Logo Below Image
Saturday, March 22, 2025
Logo Below Image
Homeകഥ/കവിതകൈതോല (കവിത) ✍എൻ എം ജ്ഞാനമുത്ത്, തകഴി

കൈതോല (കവിത) ✍എൻ എം ജ്ഞാനമുത്ത്, തകഴി

എൻ എം ജ്ഞാനമുത്ത്, തകഴി

ആരോരുമുണരാത്തരാത്രിയിൽവിരി
യുന്ന-
പൂജയ്‌ക്കെടുക്കാത്തപൂവാണുഞാൻ
കൈതകൾതിങ്ങിനിറഞ്ഞഗ്രാമങ്ങളി
ൽ,
എന്നോടുമൊത്തിരുളിൽവിരിയുന്ന
പൂക്കളെ എന്നും
പവിത്രമായ്ചാർത്തുന്നുതേവേരി-
കണ്ണുതുറക്കാത്തകൽവിഗ്രഹങ്ങളിൽ.

പുന്നകൾപൂക്കുംപുറമ്പോക്കിലും,
തോട്ടിന്നിറമ്പിലെനീന്തൽകരയ്ക്കലും,
കൊയ്ത്തുപാടത്തിലെപൊട്ടക്കുളത്തി
ലും,
കാറ്റിന്റെപാട്ടിലെ താളത്തിനൊത്ത്-
ആടിത്തിമിർത്തൊരെൻപഴയകാലം
ഇന്നെന്റെയോർമ്മയിൽചുടുനൊമ്പരം .
കുട്ടിക്കിടാങ്ങളുടെകൈവിരുതിനാലെ-
കൈതോലമാടിക്കളിപ്പന്തുനെയ്തും,
കാറ്റിൽക്കറങ്ങുന്നകാറ്റാടിയായും,
പൊട്ടക്കുളത്തിലൊരുചെറുതോണിയാ
യും,
തത്തിക്കളിച്ചതിന്നോർമ്മമാത്രം.

മുള്ളുകൾനിരന്ന്
തഴച്ചുവളർന്നൊരെൻ-
കരിനീലച്ചേലുള്ളകൈതോലയ്ക്കുള്ളി
ലായ്,
മഴയേറ്റുവെയിലേറ്റനേകംചകോരങ്ങൾ-
മക്കളെവിരിയിയ്ക്കാൻകൂടുകൂട്ടി.
പാത്തുംപതുങ്ങിയുംനേർക്കുനേർവ
ന്നും,
കുശലംപറഞ്ഞുംപഴങ്കഥയ്ക്കൊപ്പം,
ഭൂതവുംഭാവിയുംചൊല്ലിമുത്തശ്ശിമാർ
കൈതോലയൊക്കയുമറുത്തെടുത്ത്;
അന്തിയുറങ്ങാൻതഴപ്പായനെയ്തും,
കൊയ്തുപുഴുങ്ങിയനെല്ലോന്നരിയുവാ
ൻ-
ചിക്കുപായ്-യൊരുപാട്നെയ്തുകൂട്ടി !

പെരുമഴയിൽനനയാതെചൂടുവാനും,
എരിവെയില്തടയുംതലച്ചൂടിയായും,
എൻതഴകളിഴചേർത്തുപുട്ടിൽനെയ്തു
കുത്തിപ്പൊളിച്ചചെമ്പാവരിനിറയ്ക്കു
വാൻ-
വാവട്ടമുള്ളെത്രവട്ടിനെയ്തു,കാതുകളി
ലണിയുവാൻ-തഴ-വളച്ചുണ്ടാക്കി-
കണ്ണിന്നുകൗതുകക്കമ്മലുകൾ !

ഇങ്ങനെയൊക്കെയുമായിരുന്നെന്നെ,
കുട്ടിക്കിടാങ്ങളുംവഴിപോക്കർപോലും-
ഒരുമാത്രപോലുംതിരിഞ്ഞുനോക്കാ
തെ,അനുദിനംമറികടന്നകലേയ്ക്ക്
പോവുമ്പോൾ
നിനയാതെയൊഴുകുന്നുമിഴിനൊമ്പരം
കരയുവാനറിയാത്തകൈതപ്പൂവിൽ.

എൻ എം ജ്ഞാനമുത്ത്, തകഴി

RELATED ARTICLES

4 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments