Wednesday, September 25, 2024
Homeഅമേരിക്കഅയാൾ ഉറങ്ങിയതല്ല ....ഒന്ന് കണ്ണടച്ചതാണ് ! ✍ജേക്കബ് ജോൺ, കുമരകം, ഡാളസ്

അയാൾ ഉറങ്ങിയതല്ല ….ഒന്ന് കണ്ണടച്ചതാണ് ! ✍ജേക്കബ് ജോൺ, കുമരകം, ഡാളസ്

ജേക്കബ് ജോൺ, കുമരകം, ഡാളസ്

വളരെ വളരെ പണ്ട് ഒരിടത്തു ഒരു ആമയും മുയലും ഉണ്ടായിരുന്നത് ഓർക്കുന്നുണ്ടോ, എന്തൊരു ചോദ്യം അല്ലെ , ശ്വാസം വിടാതെ ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടു, സ്വന്തംപരാധീനതകളെ തോൽപ്പിച്ചു , അഹങ്കാരിയായ , അലസനായമുയലിന്റെ അഹങ്കാരത്തിന്റെ മുനയൊടിച്ചു , ലോകത്തുഎമ്പാടുമുള്ള അദ്ധ്വാന ശീലരുടെയും, വിജയശ്രീലാളിതരുടെയും ആരാധന പാത്രമായ, പരിശ്രമം ചെയ്യുകിൽഎന്തിനെയും, ഏതിനെയും കൈക്കലാക്കാം എന്നൊക്കെ പ്രസംഗിക്കുന്ന പ്രചോദന പ്രഭാഷകരുടെയും ഒക്കെഉദാഹരണമായി വിഹരിക്കുന്ന ആമയുടെ കഥ ആർക്കാണ്അറിയാത്തത് അല്ലെ?

എന്നാൽ ഈ മുയലിന്റെ ഭാഗത്തു നിന്ന് ആരെങ്കിലുംചിന്തിച്ചിട്ടുണ്ടോ ? സത്യം വംശനാശ ഭീഷണി നേരിട്ട്കൊണ്ടിരിക്കുന്ന ഈ കാലത്തിൽ, സത്യസ്ഥിതി അറിയാൻആർകെങ്കിലും താല്പര്യം കാണുമോ ആവോ ?

സുന്ദരിയായ കുയിലമ്മയെ സ്വന്തമാക്കാൻ കുരങ്ങച്ചനുമായിചേർന്ന് നടത്തിയ ഒരു നാടകം ആയിരുന്നോ ആ ഓട്ട മത്സരം ?സത്യം എന്തായിരിക്കും ? പാണന്മാർ ലോകം മുഴുവൻ പാടിനടക്കുന്ന കഥകൾ മുഴുവനും സത്യമാണോ ?ഏതാണ് സത്യംഎന്താണ് സത്യം ? ചെരിപ്പിട്ട പാവം സത്യം, ചെരിപ്പിടാതെ ഓടിയ അസത്യത്തിനു മുൻപിൽ തോറ്റു പോയോ ? അതോലോകത്തിനു മുമ്പിൽ മുയൽ വംശത്തെ ഒന്നാകെ താഴ്ത്തികെട്ടാൻ നടന്ന ഒരു അട്ടിമറിയുടെ ഭാഗമായി ഏതോ പവർ ഗ്രൂപ്പ്ഉണ്ടാക്കി വിട്ട കെട്ടുകഥ ആണോ ഈ കേൾക്കുന്നതെല്ലാം ?

ആ പാവം ആമയെ ഒന്ന് നോക്കണം സാർ ! അപമാനത്തിന്റെ ,വിഷാദത്തിന്റെ വലിയ ഭാണ്ഡവും പേറി , ഒരു ദുശ്ശകുനപർവമായി നിരങ്ങി നിരങ്ങി പോകുന്ന ആ പോക്ക് കണ്ടോ ? അവർ എന്ത് തെറ്റ് ചെയ്തിട്ടാണ് അവർക്കു ഈ രൂപവുംഭാവവും കിട്ടിയത് ? ഏകാന്തതയുടെയും ,അപകര്ഷതയുടെയും പർവതം ചുമന്നു കൊണ്ട് ജീവിക്കുന്നജീവിതങ്ങൾ! എനിക്കാരേയും കാണേണ്ട , എന്നെയാരുംകാണേണ്ട എന്ന ഭാവത്തിൽ തന്നിലേക്ക് തന്നെ ചുരുങ്ങിവലിഞ്ഞകത്തേക്ക് കയറുന്ന തലയുള്ള , നിരാശയുടെപേടകത്തിൽ തന്നെത്തന്നെ ബന്ധിച്ചിട്ടിരിക്കുന്ന ഒരു ജീവിതം.

