Logo Below Image
Tuesday, June 17, 2025
Logo Below Image
Homeഅമേരിക്ക'കൗതുക വാർത്തകൾ' (11) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (11) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

കാർത്തിക് ശങ്കർ

A) വിചിത്രമായ റോഡ് നിയമം

ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ റോഡ് നിയമങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. അതിശയവും, ഭീതിജനകവുമായ ഉത്തര കൊറിയന്‍ റോഡ് നിയമങ്ങള്‍ ഇങ്ങനെ-

ഔദ്യോഗിക പദവി വഹിക്കുന്നവര്‍ക്ക് മാത്രമാണ് ഉത്തര കൊറിയയില്‍ കാര്‍ വാങ്ങാന്‍ സാധിക്കുക. ഇതിന് പിന്നിലുള്ള കാരണവും വിചിത്രമാണ്.
ഏതാനും ചില രാജ്യങ്ങളുമായി മാത്രമാണ് ഉത്തര കൊറിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത്. അതിനാല്‍ സ്വന്തം ജനതയ്ക്ക് ആവശ്യമായ ഭക്ഷണം പോലും നല്‍കാന്‍ പലപ്പോഴും രാജ്യം ബുദ്ധിമുട്ടുകയാണ്.

തത്ഫലമായി കാറുകള്‍ എന്നാല്‍ ആഢംബരത്തിന്റെ പ്രതീകമായാണ് ഉത്തര കൊറിയ കണക്കാക്കുന്നത്.
ഉത്തര കൊറിയയില്‍ ഉള്ളതാകട്ടെ ഭൂരിപക്ഷം ഇറക്കുമതി ചെയ്ത കാറുകളുമാണ്. ആയതിനാല്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് കാറുകള്‍ ഇവിടങ്ങളില്‍ വില്‍ക്കപ്പെടുന്നതും.

നിയന്ത്രണം റോഡ് ഉപയോഗത്തിലുമുണ്ട്
ഉത്തര കൊറിയയില്‍ സാധാരണക്കാര്‍ക്ക് കടക്കാന്‍ അനുവാദമില്ലാത്ത റോഡുകളും ഉണ്ട്.
ഹൈവേകളിലും സിറ്റി റോഡുകളിലും സാധാരണക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചുള്ള കിം ജോങ് ഉന്നിന്റെ നടപടി രാജ്യ പുരോഗതിക്ക് വേണ്ടിയെന്നാണ് ഭാഷ്യം.

B) കരയിലും വെള്ളത്തിലും ഓടുന്ന ബൈക്ക്‌

കരയിലും വെള്ളത്തിലും ഓടുന്ന ബൈക്കുമായി വിദ്യാര്‍ത്ഥി സംഘം.

വായുവിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആംഫിബിയസ് എയര്‍പ്ലെയിനുകളെ പറ്റി നാം കേട്ടിരിക്കും. ഒരു പോലെ കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ആംഫിബിയസ് കാറുകളും വിദേശ രാജ്യങ്ങളിലെ മാത്രം അതിശയങ്ങളായി നമ്മുക്ക് മുമ്പില്‍ നിലകൊള്ളുന്നു.

പക്ഷെ, എവിടെയെങ്കിലും ആംഫിബിയസ് മോട്ടോര്‍സൈക്കിളുകളെ പറ്റി കേട്ടിട്ടുണ്ടോ? മുചക്രങ്ങളില്‍ അവതരിച്ചിട്ടുള്ള ഏതാനും ചില തരം ആംഫിബിയസ് മോട്ടോര്‍സൈക്കിളുകളെ ഒരുപക്ഷെ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ കണ്ടെത്താന്‍ സാധിച്ചേക്കും.

എന്നാല്‍ ഇന്ത്യയ്ക്ക് പരിചയമില്ലാത്ത സാക്ഷാല്‍ ടൂവീലര്‍ ആംഫിബിയസ് മോട്ടോര്‍സൈക്കിളുകളെ അവതരിപ്പിച്ചിരിക്കുകയാണ് ചിറയിന്‍കീഴില്‍ നിന്നുള്ള ഒരു സംഘം യുവ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍.ഇവര്‍ കേരളത്തിന് അഭിമാനം.

കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കാന്‍ സാധിക്കുന്ന ആംഫിബിയസ് മോട്ടോര്‍സൈക്കിളിനെയാണ് സംഘം നിർമ്മിച്ചിരിക്കുന്നത്.
ചിറയിന്‍കീഴ് മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികളാണ് ഈ ആഫിംബിയസ് മോട്ടോർസൈക്കിളിന്റെ ഉപജ്ഞാതാക്കൾ.

വിപിന്‍ ബിഎ, റോണി രാജന്‍, അനന്തന്‍ ആര്‍, ഉണ്ണികൃഷ്ണന്‍ കെവി, അനു സരസന്‍, നൗഫല്‍ ഹുസൈന്‍ എന്നീ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായാണ് ആംഫിബിയസ് മോട്ടോര്‍സൈക്കിളുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.

കരയില്‍ മറ്റ് ടൂവീലറുകള്‍ക്കുള്ള എല്ലാ സ്വാതന്ത്ര്യവും കുറഞ്ഞ ചെലവില്‍ ആറംഗ സംഘം നിര്‍മ്മിച്ചിരിക്കുന്ന ഈ ആംഫിബിയസ് മോട്ടോര്‍സൈക്കിളിനും ലഭിക്കുന്നുണ്ട്.വെള്ളത്തില്‍ സഞ്ചരിക്കുന്നതിനായി കുറച്ച് ‘എക്‌സ്ട്രാ ഫിറ്റിംഗു’കളാണ് സംഘം മോട്ടോര്‍സൈക്കിളില്‍ ഒരുക്കിയിട്ടുള്ളത്.

