തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഇതിനുള്ള തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. നാല് വര്‍ഷത്തിനിടയിലെ ഏഴാമത്തെ ഡിപ്പാര്‍ട്ടുമെന്റ് ആണിത്.
രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലെ ആറാമത്തെതും കേരളത്തിലെ
സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തേയും പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗമാണ് തിരുവന്തപുരത്ത് ആരംഭിക്കുന്നത്. കുഞ്ഞുങ്ങളിലെ ഉദര സംബന്ധമായ രോഗങ്ങള്‍, കരള്‍, പിത്താശയം പാന്‍ക്രിയാസ് സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയാണ് ഈ വിഭാഗം ചികിത്സിക്കുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആകെ 55 ഡിപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്. അതില്‍ കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടയില്‍ രൂപീകരിച്ച വിഭാഗങ്ങളുടെ കണക്കുകളും കുറിപ്പിൽ മന്ത്രി പങ്കുവെച്ചു. എല്‍ഡിഎഫ് സർക്കാർ 12 വിഭാഗങ്ങളും യുഡിഎഫ് സർക്കാർ ആകെ 2 വിഭാഗങ്ങളാണ് തുടങ്ങിയത്. 2016-2021 കാലയളവിൽ റീപ്രൊഡക്ടീവ് മെഡിസിന്‍, മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, ഓങ്കോപത്തോളജി, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങൾക്ക് തുടക്കമായി.
ജനറ്റിക്‌സ്, ക്രിട്ടിക്കല്‍ കെയര്‍, ജീറിയാട്രിക്‌സ്, റുമറ്റോളജി. ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, ഫീറ്റല്‍ മെഡിസിന്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോഎന്‍ട്രോളജി എന്നി വിഭാഗങ്ങളും 2021-25 വർഷങ്ങളിൽ ആരംഭിച്ചുവെന്നും മന്ത്രി കുറിപ്പിൽ കൂട്ടിചേർത്തു.