ആലപ്പുഴ ആര്‍ത്തുങ്കലില്‍ ചള്ളിയിലെ കാസില്‍ ബാറിലാണ് അക്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ആക്രമികൾ മുഖമൂടി ധരിച്ച് വാളുമായാണ് എത്തിയത്.
അക്രമികള്‍ വാള്‍ വീശി ആളുകളെ വിരട്ടിയോടിക്കുകയും ബാറിലെ മദ്യക്കുപ്പികളടക്കം അടിച്ച് തകര്‍ക്കുകയുമായിരുന്നു. തുടർന്ന് 20 ലിറ്ററിലധികം വിലകൂടിയ മദ്യം ബാറില്‍നിന്നും ഇവര്‍ മോഷ്ടിക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യംചെയ്തതിന് ശേഷമേ അക്രമത്തിന് പിന്നിലെ കാരണം സംബന്ധിച്ച വിവരം ലഭിക്കുകയുള്ളൂ, വിഷ്ണു ഗോപി എന്ന ഗുണ്ടയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. രണ്ടാഴ്ച മുമ്പ് ഇതേ ബാറില്‍ ഒരു ഗുണ്ടാസംഘമെത്തി പ്രശ്നമുണ്ടാക്കിയിരുന്നു.