Logo Below Image
Thursday, February 13, 2025
Logo Below Image
Homeമതംമഹിഷാസുരൻ" (പുരാണം) ✍ശ്യാമള ഹരിദാസ്

മഹിഷാസുരൻ” (പുരാണം) ✍ശ്യാമള ഹരിദാസ്

മഹിഷാസുരൻ ഹിന്ദു പുരാണങ്ങളിലെ അപാ രമായ ശക്തിക്കും പേ രുകേട്ട ഒരു രാക്ഷസനാ യിരുന്നു ” മഹിഷാസുര ൻ”. അസുരരാജാവായ രംഭന്റേയും, മാഹിഷ്മ തി എന്ന എരുമയുടേയും മകനാണ് അവൻ.

“മഹിഷാസുരൻ” എന്ന പേര് രണ്ട് സംസ്കൃത പദങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്: “മഹിഷ,” എരുമ, “അസുര”, അസുരൻ. ഒരു പാരമ്പര്യേതര ഐക്യത്തിലൂടെയാണ് നിലവിൽ വന്നത്. ഈ അതുല്യമായ ഉത്ഭവം. മഹിഷാസുരന് ഇഷ്ടാ നുസരണം ഒരു എരുമയുടെയും, മനുഷ്യന്റേ യും രൂപങ്ങൾക്കിടയിൽ തടസ്സമില്ലാതെ മാറാനുള്ള കഴിവ് അനുവദിച്ചു.

ഐതിഹ്യങ്ങൾ അനുസരിച്ച് സൃഷ്ടാ വായ ബ്രഹ്മാവിന്റെ കടു ത്ത ഭക്തനായ മഹിഷാ സുരൻ ബ്രഹ്മാവിൽ നി ന്ന് ശക്തമായ ഒരു വരം കിട്ടിയിട്ടുണ്ട്. അത് അവനെ അഹങ്കാരിയാക്കി തീർത്തു. മഹിഷൻ അ സുരന്മാരുടെ അധിപതിയും ഇന്ദ്രൻ ദേവന്മാരുടെ അധിപതിയും ആയിരുന്ന കാലത്ത് ദേവന്മാരും അസുരന്മാരും തമ്മിൽ ഘോരമായ യുദ്ധം നടന്നു. ഈ യുദ്ധം ഇന്ദ്രന്റെ നേതൃത്വത്തിലാണ് നടന്നത്. ആ യുദ്ധത്തിൽ അതിപരാക്രമികളാ യ അസുരസൈന്യം ദേവസൈന്യത്തെ തോല്പിച്ചു. അങ്ങിനെ മഹിഷാസുരൻ സകല ദേവന്മാരേയും ജയിച്ച് ഇന്ദ്രപ്പട്ടം നേടി ഭരണാധികാരം പിടിച്ചെടുത്തു. തോൽവിയണഞ്ഞ ദേവന്മാർ താമരയിലിരിക്കുന്ന പ്രജാപതിയെ പോയി കണ്ട് സങ്കടമുണർത്തിച്ചു. അങ്ങിനെ അവർ ബ്ര ഹ്മാവിനെ നേതാവാക്കി പരമശിവനും, വിഷ്ണുവും വാണരുളുന്ന സ്ഥലത്തേക്കു പോയി. അവർ
മഹിഷാസുരന്റെ പരാക്രമവും ദേവന്മാർക്കേറ്റ പരാജയവും പ്രജാപതിയെ ധരിപ്പിച്ചു. ദേവന്മാരുടെ അധികാരങ്ങൾ മഹിഷാസുരൻ ത ന്നെ നിർവ്വഹിക്കുന്നതായി അവർ നിവേദനം ചെയ്തു. എല്ലാ ദേവൻമാരുടേയും അധികാരങ്ങൾ മഹിഷാസുരൻ തന്നെ ഏറ്റെടുത്തു നടത്തുന്നതിൽ അവർ സങ്കടമുണർത്തിച്ചു. ദുഷ്ടനായ അവൻ എല്ലാ
ദേവഗണങ്ങളെയും സ്വർഗത്തിൽ നിന്നും ഇറക്കി വിട്ടതുകൊണ്ട് അവർ മനുഷ്യരെ പോലെ ഭൂമിയിൽ അലഞ്ഞു നടക്കുകയാണ്. ഇങ്ങനെ മഹിഷാസുരൻ ദേവന്മാരുടെ വർഗ്ഗ ശത്രുവായി പരിണമിച്ചിരിക്കയാണ്. അതിനാൽ ഞങ്ങളെല്ലാവരും കൂടി നിങ്ങളെ ശരണം പ്രാപിച്ചിരിക്കയാണ്. മഹിഷാസുരന്റെ വധത്തിനെ കുറിച്ചുള്ള
മാർഗ്ഗം ആലോചിച്ചാലും എന്നു പറഞ്ഞു.

