Logo Below Image
Thursday, June 19, 2025
Logo Below Image
Homeഇന്ത്യസുപ്രിംകോടതിയില്‍ വാദം നടക്കുന്നതിനിടയിൽ ബലാത്സംഗക്കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി അതിജീവിതയെ വിവാഹം കഴിക്കാന്‍...

സുപ്രിംകോടതിയില്‍ വാദം നടക്കുന്നതിനിടയിൽ ബലാത്സംഗക്കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി അതിജീവിതയെ വിവാഹം കഴിക്കാന്‍ കോടതിയില്‍ താത്പര്യം പ്രകടിപ്പിച്ചു

ഒരു ബലാത്സംഗക്കേസിലെ വാദവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ ഇന്ന് നടന്നത് അസാധാരണ നാടകീയരംഗങ്ങള്‍. ബലാത്സംഗക്കേസില്‍ പത്ത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി അതിജീവിതയെ വിവാഹം കഴിക്കാന്‍ കോടതിയില്‍ താത്പര്യം പ്രകടിപ്പിക്കുകയും പൂക്കള്‍ നല്‍കി വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. പിന്നാലെ അതിജീവിത വിവാഹത്തിന് സമ്മതം മൂളി.

അതിജീവിതയും പ്രതിയും വിവാഹത്തിന് പൂര്‍ണസമ്മതം അറിയിച്ചതിന് പിന്നാലെയാണ് ജസ്റ്റിസുമാരായ ബിവി നാഗരത്‌നയും സതീഷ് ചന്ദ്ര ശര്‍മയും പുഷ്പങ്ങള്‍ കൈമാറാന്‍ ഇരുവരോടും ആവശ്യപ്പെട്ടത്. ഇതിനെ കോടതി കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു. മദ്രാസ് കോടതി വിധിച്ച ശിക്ഷയിലും സുപ്രിംകോടതി ഇളവുചെയ്തു.

2021ലാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. തന്നെ 2016 മുതല്‍ യുവാവ് നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. പ്രതിയുടെ സഹോദരിയുടെ കൂട്ടുകാരിയാണ് പീഡനത്തിനിരയായത്. ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച ശേഷം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. വിവാഹവാഗ്ദാനം നല്‍കി തന്നെ പീഡിപ്പിച്ച ശേഷം ഇയാള്‍ അമ്മ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഈ കേസിലാണ് ഇയാള്‍ക്ക് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. പിന്നീട് ഇതിനെതിരെ യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷയില്‍ ഇളവ് ലഭിച്ചില്ല. ഉച്ചയ്ക്ക് മുന്‍പുള്ള സെഷനില്‍ ഇരുവരും സംസാരിച്ചത് പ്രകാരം ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ വിവാഹത്തിന് രണ്ടുപേരും സമ്മതം മൂളുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