ജമ്മു കശ്മീരിലെ പാംപോറിലെസാംബൂറ സ്വദേശിയായ അമീർ റാഷിദ് അലി എന്നയാളെയാണ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാർ ഇയാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.
സ്ഫോടനത്തിന് ഉപയോഗിച്ച വാഹനം വാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിനായി അമീർ ഡൽഹിയിലേക്ക്പോയിരുന്നുവെന്നും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നുംഎൻഐഎ വ്യക്തമാക്കി.പുൽവാമയിലെസാംബൂറ ഗ്രാമത്തിലുള്ള അമീർ റാഷിദ് അലിയുടെ വസതിയിൽ ഒന്നിലധികം തവണ അന്വേഷണ സംഘം പരിശോധന നടത്തി. അമീറിന്റെസഹോദരൻ നിലവിൽ ജമ്മു കശ്മീർ പോലീസിന്റെ കസ്റ്റഡിയിലാണ്.
അതേസമയം, ഐഇഡി നിറച്ച കാറിലുണ്ടായിരുന്നത്പുൽവാമ നിവാസിയും ഫരീദാബാദിലെ അൽഫലാഹ് സർവകലാശാലയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഉമർ ഉൻ നബി തന്നെയാണെന്ന്ഫോറൻസിക് പരിശോധനയുടെ ഫലത്തിൽ നിന്ന് വ്യക്തമായതായും എൻഐഎ പറഞ്ഞു.
നബിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനവും അന്വേഷണ ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്. തെളിവുകൾക്കായി വാഹനം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സ്ഫോടനത്തിൽ പരിക്കേറ്റ നിരവധി പേർ ഉൾപ്പെടെ 73 സാക്ഷികളെ അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ ചോദ്യം ചെയ്തു.
സ്ഫോടനത്തിന് പിന്നിലെ വലിയ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിനുംകേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയുന്നതിനുമായിഡൽഹി , ജമ്മു കശ്മീർ , ഹരിയാന , ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പോലീസ് സേനയും, മറ്റ്കേ ന്ദ്ര ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന്എൻഐഎഅറിയിച്ചു.അതേസമയം, ദേശീയ തലസ്ഥാനത്തെ പ്രധാന മേഖലകളിൽ ഡൽഹി പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.