നമ്മുടെ ജീവിതത്തിന്റെ മൂല്യം നിർണ്ണയിക്കുന്നത് നമ്മുടെ കുല മഹിമയോ നമ്മുടെ വേഷഭൂഷാധികളൊ ഒന്നും അല്ല . അത് നമ്മുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ്.
നാം ചെയ്യുന്ന പ്രവർത്തികൾക്കെല്ലാം അപ്പോൾ തന്നെ പ്രതിഫലം കിട്ടണമെന്നില്ല. പശുവിനു തീറ്റ കൊടുത്താൽ അപ്പോൾത്തന്നെ പാൽ ചുരത്തില്ല. വിതച്ചയുടനെ വിത്ത് വിളവെടുക്കാൻ കഴിയില്ല. കാലം തീരുമാനിക്കുന്ന സമയത്തേ എല്ലാത്തിനും പ്രതിഫലം ലഭിക്കൂ.
അനുഗ്രഹമായത് ചെയ്താലും അരുതാത്തത് ചെയ്താലും കർമ്മഫലത്തിന് കാത്തിരിക്കണം. വിതറുന്നത് സുകൃതങ്ങളും സൽകർമ്മങ്ങളുമെങ്കിൽ വളരുന്നതും വ്യാപിക്കുന്നതും നന്മയായിരിക്കും. വിതച്ചത് കൊള്ളരുതായ്മകളും വിനാശകരമായതുമെങ്കിൽ കായ്ക്കുന്നതും ക്രയവിക്രയം നടക്കുന്നതും നികൃഷ്ടമായതായിരിക്കും.
ഏത് പ്രവർത്തിക്കും അനുയോജ്യമായ സമയത്ത് പ്രതിപ്രവർത്തനം ഉണ്ടാകും. തൊടുത്തു വിടുന്നതെല്ലാം അതേ വീര്യത്തിൽ തിരിച്ചുവരുമെന്ന സാമാന്യ ബോധം ഓരോരുത്തർക്കുമുണ്ടെങ്കിൽ നശീകരണശേഷിയുള്ള കർമ്മങ്ങൾക്ക് ആരും മുതിരില്ല.
ഓരോ പ്രവൃത്തിയും കഴിഞ്ഞ് അതിന്റെ ഫലത്തിനുവേണ്ടി കാത്തിരിക്കേണ്ട. പരിണിത ഫലങ്ങൾ യഥാസമയത്ത് വന്നുചേരും. തിരിച്ചു കിട്ടുമെന്നു കരുതി ചെയ്യുന്ന നന്മയും ഒരിക്കലും തിരിച്ചടിക്കില്ലെന്നു കരുതി ചെയ്യുന്ന തിന്മയും ഒരുപോലെ അശുദ്ധമാണ്.
അന്യനും അവനവനും ഉപകരിക്കുന്ന കർമ്മങ്ങൾ അനുസ്യൂതം തുടരുക എന്നതാണ് നന്മയുടെ വ്യാപനശേഷി വർദ്ധിപ്പിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. അതിനാൽ സാദ്ധ്യമായിടത്തോളം നന്മകൾ ചെയ്യാൻ ശ്രമിക്കാം.
ഒത്തിരി ഇഷ്ടത്തോടെ……
ശുഭദിനാശംസകൾ