പാകിസ്ഥാൻ്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂര്‍ണം കുമാര്‍ സാഹുവിനെ അട്ടാരി അതിര്‍ത്തി വഴിയാണ് പാകിസ്ഥാൻ വിട്ടയച്ചത്. 20 ദിവസത്തെ കസ്റ്റഡിയ്ക്ക് ശേഷമാണ് ജവാനെ പാകിസ്ഥാൻ വിട്ടയച്ചത് ഏപ്രില്‍ 23നാണ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തത്.
രാവിലെ 10:30 ഓടെ അമൃത്സറിലെ അട്ടാരി ജോയിന്‍ ചെക്ക് പോസ്റ്റ് വഴിയാണ് ജവാനെ ഇന്ത്യക്ക് കൈമാറിയത് എന്ന് ബിഎസ്എഫ് വ്യക്തമാക്കി. പഞ്ചാബിലെ ഇന്ത്യ പാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് ജവാനെ പാക്ക് സൈന്യം കസ്റ്റഡിയിലെടുത്തത്.
ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ പാക് സംഘര്‍ഷം രൂക്ഷമായതോടെ പൂര്‍ണം കുമാര്‍ഷായുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍ ആയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ എത്തിയതോടെയാണ് മോചനം സാധ്യമായത്. ജവാനെ വിട്ടുകിട്ടിയതോടെ ഇന്ത്യന്‍ സേനയുടെ പിടിയിലായിരുന്ന പാക്ക് റേഞ്ചറേയും ഇന്ത്യ പാക്കിസ്ഥാന് കൈമാറി.