Thursday, September 19, 2024
Homeകേരളംഅർജുൻ്റെ കുടുംബത്തിനെതിരെ ചില പരാമർശങ്ങളുടെ പേരിൽ സൈബറാക്രമണം: കുടുംബം പോലീസിൽ പരാതി നൽകി

അർജുൻ്റെ കുടുംബത്തിനെതിരെ ചില പരാമർശങ്ങളുടെ പേരിൽ സൈബറാക്രമണം: കുടുംബം പോലീസിൽ പരാതി നൽകി

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിലകപ്പെട്ട അർജുന് വേണ്ടിയുള്ള രക്ഷാദൗത്യം പത്താം ദിവസത്തിലെത്തി നിൽക്കെ കുടുംബത്തിനെതിരെ സൈബറാക്രമണം. സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചാരണം നടക്കുന്നെന്ന് കുടുംബം സൈബർ പോലീസിന് പരാതി നൽകി. അർജുന്‍റെ കുടുംബം നടത്തിയ വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്താണ് പ്രചാരണം നടക്കുന്നത്. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയും ചില യൂട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്നും കുടുംബം നൽകിയ പരാതിയിലുണ്ട്. സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസം കോഴിക്കോട് കുടുംബം നടത്തിയ വാർത്താ സമ്മേളനത്തെ അടിസ്ഥാനമാക്കിയാണ് പ്രചാരണം നടക്കുന്നത്. അന്നത്തെ സാഹചര്യത്തിൽ തിരച്ചിൽ സംബന്ധിച്ച് കുടുംബം ആശങ്കകളും വിഷമങ്ങളും പങ്കുവെച്ചിരുന്നു. പരാമർശങ്ങളാണ് സൈബറാക്രമണത്തിനു പ്രധാനമായും കാരണം.

അർജുന്‍റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബത്തിന്‍റെ പരാതി. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അർജുന്‍റെ ലോറി നദിയിൽ കണ്ടെത്തിയെന്ന വാർത്തകൾക്ക് പിന്നാലെ കുടുംബത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമാണെന്ന് മനോരമ ഓൺലൈനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അർജുന്‍റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നു എന്നാണ് കുടുംബത്തിന്‍റെ പരാതി. അർജുന്‍റെ അമ്മയുടെ അച്ഛൻ പട്ടാളക്കാരനാണ്. അർജുന്‍റെ ലോറി നദിയിൽ കണ്ടെത്തിയെന്ന വാർത്തകൾക്ക് പിന്നാലെ കുടുംബത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമാണെന്ന് മനോരമ ഓൺലൈനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് ഷിരൂരിലേക്ക് പോയവർക്കെതിരെയും രൂക്ഷവിമർശനം ഉയരുന്നുണ്ട്. ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നവരെയാണ് സോഷ്യൽ മീഡിയയിൽ കാണാൻ കഴിയുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായ രഞ്ജിത് ഇസ്രായേലിനെതിരെയും രൂക്ഷമായ സൈബറാക്രമണമാണ് നടക്കുന്നത്. അർജുനെ കണ്ടെത്താനുള്ള പത്താം ദിവസത്തെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ ലോറി തലകീഴായി കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് രാവിലെ ആരംഭിക്കുന്നത്. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടത്തും.

ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തിയാൽ ഡൈവർമാർ കാബിനരികിലേക്ക് എത്തിയാകും വാഹനത്തിനകത്ത് അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കുക. തുടർന്ന് ഇവർ നൽകുന്ന റിപ്പോർട്ടിന് അടിസ്ഥാനത്തിലാണ് തുടർനടപടികൾ പുരോഗമിക്കുക. ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനാണ് നിലവിൽ പദ്ധതിയിടുന്നത്.തെരച്ചിൽ നടക്കുന്ന സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് ഇന്ന് പ്രവേശനം ഇല്ല. മൊബൈൽ ഫോൺ അടക്കമുള്ളവ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വൈകുന്നേരത്തിനുള്ളിൽ ഓപ്പറേഷൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്കോള മേഖലയിൽ ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. ഗംഗാവലി പുഴയിൽ നീരൊഴുക്കും ശക്തമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments