Saturday, January 18, 2025
Homeകേരളംകേരളത്തിലെ മൂന്നു പ്രധാന ദേശീയ പാതകൾ ഡിപിആര്‍ റദ്ദാക്കുമെന്ന് റിപ്പോർട്ട്‌ *

കേരളത്തിലെ മൂന്നു പ്രധാന ദേശീയ പാതകൾ ഡിപിആര്‍ റദ്ദാക്കുമെന്ന് റിപ്പോർട്ട്‌ *

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് പ്രധാന ദേശീയപാത പദ്ധതികള്‍ പ്രതിസന്ധിയില്‍. ദേശീയപാതകളുടെ നിര്‍മാണത്തിന് വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കാന്‍ ഏര്‍പ്പെട്ട കരാറുകള്‍ ദേശീയപാത അതോറിറ്റി റദ്ദാക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി, കല്ല്, മണ്ണ് എന്നിവയുടെ റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്‍റെ തീരുമാനം വൈകുന്നതാണ് ഇതിന് കാരണം.മൂന്ന് പ്രധാന ദേശീയപാത പദ്ധതികളായ തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡ് (7000 കോടി), കൊല്ലം – ചെങ്കോട്ട (3500 കോടി), എറണാകുളം ബൈപാസ് (1000 കോടിക്ക് മുകളില്‍) എന്നീ മൂന്ന് പദ്ധതികളുടെ കരാറുകളാണ് ദേശീയപാത അതോറിറ്റി റദ്ദാക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ കരാര്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനമാകുന്നതനുസരിച്ച് പുതിയ കരാര്‍ നല്‍കാന്‍ ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

കേരളത്തിന്‌ പുറത്തുള്ള മൂന്ന് ഏജന്‍സികളെയാണ് ഡിപിആര്‍ തയ്യാറാക്കാന്‍ മൂന്നുവര്‍ഷം മുന്‍പ് ഏല്‍പ്പിച്ചത്. കാലാവധി കഴിഞ്ഞിട്ടും അതോറിറ്റി ഫീസ് നല്‍കി കൊണ്ടിരിക്കുകയാണ്. സ്ഥലമേറ്റെടുക്കല്‍ പ്രാഥമിക ഘട്ടത്തിലായതിനാൽ ഏജന്‍സികള്‍ക്ക് ഉടമകളുടെ സ്ഥലത്ത് കയറി പരിശോധിക്കാന്‍ കഴിയില്ല. റിങ് റോഡില്‍ മാത്രമാണ് 11 വില്ലേജുകളിലെ സ്ഥലം ഏറ്റെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡില്‍ ജിഎസ്ടി ഒഴിവാക്കുമ്പോള്‍ വിഹിതമായി 211 കോടിയും റോയല്‍റ്റി ഇനത്തില്‍ 11 കോടിയും കൊല്ലം – ചെങ്കോട്ടയ്ക്ക് 317.35 കോടിയും എറണാകുളം ബൈപാസിന് 424 കോടിയുമാണ് കേരളത്തിനുണ്ടാകുന്ന നഷ്ടം. സംസ്ഥാനസര്‍ക്കാര്‍ താത്പര്യമെടുത്ത് കൊണ്ടുവന്ന റിങ് റോഡിന്‍റെ സ്ഥലമേറ്റെടുപ്പിന് 50 ശതമാനം തുക കേരളം വഹിക്കണമെന്ന വ്യവസ്ഥയുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments