൂത്ത് എന്നിങ്ങനെ നാലായി പാവക്കൂത്തിനെ തരം തിരിക്കാം.
ഇവയിൽ പ്രധാനമായ നിഴൽപാവ ക്കൂത്ത് ഒറീസ്സയിൽ രാവണച്ഛായ എന്നും, ആന്ധ്രയിൽതോൽബൊമ്മലാട്ടം, തമിഴ് നാട്ടിൽ പാവക്കൂത്ത്, കർണ്ണാടകയിൽ തോല് ഗോമ്പലാട്ടം , കേരളത്തിൽ തോൽപാവക്കൂത്തെന്നുമറിയപ്പെടുന്നു.
നിഴൽ പാവകൂത്ത് ദേവിക്ക് സമർപ്പിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. പരമ്പരാഗതമായ കൂത്തുമാടമുണ്ട് കേരളത്തിലെ നിഴൽ നാടകത്തിന്. നാളികേരം ഉടച്ച് തിരി വെച്ച് അനുഷ്ഠാനങ്ങളോടെയും 21 വിളക്ക് വെച്ച് നടത്തുന്ന ചടങ്ങുകളായും കൂത്ത് അരങ്ങേറുന്നു.
സമീപകാല സംഭവങ്ങളേയും സാമൂഹിക ചുറ്റുപാടുകളേയും ഹാസ്യാത്മകമാക്കി അവതരിപ്പിക്കുന്ന ഒറ്റയാൾ പ്രകടനമാണ് കൂത്ത്. കൂത്തമ്പലങ്ങളിലോ, അമ്പലങ്ങളിൽ കൂത്ത് തറകളിലോ അരങ്ങേറിയിരുന്ന കൂത്ത്, കൂടിയാട്ടത്തിന്റെ ഭാഗമായും സ്വതന്ത്രമായും അവതരിപ്പിച്ചിരുന്നു. മിഴാവാണ് കൂത്തിന് അകമ്പടിയായി രുന്ന വാദ്യോപകരണം.
കാലക്രമേണ ജനപ്രീതി നഷ്ടപ്പെട്ട കേരളത്തിലെ പരമ്പരാഗത കലാരൂപങ്ങളിലൊന്നായ തോൽപാവക്കൂത്ത് പാവക്കൂത്തുകളിലെ ഒരു വകഭേദമാണ്. ക്ഷേത്രാചാരങ്ങളുടെ പിൻബലത്തിൽ നിലനിന്നുപോന്ന ഈ കലാരൂപം കേരളത്തിന്റെ തനതായ കലയാണ്..
തോൽപ്പാവക്കൂത്ത് വളരെ ജനകീയമാകട്ടെ അതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്.
നല്ല ലേഖനം
നന്ദി സന്തോഷം സർ

ഇങ്ങനെ ഉള്ള കലകളെ പറ്റി ഒന്നും അറിയില്ലായിരുന്നു. കേട്ടിട്ടുണ്ട്. നല്ല വിവരണം
നന്ദി സന്തോഷം

നല്ല വിവരണം

നന്ദി സന്തോഷം
