സംസ്ഥാനത്തെ സ്‌കൂളുകളിൽ പുതിയ അധ്യയന വർഷത്തിൽ അഞ്ച് മുതൽ ഒമ്പത് വരെ ക്ലാസുകളിൽ ഓൾ പാസ് സമ്പ്രദായമു ണ്ടാകില്ല. പകരം ക്ലാസ് കയറ്റത്തിന് എഴു ത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടണമെന്ന മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കും.
കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാ സിൽ നടപ്പാക്കിയ രീതി ഈ വർഷം ഒമ്പതി ൽ കൂടി നടപ്പാക്കാനായിരുന്നു നേരത്തെ തീ രുമാനിച്ചിരുന്നതെങ്കിലും അഞ്ചാം ക്ലാസ് മു തൽ തുടങ്ങാനാണ് പുതിയ തീരുമാനം.വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾ ക്കും എഴുത്തുപരീക്ഷയിൽ 30 ശതമാനം മാർക്ക് നേടാത്തവർക്ക് ക്ലാസ് കയറ്റം നൽ കില്ല.
2023 -24 അധ്യയന വർഷം വരെ എ ട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തോൽപ്പി ക്കാത്ത രീതിയായിരുന്നു. മുഴുവൻ പേരെ യും പാസാക്കുന്ന രീതി വഴി വിദ്യാർഥികളു ടെ വിലയിരുത്തൽ സമ്പ്രദായം താളംതെറ്റി യെന്നും ഇതുവഴി സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികളുടെ നിലവാരം താഴേക്ക് പോകുന്നുവെന്നും വിലയിരുത്തലുണ്ടായി.