വാളയാർ: വാളയാർ മംഗലത്താൻചള്ള പാമ്പാംപള്ളം സ്വദേശി ശ്വേതയെയാണ് (22) വാളയാർ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച്ച വൈകുന്നേരമാണ് സംഭവം. പ്രതിക്കെതിരെ വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.
ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുന്ന ശ്വേത കുട്ടിയെ 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് എറിയുകയായിരുന്നു. കിണറ്റിൽ ഒരാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികൾ കാണുന്നത് കിണറ്റിലെ മോട്ടർ പൈപ്പിൽ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെയാണ്. ഉടൻ തന്നെ അയൽവാസികളും നാട്ടുകാരും ചേർന്ന് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു. കുട്ടിയെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകിയാതായി പോലീസ് പറയുന്നു.
കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. ശ്വേത തമിഴ്നാട് സ്വദേശിയുമായി ബന്ധത്തിലായിരുന്നുവെന്ന് നാട്ടുകാർ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മജിസ്ട്രേട്ടിനു മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.