ജലന്ധർരൂപതാഅധ്യക്ഷനായിരുന്നബിഷപ്ഫ്രാങ്കോക്കോതിരെ സമരം ചെയ്ത സിസ്റ്റർ അനുപമ സന്യാസ സമൂഹം വിട്ടു.കുറവിലങ്ങാട് മഠം കേന്ദ്രീകരിച്ചും പിന്നീട് കൊച്ചി നഗരത്തിലുമായി അനുപമയുടെനേതൃത്വത്തിൽ കന്യാസ്ത്രീകൾനടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരപരമ്പരയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നിയമത്തിന്മുന്നിൽഎത്തിച്ചത്.
2018 സെപ്തംബർ 21നാണ് ബിഷപ്പിനെഅന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2022 ജനുവരി14നാണ്തെളിവുകളുടെ അഭാവത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു കൊണ്ട് കോടതിവിധി വരുന്നത്. പിന്നാലെഫ്രാങ്കോക്കെതിരെ നിലപാട് എടുത്തവർ സഭക്കുള്ളിലും പുറത്തും ഇതോടെ കൂടുതൽ ഒറ്റപ്പെട്ടു. താനുൾപ്പെട്ട സന്യാസ സമൂഹത്തിൻ്റെ തലപ്പത്ത്മാറ്റമുണ്ടാകുമ്പോൾകാര്യങ്ങൾഭേദമാകുമെന്ന് കരുതിഅനുപമകാത്തെങ്കിലും അതുംഉണ്ടാകുന്നില്ലെന്ന് വന്നതോടെയാണ് മഠം ഉപേക്ഷിച്ച്സ്വതന്ത്രയാകാനുള്ളതീരുമാനത്തിലേക്ക്എത്തിയത്.
കന്യാസ്ത്രീ സമരത്തെ ആരുംശരിയായിമനസിലാക്കുന്നില്ലെന്ന് സിസ്റ്റര്‍ അനുപമഅക്കാലത്ത്മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമരം സഭക്കെതിരെ ആണെന്ന് വ്യാഖ്യാനിക്കുന്നു. ഇത്തരംആരോപണങ്ങളില്‍ വിഷമമുണ്ട്.സമരംസഭക്കെതിരുംഅല്ല,ഒരുകന്യാസ്ത്രീക്ക് വേണ്ടിയുമല്ല, മറിച്ച് എല്ലാ തൊഴിൽമേഖലയിലും ഉള്ള എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും അവർ പറഞ്ഞിരുന്നു.തങ്ങളുന്നയിച്ച വിഷയത്തോട് സഭ ഇങ്ങനെയൊരു നിലപാട് എടുക്കുമെന്ന്പ്രതീക്ഷിച്ചില്ലെന്നുംഅനുപമവ്യക്തമാക്കിയിരുന്നു.