ആദർശാന്മകജീവിതമിന്നു
പഴങ്കഥയാകുന്നു.
ആത്മാർത്ഥതയെന്നൊരുവാക്കിന്നു
മറന്നുപോകുന്നു.
ഒഴുക്കിനെതിരെ നീന്തുന്നവരുടെ
എണ്ണം കുറയുന്നു.
സമ്പന്നതയുടെപടവുകൾതാണ്ടാൻ
നിർത്താതോടുന്നു.
ആഘോഷങ്ങളുമാർഭാടങ്ങളും
അരങ്ങുവാഴുമ്പോൾ
അശരണരാകും നിർധനർതന്നുടെ
രോദനമാർകേൾക്കാൻ.
കാലുഷ്യങ്ങൾകൂടിവരുന്നി
നാട്ടിലതെമ്പാടും
അനീതിയെങ്ങും സാർവ്വത്രികമായ്
ജീവിതമോ കഷ്ടം.
നമ്മൾമാറാതെങ്ങിനെ നമ്മുടെ
നാടുനന്നാകും?
നന്മകൾവറ്റിപ്പോയാൽ നാടിൻ
ഗതിയെന്തായ്മാറും?
ഇനിയും നമ്മളുണർന്നില്ലെങ്കിൽ
ആപത്താണെന്നറിയുക നാം.
അനീതികൾക്കൊരു
അറുതിവരുത്താൻ
അണിചേരുകനമ്മൾ.