റിയാദ് : സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീമിന് 20 വർഷം തടവ് ശിക്ഷ വിധിച്ചു. തിങ്കളാഴ്ച നടന്ന സിറ്റിങ്ങിലാണ് നിര്‍ണ്ണായക വിധി. പബ്‌ളിക് റൈറ്റ് പ്രകാരമുളള കുറ്റകൃത്യത്തിനാണ് ശിക്ഷ വിധിച്ചത്. നിലവില്‍ 19 വര്‍ഷം തടവില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനകം കാലാവധി പൂര്‍ത്തിയാക്കി റഹീമിന് മോചനം സാധ്യമാകും.
മരിച്ച സൗദി ബാലന്റെ കുടുംബം അഞ്ച് മാസം മുൻപ് ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയതോടെ വധശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസ് നിലനിൽക്കുന്നതിനാൽ ജയിൽ ശിക്ഷയിൽ തുടർന്ന റഹീം ജയിൽ മോചനത്തിനായി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ തീരുമാനം.