മുയലും ആമയും സുഹൃത്തുക്കൾ ആയിരുന്നു . വെറുംസുഹൃത്തുക്കൾ എന്ന് പറഞ്ഞാൽ പോരാ ആത്മസുഹൃത്തുക്കൾ , അവരുടെ ഇടയിൽ രഹസ്യങ്ങൾ ഒന്നുംഇല്ലായിരുന്നു . അവരുടെ സൗഹൃദത്തെ കുറിച്ചായിരുന്നുകഥയെങ്കിൽ കഥയുടെ ശീർഷകം ” മുയലും ആമയും ” എന്നാകുമായിരുന്നു . കാരണം മുയൽ ആമക്ക് എന്നും ഒരുതാങ്ങും തണലും , പ്രചോദനവും ആയിരുന്നു . മുയൽആമയുടെ മുമ്പിൽ തന്റെ ഒടിഞ്ഞു വീണു കിടക്കുന്ന ചെവികൂർപ്പിച്ചു , ചുവന്ന ചെമ്പൻ കണ്ണുകൾ ഇളക്കി ചുറ്റുംനോക്കിയിട്ടു ആമയോടു പറയും ” ആശാൻ ഇങ്ങനെ തല ഒന്ന്ഉയർത്തി പിടിക്കാമോ എന്ന് ഒന്ന് ഉത്സാഹിച്ചു നോക്കിക്കേ ” ആമ ശ്രമിക്കാതിരുന്നില്ല പക്ഷെ നിരാശ ആയിരുന്നു പതിവ്പോലെ ഫലം . കുന്നുകളും പാറക്കെട്ടുകളും എല്ലാംനിഷ്പ്രയാസം ചാടിക്കയറി , ഒരഭ്യാസിയുടെമെയ്‌വഴക്കത്തോടെ തലകുത്തി മറിഞ്ഞും ചെരിഞ്ഞും ഒക്കെപോകുന്ന മുയലിനെ “എന്നെ പരിഹസിക്കല്ലേ ” എന്ന മട്ടിൽആമ നോക്കി നില്കും . ആയിരം വട്ടം ചോദിക്കണമെന്ന്ഓർത്തിട്ടുണ്ട് , ഞങ്ങൾ ആമകളെ പോലെവെള്ളത്തിനടിയിലൂടെ ഊളിയിട്ടു മീനുകളോടും , ആമ്പൽചെടികളോടും ഒക്കെ കിന്നാരം പറയാൻ നിനക്ക് ആവുമോഎന്ന് ! പക്ഷെ ചോദിച്ചില്ല . വെള്ളത്തിൽ പ്രതിബിംബിക്കുന്നസ്വരൂപത്തെ നോക്കി അത്ഭുതം കൂറുന്ന മുയലിനെ നോക്കിഎത്ര വട്ടം അവനെ കളിയാക്കി ചിരിച്ചിരിക്കുന്നു എന്ന്ഓർത്തപ്പോൾ ആമക്ക് തന്റെ മൾട്ടി ടാസ്കിങ് കഴിവിൽ അല്പം അഭിമാനം തോന്നാതിരുന്നില്ല .

അങ്ങനെ യിരിക്കെ യാണ് കാട്ടിലെ വസന്തോത്സവം വന്നത് .കാട് എല്ലാം പൂക്കൾ കൊണ്ട് നിറയും . ചെടികൾ നിറയെപൂക്കൾ , പൂക്കൾ നിറയെ ചിത്രശലഭങ്ങൾ ! എന്തൊരു ഭംഗി !കാട് ഒരു കല്യാണപ്പെണ്ണിന്റെ പോലെ ഒരുങ്ങി സുന്ദരിയാകുന്നകാലം . എല്ലാവർക്കും എല്ലാത്തിനും ഒരു വല്ലാത്ത ഉത്സാഹം ,ഒരു ഉണർവ് ! ഈ സമയത്താണ് പതിവായി എല്ലാ വർഷവുംഞങ്ങളുടെ ഇടയിൽ പല തരത്തിലുള്ള ആഘോഷങ്ങൾഉണ്ടാവും. കുയിലമ്മയുടെയും കൂട്ടരുടെയും പാട്ടുകച്ചേരി, കുമാരി മയിലമ്മയുടെ നേതൃത്വത്തിലുള്ള നൃത്ത നൃത്ത്യപരിപാടികൾ, എന്ന് വേണ്ട ആകെ ആഘോഷമാണ് എന്ന്പറഞ്ഞാൽ മതിയല്ലോ .

