Wednesday, January 28, 2026
Homeഇന്ത്യതെളിവില്ല; അക്ഷർധാംക്ഷേത്ര ആക്രമണക്കേസിൽ ആറ് വർഷത്തിന് ശേഷം മൂന്ന് മുസ്‌ലിം യുവാക്കളെ കൂടി കോടതി വെറുതെ...

തെളിവില്ല; അക്ഷർധാംക്ഷേത്ര ആക്രമണക്കേസിൽ ആറ് വർഷത്തിന് ശേഷം മൂന്ന് മുസ്‌ലിം യുവാക്കളെ കൂടി കോടതി വെറുതെ വിട്ടു.

അഹമ്മദാബാദ്: ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രം ആക്രമണക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മൂന്ന് മുസ്‌ലിം യുവാക്കളെ അഹമ്മദാബാദിലെ പ്രത്യേക പോട്ട (POTA) കോടതി വെറുതെ വിട്ടു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അബ്ദുൽ റഷീദ് സുലൈമാൻ അജ്‌മീരി, മുഹമ്മദ് ഫാറൂഖ് മുഹമ്മദ് ഹഫീസ് ഷെയ്ഖ്, മുഹമ്മദ് യാസിൻ (യാസിൻ ഭട്ട്) എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയത്. ഇവർക്കെതിരെ പുതിയ തെളിവുകളൊന്നും ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി ഹേമാംഗ് ആർ. റാവൽ നിരീക്ഷിച്ചു.
: കേസിലെ പ്രധാന പ്രതികളെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കണ്ട് സുപ്രീം കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ആ വിധിക്ക് ശേഷം ഈ മൂന്ന് പ്രതികൾക്കെതിരെയും പുതിയതായി യാതൊരു തെളിവുകളും പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഇവരെ തടവിൽ വെക്കുന്നത് നീതിയല്ലെന്ന് കോടതി വ്യക്തമാക്കി.

പ്രവാസ ജീവിതത്തിനിടെ അറസ്റ്റ്:

ഗുജറാത്ത് വംശഹത്യയെ തുടർന്ന് അന്നത്തെ നരേന്ദ്രമോഡി സർക്കാരിനെതിരെ കടുത്ത വികാരം നിലനിൽക്കുന്നതിനിടെ, 2002 സെപ്റ്റംബർ 24-നാണ് അക്ഷർധാം ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നത്. ആ സമയത്ത് അഹമ്മദാബാദ് സ്വദേശികളായ സുലൈമാൻ അജ്‌മേരിയും മുഹമ്മദ് ഫാറൂഖും സൗദി അറേബ്യയിൽ ജോലി ചെയ്യുകയായിരുന്നു. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. 2019-ൽ വിദേശത്തുനിന്ന് തിരിച്ചെത്തിയ ഉടൻ ഗുജറാത്ത് ക്രൈംബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദിൻ്റെ ഇടപെടൽ

നേരത്തെ സുപ്രീം കോടതി വെറുതെ വിട്ട ആദം സുലൈമാൻ അജ്‌മേരിയും സലിം ഹനീഫും നൽകിയ അപേക്ഷയെത്തുടർന്ന് ജംഇയ്യത്തുൽ ഉലമ ഇ ഹിന്ദ് ആണ് പ്രതികൾക്ക് വേണ്ടി നിയമസഹായം നൽകിയത്. കോടതി വിധിയെ നീതിയുടെ വിജയമെന്ന് വിശേഷിപ്പിച്ച സംഘടനയുടെ അധ്യക്ഷൻ മൗലാനാ അർഷാദ് മദനി, നിരപരാധികളായ മനുഷ്യർ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വരുന്ന നീതിന്യായ വ്യവസ്ഥയിലെ പോരായ്മ‌കളിൽ ഖേദം പ്രകടിപ്പിച്ചു.

വധശിക്ഷയിൽ നിന്ന് വിമുക്തനായ മുഫ്‌തി അബ്ദു‌ൽ ഖയ്യൂം തന്റെ ജയിൽ അനുഭവങ്ങളെക്കുറിച്ച് എഴുതിയ ’11 ഇയേഴ്സ് ബിഹൈൻഡ് ബാർസ്’ (11 വർഷം അഴികൾക്കുള്ളിൽ) എന്ന പുസ്‌തകം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

കേസിലെ നാൾവഴികൾ:

* 2007: പ്രത്യേക പോട്ട കോടതി മൂന്ന് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു.

* 2010: ഗുജറാത്ത് ഹൈക്കോടതി ശിക്ഷ ശരിവെച്ചു.

* 2014: സുപ്രീം കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. അന്വേഷണ ഏജൻസികൾ നിരപരാധികളെ കേസിൽ കുടുക്കിയതാണെന്ന് കോടതി രൂക്ഷമായി വിമർശിച്ചു.

* 2024: 2019-ൽ അറസ്റ്റിലായ ബാക്കി മൂന്ന് പേരെ കൂടി പോട്ട കോടതി ഇപ്പോൾ വെറുതെ വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com