എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഡി ടി പി സി യുടേയും ടൂറിസം വകുപ്പിൻ്റേയും കീഴിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മഴ ശക്തമായ സാഹചര്യത്തിൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടും. തുറസ്സായ സ്ഥലങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളും നിർത്തിവയ്ക്കും.
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച (മെയ് 29) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചു. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. ഇടുക്കി, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി. നേര്യമംഗലം മുതൽ അടിമാലി വരെ രാത്രി 7 മണി മുതലാണ് യാത്ര നിരോധനം. ഇന്ന് മുതൽ മെയ് 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.