എത്രയൊക്കെ പിണങ്ങിയാലും എനിക്ക് നിന്നോട് മിണ്ടാതിരിക്കാനോ കാണാതെ മറയാനോ കഴിയുന്നില്ല എന്നത് സത്യമാണ്. അത് നിനക്കും അറിയാമല്ലോ? എൻെറ ഒരു ദൗർബല്യമാണത്. അത് നിന്നോളം മറ്റാർക്കാണറിയുന്നത്?
എന്നിട്ടും നീ കാണാതെ മൊഴിയാതെ മറയുന്നത് സ്വാഭാവികമാണ്. എന്നിട്ടോ അതിനിരട്ടി സ്നേഹത്തോടെ തിരിച്ചെത്തും. എന്നിരുന്നാലും എന്താണെന്നറിയില്ല എനിക്കുനിന്നോടുള്ള സ്നേഹത്തിനൊട്ടും കുറവാകാതെ കൂടുകയാണ്. ആരാണ് നമ്മെ വിളക്കിച്ചേർത്തത് ? എന്നാലിന്ന്…! ഓർമ്മിക്കാനാവുന്നില്ലല്ലോ, ഭഗവാനേ…
എനിക്കുനിന്നേയും നിനക്ക് എന്നേയും എത്രയാഴത്തിൽ മനസിലാക്കാനാകുന്നു. ഞാനല്ഭുതം കൊണ്ടു. എന്നിട്ടും ചിലപ്പോൾ ഒന്നുമൊഴിയാതെ നീ പോകുന്നത് ഹൃദയമ നുറുങ്ങുന്ന വേദനതരുകയായിരുന്നു എന്ന് നീയറിയുന്നില്ലല്ലോ. നിന്നെ പോലെ തിരിച്ചു കാണിക്കുന്നത് പകരത്തിന് പകരമാകും പക്ഷേയെനിക്കതിനും കഴിയില്ലല്ലോ എന്നോർത്ത് ചിലനേരം ഞാനാകുലപ്പെടുന്നത് തെറ്റാവുന്നത് എങ്ങനെ? .
മൃദുവായി തലോടിയകന്ന മാരുതനവളുടെ മുടിയിഴകളെ നൃത്തം ചെയ്യിച്ചുകൊണ്ടിരുന്നു.
ഒരുനാൾ നീയെന്നെ വലിച്ചെറിഞ്ഞേക്കാം എന്ന എൻെറ മിഥ്യാധാരണ നീ പലപ്പോഴും സാമീപ്യം കൊണ്ടുതന്നെ തിരുത്തിയിട്ടുണ്ട്. പഹൽഗാമിലെ മലനിരകളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് എൻെറയടുത്തേക്ക് നീ വരുന്നതുകണ്ട് ഞാനേറെ ആനന്ദിച്ചു. വിവാഹശേഷമുള്ള മധുവിധു ആഘോഷം ഏഴാ० നാൾ.. ഏഴ് എന്നത് നഷ്ടപ്പെടലിൻെറ സംഖ്യയെന്നത് ശരിയോ? ആ ഓർമ്മകൾക്കുമുമ്പിൽ മരവിച്ചിരിക്കുന്ന എൻെറ നിസ്സഹായത ലോകം മുഴുവനും കണ്ടതാണ്.
കാതടപ്പിക്കുന്ന വെടിയൊച്ചയിൽ എന്താണ് ആരാണ് എന്നുമനസ്സിലാവും മുമ്പേ നീയെനിക്കുമുമ്പിൽ പിടഞ്ഞുവീണു. ആയുധധാരിയായ ഒരു കൂട്ടം തീവ്രവാദിയുടെ ആക്രമണം . എത്രപെട്ടന്നാണ് ശാന്തമായിടം കരിമേഘവർഷവും ഇടിമുഴക്കവുമാക്കിയത്.
നീചജന്മങ്ങളെ നിങ്ങളെന്തുനേടി? കാശ്മീർ പാക് അതിർദേശമായ പഹൽഗാ० മലനിരയിലെ മനോഹര താഴ്വരയിലൂടെ നാം, നമുക്കൊപ്പം മറ്റുസഞ്ചാരികളും ഹർഷോന്മത്തരായ് നടന്നുനീങ്ങവേ പെട്ടന്നാണത് സ०ഭവിച്ചത്.ആ തോക്കിനുമുമ്പിൽ നീയെന്നെ ഒറ്റയ്ക്കാക്കി ഒരുനിമിഷംകൊണ്ട് യാത്രയായി. എത്രലാഘവത്തോടെ എൻെറ ജീവിതവീഥി മാറ്റിമറിച്ചു ദുഷ്ടനരഭോജികൾ!
തുരുതുരാ വെടിപൊട്ടുന്ന കാതടപ്പിക്കുന്ന ശബ്ദങ്ങൾ ഇടിമുഴക്കമായി കാതിൽ അലച്ചു എത്തി. പാക് തീവ്രവാദിയാക്രമണ०. 29 പേരുടെ ജീവൻ കവർന്ന നരഹത്യ. ദുഷ്ടജന്മങ്ങൾ.. ആ നീചജന്മത്തിൻെറ തോക്കിനിരയായ പ്രിയൻെറ അടുക്കൽ ഞാനും. എൻെറ നെറ്റിയിലെ സിന്ദൂരം മായ്ച്ച് കളഞ്ഞ ദുഷ്ടജന്മങ്ങൾ!
ഇനിയെന്തന്നറിയാതെ നിശ്ചലയായിരുന്നു എങ്കിലും ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. അതിനുള്ള ശക്തി എനിക്ക് ഭാരത് മാതാവ് ആയിരിക്കണം തന്നത്. എൻെറ ശബ്ദം ആ കറുത്തയന്തരീക്ഷത്തിൽ അലകളായി… “ജയ്ഹിന്ദ്” അപ്പോൾ ഭാരതത്തിൻെറ ഓജസ്സ് ലോകത്തിനുമുമ്പിൽ വെളിപ്പെടുകയായിരുന്നു. ഏത് പ്രതിബന്ധത്തിലും തളരാത്ത ഭാരതീയൻെറ ശക്തിമന്ത്രമായ് “ജയ് ഹിന്ദ്.” പഹൽഗ്രാമിലെ പിടഞ്ഞു വീണവരുടെയുറ്റവർക്കും ശക്തിയേകിക്കൊണ്ടിരുന്നു.
“ഭാരത് മാതാ കീ ജയ്. ”
പഹൽഗ്രാം താഴ്വാരത്തിൽ അലകളായ്…
കാലികപ്രസക്തമായ ചിന്തകൾ ഉൾക്കൊള്ളിച്ച് നല്ല കഥ……
തുടരൂ…
നല്ല കഥ
