Logo Below Image
Monday, June 30, 2025
Logo Below Image
Homeഇന്ത്യഇന്ത്യ പാകിസ്ഥാന് നൽകിയ തിരിച്ചടി ആഘോഷിക്കുന്നതിനിടെ എട്ട് വയസുകാരനെ രണ്ട് പേർ കുത്തിപ്പരിക്കേൽപ്പിച്ചു

ഇന്ത്യ പാകിസ്ഥാന് നൽകിയ തിരിച്ചടി ആഘോഷിക്കുന്നതിനിടെ എട്ട് വയസുകാരനെ രണ്ട് പേർ കുത്തിപ്പരിക്കേൽപ്പിച്ചു

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ അതിതീവ്രമായ ഓപ്പറേഷൻ സിന്ദൂറിനു ശേഷംമാണ്, ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നു.

ഇന്ത്യ പാകിസ്ഥാന് നൽകിയ തിരിച്ചടി ആഘോഷിക്കുന്നതിനിടെ എട്ട് വയസുകാരനെ രണ്ട് പേർ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ  സംഘർഷാവസ്ഥയിലെത്തി. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ബുധനാഴ്ച ഇന്ത്യൻ സൈന്യം അതിവേഗത്തിലും കൃത്യമായ ലക്ഷ്യബോധത്തോടെയും ആക്രമണം നടത്തിയിരുന്നു. 25 മിനിറ്റ് മാത്രം നീണ്ടുനിന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓപ്പറേഷൻ സിന്ദൂർ രാജ്യമെമ്പാടും വ്യാപകമായി ആഘോഷിക്കപ്പെടുന്നു. പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾ ഉള്‍പ്പെടെ 26 പേരെ കൊന്നതിന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഇന്ത്യയുടെ തിരിച്ചടി. രാജ്യത്തിന്റെ പലഭാഗത്തും പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്ത് ഇന്ത്യൻ സൈന്യത്തിന്റെ നടപടിയെ ആളുകൾ ആഘോഷമാക്കി.

എന്നാൽ രാജ്യവ്യാപകമായ ആഘോഷങ്ങൾക്കിടയിലാണ് ഷാജഹാൻപൂരിലെ ധർമ്മഗദാപൂർ ഗ്രാമത്തിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, സുർജിത് എന്ന കുട്ടി “ഹിന്ദുസ്ഥാൻ സിന്ദാബാദ്”, “പാകിസ്ഥാൻ മുർദാബാദ്” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു. ഇതിനിടെയാണ് മൊഹിദ് ഖാൻ, കൂട്ടാളി വസീം എന്നീ രണ്ട് യുവാക്കൾ ആൺകുട്ടിയെ നേരിടുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.

പ്രകോപിതരായ നാട്ടുകാർ ഇരുവരെയും ‌കീഴടക്കി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സുർജിത്തിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. കസ്റ്റഡിയിൽ ഉള്ള രണ്ട് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഷാജഹാൻപൂർ പൊലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.രണ്ട് പ്രതികളെയും നിലവിൽ ചോദ്യം ചെയ്തുവരികയാണ്, സംഭവത്തെത്തുടർന്ന് സംഘർഷാവസ്ഥയിലായ പ്രദേശത്ത് ക്രമസമാധാനം നിലനിർത്താൻ ശ്രമിക്കുന്നുവെന്ന് പ്രാദേശിക പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