അനന്തരം അതികോപം പൂണ്ട വിഷ്ണുവിന്റേയും,ശിവന്റേയും, ബ്രഹ്മാവിന്റേയും വിസ്തൃതങ്ങളായ വദങ്ങളിൽ മഹത്തായ ഒരു തേജസ്സ് ഉത്ഭവിച്ചു. മറ്റു ഇന്ദ്രാദികളായ ദേവന്മാരുടേയും ശരീരങ്ങളിൽ നിന്നും വലുതായ ഒരു തേജസ്സ് പുറപ്പെട്ടു. ഇത് എല്ലാം കൂടി ചേർന്ന് ഒരു രൂപം കൈകൊള്ളുന്നതായി കാണപ്പെട്ടു. ജ്വലിക്കുന്ന ഒരു പർവ്വതത്തിന്റെ ആകൃതിയിലായിരുന്നു ആ തേജസ്സ് കൂടി ചേർന്നത്. അതിന്റെ ജ്വാല ദിഗന്തങ്ങൾ വ്യാപിക്കുന്നതായി തോന്നി. എല്ലാ ദേവന്മാരുടേയും ശരീരത്തിൽ നിന്നും പു റപ്പെട്ട് ഏകരൂപം പ്രാപിച്ച ആ തേജസ്സിന് അതുല്യമായി വേറൊന്നും കാണാനില്ലായിരുന്നു. ജ്വലിക്കുന്ന പർവ്വതം പോലെ ജ്വാലകൊണ്ട് ദിഗന്തം മുഴുവൻ നിറഞ്ഞ ആ തേജപുഞ്ജത്തെ ദേവൻമാർ കണ്ടു. എല്ലാ ദേവന്മാരുടേയും ശരീരത്തിൽ നിന്നുണ്ടായ ആ തേ ജസ്സ് ഏകാകാരമായി തീർന്ന് തേജസ്സ് ഘനീഭവിച്ച് ലോകത്രയം വ്യാപിക്കുന്ന ഒരു നാരിരൂപമായി. ഇങ്ങനെ വിവിധ ദേവാംശ സംഭൂതമായ തേജസ്സ് ഘനീഭവിച്ച ആ ദേവിയെ കണ്ടിട്ട് ദേവന്മാർ സന്തോഷിച്ചു. അസുരനാശത്തിനു ഈ ദേവി ശക്തയാകുമെന്ന് അവർക്ക് മനസ്സിലായി. ഓരോ ദേവന്മാരും ആ ദേവിക്ക് ഓരോ ആയുധങ്ങൾ നൽകി. മൂന്നു ലോകങ്ങളും നിറഞ്ഞു നിൽക്കുന്ന ദേവിയെ കണ്ട് മഹിഷാസുരൻ ഭയ വിഹ്വലനായി. ദേവന്മാർ ദേവിയുടെ ജയത്തിന്നായി ഇടക്കിടെ ജയാരവത്തോടെ പുഷ്പവൃഷ്ടി നടത്തിക്കൊണ്ടിരുന്നു. അങ്ങിനെ ദേവി മഹിഷാസുരനെ വധിച്ചു ദേവന്മാർക്ക് ദേവലോകം വീണ്ടെടുത്ത് കൊടുക്കുന്നു. അങ്ങിനെ മഹിഷാസുരമർദ്ദിനിയായ ആ ദേവിയെ ദേവകൾ പുഷ്പവൃഷ്ടി ചൊരിഞ്ഞു. അപ്സരസ്സുകൾ ആനന്ദനൃത്തം ചെയ്തു.

