കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷേ നാളെ പരിഗണിച്ചേക്കും.
റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്.
എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും രണ്ട് കേസുകളിലും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഹർജികൾ നാളെ കോടതി പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരും ജാമ്യപേക്ഷ സമർപ്പിച്ചിട്ടുണ്ട്.



