തിരുവനന്തപുരം: എസ്‌യുസിഐ സംഘടനയോട് ആഭിമുഖ്യമുള്ള തൊഴിലാളി സംഘടനയായ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ആശാ സമരം നടന്നു വരുന്നത്. നൂറാം ദിവസം പ്രമാണിച്ച് ഇന്ന് സമരപ്പന്തലിൽ 100 പന്തങ്ങൾ കൊളുത്തും.
നേരത്തെ സമരം അമ്പത് നാൾ പിന്നിട്ടപ്പോൾ സംഘടനാ പ്രവർത്തകരും നേതാക്കളും മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു.നേരത്തെ സമരം അമ്പത് നാൾ പിന്നിട്ടപ്പോൾ സംഘടനാ പ്രവർത്തകരും നേതാക്കളും മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു.
ഓണറേറിയം വർധിപ്പിക്കുക, അത് എല്ലാ മാസവും 5ന് അകം നൽകുക, വിരമിക്കൽ ആനുകൂല്യവും പെൻഷനും പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. സമരത്തിന് പിന്തുണ തേടി കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന ‘രാപകൽ സമരയാത്ര’ പര്യടനം തുടരുകയാണ്. ഇതിനകം കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയിട്ടുണ്ട്.
സംസ്ഥാന സർക്കാരുമായും കേന്ദ്ര സർക്കാരുമായും കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ പ്രവർത്തകർ ചർച്ചകൾ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ആരോഗ്യ മന്ത്രിയുമായും ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) ഉദ്യോഗസ്ഥരുമായും ആശമാർ 3 തവണയാണ് ചർച്ച നടത്തിയത്. ഇതിൽ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടില്ല.
മറ്റ് ആശ ട്രേഡ് യൂണിയൻ സംഘടനകളെ കൂടി ഉൾപ്പെടുത്തി ഒരു ചർച്ച നടക്കുകയുണ്ടായി. ഇതിൽ ആശ തൊഴിലാളികളുടെ ആവശ്യങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാമെന്ന പ്രഖ്യാപനം സംസ്ഥാന സർക്കാർ നടത്തി.
എന്നാല്‍ ഓണറേറിയവും വിരമിക്കൽ ആനുകൂല്യവും പഠിക്കാൻ പ്രത്യേക സമിതി ആവശ്യമില്ലെന്നാണ് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നിലപാട്. ഇവ പഠനം നടത്താതെ തന്നെ പ്രഖ്യാപിക്കണം എന്നതാണ് നിലപാട്.