കല

ഇന്ത്യയിലുടനീളമുള്ള വിവിധ ഗുഹകളിലും ക്ഷേത്രങ്ങളിലും ശിൽപം ചെയ്തിട്ടുള്ള ഒരു പ്രധാന പ്രമേയമാണ് ദുർഗ്ഗ മഹിഷാസുരനെ വധിക്കുന്നത്. മഹാബലിപുരത്തെ മഹിഷാസുരമർദിനി ഗുഹകളിലും എല്ലോറ ഗുഹകളിലും റാണി കി വാവിന്റെ കവാടത്തിലും ഹലേബിഡുവിലെ ഹൊ യ്സാലേശ്വര ക്ഷേത്ര ത്തിലും ഇന്ത്യയിലുടനീ ളമുള്ള നിരവധി ക്ഷേത്ര ങ്ങളിലും ചില പ്രമുഖ പ്രതിനിധാനങ്ങൾ കാ ണാം . ബീഹാർ , പശ്ചിമ ബംഗാൾ , ജാർഖണ്ഡ് , ഒഡീഷ , മറ്റ് കിഴക്കൻ സംസ്ഥാനങ്ങൾ എന്നി ടങ്ങളിൽ ദുർഗ്ഗാപൂജ ടെയുള്ള ദുർഗ്ഗാരാധന യാണ്.മഹിഷാസുരനെ വധിക്കുന്ന ദുർഗ്ഗയെ ചി ത്രീകരിക്കുന്ന പന്തലിൽ പ്രതിനിധീകരിക്കുന്നത് . മഹിഷാസുരന്റെ ഇതി ഹാസം സിനിമകൾക്കും നാടകങ്ങൾക്കും നൃത്ത നാടകങ്ങൾക്കും പ്രചോ ദനമായിട്ടുണ്ട്.

മൈസൂരിന്റെ പദോൽ പ്പത്തി ദുർഗ്ഗാദേവിയുടെ പ്രതിരൂപമായ മഹിഷാസുരമർദിനിയിൽ നിന്നാണ്.മൈസൂരിന് (മഹിഷൂരു) ഈ പേര് ലഭിച്ചത് എന്നതാണ് ജനപ്രിയ ഐതിഹ്യം .എരുമ രാക്ഷസനായ മഹിഷാസുരൻ, പ്രാദേശിക പാരമ്പര്യം പ്രസ്താവിക്കുന്നു, പ്രാദേശിക ജനതയെ ഭയപ്പെടുത്തി. മഹിഷാസുരനെ ചാമുണ്ഡി മലയുടെ മുകളിൽ വച്ച് ദുർഗ്ഗ (ചാമുണ്ഡേശ്വരി) വധിച്ചതായി വിശ്വസിക്കപ്പെടുന്നു . മൈസൂരിലെ ചാമുണ് ഡേശ്വരി ക്ഷേത്രം എന്ന പേരിലാണ് ഈ സ്ഥലം നിർമ്മിച്ചിരിക്കുന്നത് , ഇത് വർഷം തോറും നവരാത്രിയിലും മൈസൂരു ദസറയിലും ആഘോഷിക്കുന്നു . ഇന്ത്യയിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ “മഹിഷൂരു” എന്ന പേര് “മൈസൂർ” എന്നാക്കി മാറ്റുകയും പിന്നീട് ” മൈസൂരു ” ആയി മാറുകയും ചെയ്തു.

നഗരത്തിന്റെ കാവൽ ദേവതയായ ചാമുണ് ഡേശ്വരിയുടെ ക്ഷേത്ര ത്തിൽ , നഗരത്തിന് അഭിമുഖമായി കുന്നിൻ മുകളിൽ മഹിഷാസുര ന്റെ ഒരു ഭീമാകാരമായ പ്രതിമയുണ്ട്. രേഖപ്പെ ടുത്തപ്പെട്ട ചരിത്രത്തി ൽ മൈസൂരിനെ കുറി ച്ചുള്ള ആദ്യ പരാമർശം ബിസി 245-ലാണ്, അ തായത്, മൂന്നാമത്തെ ബുദ്ധമത സമ്മേളന ത്തിന്റെ സമാപനത്തി ൽ, മഹേഷമണ്ഡയിലേ ക്ക് ഒരു സംഘത്തെ അ യച്ച അശോകന്റെ കാ ലഘട്ടം വരെ കണക്കാക്കാം .

ശ്യാമള ഹരിദാസ്✍

RELATED ARTICLES

Most Popular

Recent Comments