Saturday, February 7, 2026
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 61)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 61)

റോബിൻ പള്ളുരുത്തി

“എന്താ മാഷേ മുഖം വല്ലാതിരിക്കുന്നത് വേഷം കണ്ടിട്ട് ഒരു യാത്രകഴിഞ് വന്നതുപോലുണ്ടല്ലോ ?”

” ങ്ങാഹാ. ചെറിയൊരു യാത്ര പോകേണ്ടിവന്നടോ. ഒരു മരണാവശ്യമുണ്ടായിരുന്നു. അവിടെപോയേച്ചിപ്പോൾ വന്നതേയുള്ളു.”

“ആരാ മാഷേ മരിച്ചത് ? അടുത്ത ബന്ധുകളാരെങ്കിലുമായിരുന്നോ ”

” ഏയ് , ബന്ദുവൊന്നുമല്ല. ഞാൻ പഠിപ്പിച്ച ഒരു വിദ്ധ്യാർത്ഥിയുടെ അമ്മയാ മരിച്ചത്.”

” ആണോ എന്തു പറ്റിയതാ മാഷേ. അസുഖം വല്ലതുമായിരുന്നോ ?”

“അല്ലടോ , കൊലപ്പെടുത്തിയതാ. ”

” കൊലപ്പെടുത്തിയെന്നോ ? ആര് ? എന്തിന് ?”

“മകൻ തന്നെ അമ്മയെ കൊന്നു. ”

“മകൻ തന്നെയോ?”

” അതെ. മകൻ തന്നെയാ കൊലപാതകി. അമ്മയുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണം കൈക്കലാക്കാനായി മകൻ തന്നെ അമ്മയെ വിഷം കൊടുത്ത് കൊന്നു. ”

” അമ്മയുടെ പണം എന്തായാലും മകനുള്ളതല്ലെ മാഷേ. അതിനെന്തിനാ അവരെ കൊല്ലുന്നത്. ”

” ലേഖേ, അമ്മയുടെ മരണശേഷം മാത്രമേ മകന് അമ്മയുടെ സ്വത്തിൽ അവകാശമുണ്ടായിരുന്നുള്ളു. അപ്പോൾപ്പിന്നെ, അമ്മയെ നേരത്തെതന്നെ മരണത്തിലേക്ക് തള്ളിയിട്ടാൽ ആ പണം മകനെടുക്കാമല്ലോ ?
ദൈവമേ, എന്ത് സ്വാർത്ഥരാണ് മനുഷ്യർ ?”

“മാഷേ മാഷ് പറഞ്ഞത് കേട്ടിട്ടുതന്നെ പേടിയാകുന്നു.”

“പേടിക്കണം ലേഖേ , സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി അച്ഛനേയും അമ്മയേയും രക്തബന്ധങ്ങളേയും കൊല്ലാൻ മടിക്കാത്തവരുടെ ഈ കലികാലത്തിൽ
ഇനിയുള്ള കാലം നമ്മൾ നമ്മുടെ നിഴലായി കാണുന്നവരെപോലും പേടിക്കണം . പണ്ടൊക്കെ പണമില്ലാത്തവൻ പിണമെന്നാണ് പറയാറ് പക്ഷെ ഇന്ന് പണമുള്ളവനാണ് ആദ്യം പിണമാകുന്നത്. ”

റോബിൻ പള്ളുരുത്തി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com