C) ചെന്നൈയുടെ തിരക്കില്‍ റോഡ് ഇടിഞ്ഞ് അഗാധഗര്‍ത്തം

ചെന്നൈയില്‍ നടന്ന അപകടം അക്ഷാരാര്‍ത്ഥത്തില്‍ ഇന്ത്യയെ മുഴുവന്‍ അമ്പരിപ്പിച്ചിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

ചെന്നൈയുടെ നാഢിയായ അണ്ണാ ശാലൈ റോഡ് പൊടുന്നനെ ഇടിഞ്ഞ് ഭീകരഗര്‍ത്തമായി രൂപപ്പെട്ടതാണ് ഞെട്ടലുള്ളവാക്കിയിരിക്കുന്നത്.
അപകട സമയത്ത് ഉണ്ടായിരുന്ന തമിഴ്‌നാട് സംസ്ഥാന ബസും ഹോണ്ട സിറ്റിയും തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ജെമിനി ഫ്‌ളൈ ഓവറിന് സമീപമുള്ള റോഡ് ഇടിഞ്ഞാണ് അഗാധ ഗര്‍ത്തം രൂപപ്പെട്ടത്.
എംടിസി ബസും ഹോണ്ട സിറ്റിയുമാണ് തിരക്കുള്ള റോഡിൽ പൊടുന്നനെ രൂപപ്പെട്ട ഗര്‍ത്തത്തില്‍ അകപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കണ്‍മുന്നില്‍ നടന്ന സംഭവം വിശ്വസിക്കാന്‍ സാധിക്കാതെ മറ്റ് മോട്ടോര്‍ സഞ്ചാരികള്‍ അപകടത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.
ഗര്‍ത്തത്തില്‍ അകപ്പെട്ട എംടിസി ബസിന്റെ ഭാരം കാരണം റോഡ് വീണ്ടും 15 അടിയോളം വീണ്ടും ഇടിഞ്ഞു. സംഭവസ്ഥലത്തേക്ക് ജനങ്ങൾ ഇരച്ചെത്തിയതോടെ അപകട സാധ്യത വീണ്ടും വർധിക്കുകയായിരുന്നു.
റോഡിന് വശത്തുള്ള തൗസന്‍ഡ് ലൈറ്റ്‌സ് ബസ് സ്‌റ്റോപില്‍ ബസ് നിര്‍ത്തി മുന്നോട്ട് എടുക്കവെയാണ് അപകടമുണ്ടായത്.


ഗര്‍ത്തത്തില്‍ അകപ്പെട്ട ബസിനെ മറികടന്ന് പോകാന്‍ ശ്രമിച്ച ഹോണ്ട സിറ്റിയും ഗര്‍ത്തത്തില്‍ പിന്നാലെ അകപ്പെടുകയായിരുന്നു.
അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. എംടിസി ബസ് ഡ്രൈവര്‍ ബി ഗുണശീലന്റെ സമയോജിത ഇടപെടലാണ് അപകടത്തില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചത്.

D) ഒമ്പത് കോടി വർഷം ചരിത്രമുള്ള അപൂർവ മരം

ഒമ്പത് കോടി വർഷം ചരിത്രമുള്ള അപൂർവ മരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അധികമാരും കേട്ടുകാണില്ല. ചരിത്രാതീത കാലത്ത് ദിനോസറുകൾ ഭക്ഷണമായി കഴിച്ചിരുന്ന വൊല്ലെമി പൈൻമരമാണ് 9 കോടി വർഷത്തോളം മുൻപേ ഭൂമിയിൽ ഉണ്ടായിരുന്നത്.

ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായ ഘട്ടത്തിൽ ഈ മരവും അപ്രത്യക്ഷമായെന്ന് കണക്കാക്കിയിരുന്നെങ്കിലും 1994ൽ ഓസ്ട്രേലിയയിലെ സിഡ്‌നിക്ക് 180 കിലോമീറ്ററോളം അകലെ ഇവ കണ്ടെത്തുകയായിരുന്നു.
ഈ അപൂർവ മരത്തിൽ ആദ്യമായി പഴമുണ്ടായിരിക്കുകയാണ് ഇപ്പോൾ.

ഈ മരത്തിന്റെ ഒരു തൈ അലിസ്‌റ്റർ തോംസൺ, പമേല എന്നീ ദമ്പതികൾ കൊണ്ടുപോവുകയും അത് ഇംഗ്ളണ്ടിലെ മാൽവേൺ കുന്നികളിലുള്ള തങ്ങളുടെ തോട്ടത്തിൽ നട്ടുവളർത്തുകയും ചെയ്‌തു. ഈ മരമാണ് ഇപ്പോൾ കായ്‌ച്ചിരിക്കുന്നത്.
അപൂർവമായ ഈ മരത്തിന്റെ കൂടുതൽ തൈകൾ പഴത്തിൽ നിന്ന് നട്ടുവളർത്താനാകുമെന്ന പ്രതീക്ഷയിലാണ് ദമ്പതികൾ.

‘മങ്കി പസിൽ ടട്രീ’ എന്നയിനം മരങ്ങളുമായി സാമ്യമുള്ള ഈ മരങ്ങളിൽ ആൺകായകളും പെൺകായകളും പിടിക്കും. മേയ് നാലിന് തങ്ങൾ പൂന്തോട്ടം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ദമ്പതികൾ അറിയിച്ചിട്ടുണ്ട്.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