എല്ലാ ആഘോഷങ്ങളുടെയും അവസാന ഇനം കൗമാരക്കാരുടെഒരു മത്സര ഇനമാണ് ! ഏറ്റവും ആകർഷകമായ ഇനവുംഇതാണ് ! നറുക്കു വീഴുന്ന ഒരു സുന്ദരിപ്പെണ്ണിനെസ്വന്തമാക്കാൻ ചോരയും നീരുമുള്ള ചെറുപ്പക്കാർ തമ്മിലുള്ളവീറും വാശിയും ഏറിയ മത്സരം . കഴിഞ്ഞ തവണ മത്സരംനമ്മുടെ വെള്ളിമൂങ്ങ പെണ്ണിന് വേണ്ടിയായിരുന്നു . മിനുങ്ങുന്നവെള്ളാരൻ കല്ല് പോലെ തിളങ്ങുന്ന കണ്ണുകൾ! പഞ്ഞിപോലുള്ള കുഞ്ഞു തൂവെള്ള തൂവലുകൾ ! ആർക്കും മുഖംഎടുക്കാൻ തോന്നില്ല അത്ര സുന്ദരിയായിരുന്നു അവൾ !അവളെ സ്വന്തമാക്കാൻ ഒത്തിരി പേര് ശ്രമിച്ചെങ്കിലും അത്രകണ്ടു വിജയിച്ചില്ല എന്ന് മാത്രമല്ല , പലരും ഇളിഭ്യരായി , നിരാശരായി മടങ്ങി ഒരു ഒന്നൊന്നര മത്സരമായിരുന്നു, അല്ല, ഇഞ്ചോടിഞ്ചുള്ള പോരാട്ടമായിരുന്നു .

കാട്ടുമാവിന്റെ ഏറ്റവും ഉയരത്തിലുള്ള കൊച്ചു ശിഖിരത്തിന്റെഅറ്റത്തു തൂങ്ങി നിൽക്കുന്ന പഴുത്ത മാങ്ങാ താഴെ വീഴാതെപറിച്ചു വെള്ളിമൂങ്ങ പെണ്ണിന് ആര് കൊടുക്കും എന്നായിരുന്നുമത്സരം . നമ്മുടെ ചിന്നൻ , അണ്ണാൻ ചിന്നന് അല്ലാതെ വേറെആർക്കും ആകാശത്തിന്റെ തൊട്ടു താഴെ നിന്ന ആ മാങ്കനിയെതൊടാൻ പോലും പറ്റിയില്ല !

ഈ വർഷത്തെ മത്സരം പ്രഖ്യാപിച്ചപ്പോൾ തന്നെ എല്ലാവരുംഒന്ന് പോലെ പറഞ്ഞു ” ഓ , ഇത്തവണ മുയലച്ചൻ തന്നെ നേടും”. ഓട്ടത്തിന്റെ കാര്യത്തിൽ അവന്റെ അഞ്ചയലത്തു ആരുംവരില്ല . അത് കാട്ടിലും നാട്ടിലും ഒക്കെ ഒരു പോലെഅറിയാവുന്ന കാര്യം , ആർക്കും ഒരു തർക്കവും കാണില്ല . പക്ഷെ വിജയിക്ക് കിട്ടാൻ പോകുന്ന സമ്മാനം കേട്ടപ്പോൾമുയലച്ചൻ ഞെട്ടി ! കാടിന്റെ പാട്ടുകാരി കുയിലമ്മയെസ്വന്തമായി കിട്ടുക ! ജീവിതം ഇനിയങ്ങോട്ട് സംഗീത മയമാവുക. ഓർത്തിട്ടു മുയലിനു കുളിർ കോരി ! പക്ഷെമുയലിനറിയാവുന്ന , മുയലിനു മാത്രം അറിയാമായിരുന്നിട്ടും !

✍ജേക്കബ് ജോൺ, കുമരകം, ഡാളസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments