Logo Below Image
Tuesday, June 24, 2025
Logo Below Image
Homeകേരളംറോഡ് സുരക്ഷ ഏവരുടെയും ഉത്തരവാദിത്വം ; ഹെെക്കോടതി.

റോഡ് സുരക്ഷ ഏവരുടെയും ഉത്തരവാദിത്വം ; ഹെെക്കോടതി.

റോഡപകടങ്ങള്‍ സംഭവിക്കുന്നതല്ല, സംഭവിപ്പിക്കുന്നതാണെന്ന് ഹെെക്കോടതി. ഒരുനിമിഷത്തെ അശ്രദ്ധ ജീവിതം ശോകമയമാക്കും. അപകടമരണങ്ങള്‍ കേവലം കണക്കുകളല്ലെന്നും ആരുടെയെങ്കിലുമെല്ലാം ഉറ്റവരാണെന്നും കോടതി ഓർമിപ്പിച്ചു. തൃശൂർ നാട്ടികയില്‍ ദേശീയപാതാ ബൈപ്പാസിനരികില്‍ ഉറങ്ങിക്കിടന്നിരുന്ന അഞ്ച് പേർ തടിലോറി പാഞ്ഞുകയറി മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതിയുടെ നിരീക്ഷണം.

രണ്ടാംപ്രതി കണ്ണൂർ തളിപ്പറമ്പ് ചാമക്കാലായില്‍ സി.ജെ ജോസിന്റെ ജാമ്യഹർജി തള്ളി ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവായത്. കേസില്‍ വലപ്പാട് പോലീസിന്റെ അന്വേഷണം ഒരുമാസത്തിനകവും കോടതിവിചാരണ മൂന്നുമാസത്തിനകവും പൂർത്തിയാക്കണമെന്നും ഉത്തരവിട്ടു. ഡ്രൈവറും ഒന്നാംപ്രതി ക്ലീനർ അലക്സും മദ്യപിച്ച്‌ ലക്കുകെട്ട സാഹചര്യത്തിലാണ് അപകടമുണ്ടായത്. ഡ്രൈവർ അമിതലഹരിയിലായിരുന്നതിനാല്‍ ഒന്നാംപ്രതി അലക്സാണ് വാഹനമോടിച്ചത്. ഇയാള്‍ക്ക് ലൈസൻസുമുണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു.

ഇന്ത്യയില്‍ വർഷം ലക്ഷത്തിലധികം പേർ മരിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട അന്താരാഷ്ട്ര യോഗങ്ങളില്‍ മുഖം മറച്ചിരിക്കേണ്ട സ്ഥിതിയാണെന്നുമുള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ പാർലമെന്റിലെ പ്രസ്താവനയും ഉത്തരവില്‍ പരാമശിച്ചു. അപകടമരണങ്ങളായതിനാല്‍ ഹർജിക്കാരനെതിരേ നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാല്‍, സുപ്രീംകോടതിയുടെ മുൻ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ വാദം തള്ളി.

റോഡ് സുരക്ഷ ഏവരുടെയും ഉത്തരവാദിത്വമാണ്. സുരക്ഷിത ഡ്രൈവിംഗ് മറ്റുള്ളവരുടെ ജീവനെയും രക്ഷിക്കുന്നു. അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാൻ അന്വേഷണ ഏജൻസികളും ജുഡീഷ്യറിയും ജാഗ്രത കാട്ടണം. റോഡപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സമൂഹത്തിന് സന്ദേശമാകാനാണ് ഈ നിർദേശങ്ങളെന്നും ഹൈക്കോടതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