അറിവിനെ കൃത്യമായ ഉപയോഗത്തിലൂടെ ഉത്പാദനപരമായോ ശാസ്ത്രീയാന്വേഷണത്തിലൂടെയോ പുതിയ സാധ്യതകളും കണ്ടുപിടുത്തങ്ങളും ഉണ്ടാകുമ്പോൾ അത് സാങ്കേതികവിദ്യയായി മാറുന്നു .
“നവീകരണത്തിലൂടെ സുസ്ഥിരമായ നാളെയെ ശാക്തീകരിക്കൽ” എന്ന പ്രമേയത്തിൽ ഇന്ത്യ 2025 ലെ ദേശീയ സാങ്കേതിക വിദ്യാ ദിനം ആഘോഷിക്കുമ്പോൾ രാജ്യത്തെ പൗരന്മാർ സാങ്കേതിക വിദ്യകളുടെ ഉപയോക്താക്കൾ ആണെന്നും അവർക്കു അതിന്റെ പ്രയോജനങ്ങൾ സമസ്ത മേഖലയിലും ലഭിക്കുന്നുണ്ടെന്നും ഭരണകർത്താക്കൾ ഉറപ്പു വരുത്തേണ്ടതുണ്ട് .
മാനവരാശിയുടെ ചരിത്രാതീതകാലത്തെ ഏറ്റവും നിർണ്ണായകമായ കണ്ടുപിടിത്തം തീ ആണെന്നതും തുടർന്ന് നവീന ശിലാ യുഗത്തിൽ ആഹാര സ്രോതസ്സുകളും ചക്രത്തിന്റെ കണ്ടുപിടിത്തവും ആവാസ വ്യവസ്ഥകളുടെ രൂപീകരണവും കാലാ കാലങ്ങളിൽ പുത്തൻ കണ്ടുപിടുത്തങ്ങളും തിരിച്ചറിവുകളും അച്ചടി യന്ത്രത്തിന്റെയും ടെലി ഫോണിൻറെയും ഇന്റെർനെറ്റിന്റെയും സെല്ലുലാർ ഫോണുകളുടെയും ഒക്കെ വളർച്ചയോടെ സാങ്കേതിക വിദ്യ വാനോളം ഉയർന്നു നിൽക്കുന്നു .
അടിസ്ഥാനപരമായി ശാസ്ത്രവും,എൻജിനീയറിങ്ങ് മേഖലകളുമാണ് സാങ്കേതികവിദ്യയുടെ ഉണർവ് എന്ന് പറയാമെങ്കിലും ഉപകരണങ്ങളുടെ നിർമ്മാണവും ഉപയോഗവുമാണ് സാങ്കേതിക വിദ്യയുടെ ഉയർച്ച താഴ്ചകൾക്ക് അടിസ്ഥാനം.
സൈനിക സാങ്കേതിക വിദ്യയിലെ വളർച്ചയോടെ സംഹാര ശേഷിയുള്ള ആയുധങ്ങൾ നിർമ്മിച്ചതും എടുത്തു പറയേണ്ടിയിരിക്കുന്നു . കംപ്യൂട്ടറുകളുടെ വരവോടെ ലോകംമറ്റൊരു തലത്തിലേക്ക് മാറുകയും റോബോർട്ട് പോലുള്ള കണ്ടു പിടുത്തങ്ങൾ കൂടുതൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തുടങ്ങാൻ കാരണമാവുകയും ചെയ്തു.
1947-ൽ മൊബൈൽ ഫോൺ എന്ന ആശയം അമേരിക്കയിൽ കാറുകളിൽ ആശയ വിനിമയത്തിനായി ഒരു നിശ്ചിത ദൂര പരിധിയിൽ ഉപയോഗിക്കുകയും . പിന്നീട് ഹാന്റ്ഓഫ് അല്ലെങ്കിൽ ഫാന്റോവർ എന്ന സാങ്കേതികവിദ്യയിലൂടെ .ഫോൺ വിളിക്കുക എന്നതിനപ്പുറം മൊബൈൽ ഫോണുകൾ ഇമെയിൽ, ഇന്റർനെറ്റ്, കളികൾ, ബ്ലൂടൂത്ത്, ഇൻഫ്രാറെഡ്. ക്യാമറ, എം.എം.എസ്., എം.പി3, ജി.പി.എസ്. ഫേസ്ബുക്, വാട്സ്ആപ്, ഇൻസ്റ്റാഗ്രാം, ട്വിറ്റര്, തുടങ്ങി ലോകം മുഴുവൻ വിവര
സാങ്കേതിക വിദ്യയിലൂടെ സ്വയം ചര യന്ത്ര ഫോണിൽ നിറഞ്ഞു നിൽക്കുന്ന
കാഴ്ച അമ്പരപ്പിക്കുന്നതാണ് .
1973-ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ കൂപ്പറായിരുന്നു കൈയ്യിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത്. 1973 ഏപ്രിൽ 3-നു കൂപ്പർ 2 കിലോഗ്രാം ഭാരമുള്ള മൊബൈൽ ഫോണിൽ നിന്ന് ആദ്യമായി സംഭാഷണം നടത്തിയത്.അത് “യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്”എന്നായിരുന്നു. മൊബൈൽ ഫോണിന്റെ വരവോടെ മനുഷ്യന്റെ ജീവിത ക്രമം വരെ മാറി പോയതു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം കൂടിയാണ് .
രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയില്‍ 1998 മേയ് 11ന് ഇന്ത്യ നടത്തിയ സാങ്കേതിക വിദ്യയില്‍ രാജ്യം നേടിയെടുത്ത “ഓപ്പറേഷന്‍ ശക്തി” എന്ന ഇന്ത്യയുടെ രണ്ടാം ആണവായുധ പരീക്ഷണം നടന്ന ദിവസമാണ് ദേശീയ സാങ്കേതിക വിദ്യാ ദിനമായി ആചരിക്കുന്നത് .ഇന്ത്യയുടെ മിസൈൽ മനുഷ്യന്‍ എ.പി.ജെ അബ്ദുൾ കലാമും ആറ്റോമിക് എനർജി കമ്മീഷന്‍ ചെയർമാനായിരുന്ന ആർ ചിദംബരവും ചേർന്നായിരുന്നു ഓപ്പറേഷന്‍ ശക്തിക്ക് നേതൃത്വം നല്‍കിയത് .കൂടാതെ ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച ഹന്‍സ-3 വിമാനത്തിന്റെ പരീക്ഷണപ്പറക്കലും മേയ് 11-നായിരുന്നു.ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974-ലാണ് പൊഖ്റാനിലെ ആണവപരീക്ഷണ നിലയം സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ കരസേനയുടെ കീഴിലാണ് ഈ നിലയം പ്രവർത്തിക്കുന്നത്.
1999 മുതലാണ് സാങ്കേതിക വിദ്യാ ദിനാചരണത്തിന് തുടക്കം കുറിച്ചത്.
സാങ്കേതിക രംഗത്തെ വൻ പുരോഗതിയില്‍ ഐ എസ് ആര്‍ ഒയുടെ പങ്ക് പകരം വെക്കാനില്ലാത്തതാണ് .1975ല്‍ വിക്ഷേപിച്ച ആര്യഭട്ട മുതല്‍ പല ഉപഗ്രങ്ങളും ഇന്ത്യ ഭ്രമണ പദത്തിലെത്തിച്ചു എന്നത് കൊണ്ട് തന്നെ സാങ്കേതിക വിദ്യയിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്കു പ്രഥമ സ്ഥാനമാണുള്ളത് .അതിനു മുന്നിൽ നിന്ന് പ്രവർത്തിച്ച ഇന്ത്യയിലെ പ്രതിഭാ ധനന്മാരായ ശാസ്ത്രജ്ഞരോട് നാം കടപ്പെട്ടിരിക്കുന്നു .
ആല്ബെര്ട് ഐൻസ്റ്റീൻ 1905-ൽ ഫോട്ടോ-ഇലക്ട്രിക്ക് പ്രഭാവവും വിശിഷ്ടാപേശികതാ സിദ്ധാന്തവും വിശദീകരിക്കുന്ന നാലു പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചത് മുതൽ 1917-ൽ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പ്രപഞ്ചത്തിന്റെ ആകെ ഘടന വിവരിക്കാനായി ഉപയോഗിക്കാനുള്ള ശ്രമം നടത്തിയത് വരെയും അണുബോംബു നിർമാണത്തിന് ആവശ്യമായ ക്വാണ്ടം ബല തന്ത്രത്തിന് വിത്ത് പാകിയത് അദ്ദേഹമാണ് . വിശിഷ്ടാപേശികതാ സിദ്ധാന്തം (special theory of relativity), ദ്രവ്യത്തെ ഊർജമാക്കി മാറ്റുന്നതിനെപ്പറ്റിയുള്ള സമീകരണം (e = mc2) എന്നിവ ഐൻസ്റ്റീന്റെ ശാസ്ത്രസിദ്ധാന്തങ്ങളിലെ . e = mc2( “ദ്രവ്യം ഊർജ്ജം എന്നിവ തമ്മിൽ പരസ്പരം മാറ്റാവുന്നതാണ്” അഥവാ “ദ്രവ്യത്തിന്റെയും ഉർജ്ജത്തിന്റെയും സത്ത ഒന്നുതന്നെയാണ്”) എന്ന സമവാക്യത്തിന്റെ കണ്ടുപിടുത്തം കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തമെന്നു നിസംശയം പറയാം. 300-ലധികം ശാസ്ത്രപ്രബന്ധങ്ങളും 150 ശാസ്ത്രേതര ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ള ഐൻസ്റ്റീൻ എന്ന മഹാ പ്രതിഭയെക്കൂടി നമുക്കോർക്കാം ..
ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി, എയ്റോസ്പേസ്, ഹെൽത്ത് കെയർ, റിന്യൂവബിൾ എനർജി തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യവും ബഹിരാകാശ പര്യവേഷണത്തിലെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളിലെയും , സാങ്കേതിക നവീകരണത്തിന്റെയും എല്ലാം ഇന്ത്യയുടെ മുന്നേറ്റവും ലോക രാജ്യങ്ങൾ പോലും അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു .ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കൃഷി, പാരിസ്ഥിതിക സുസ്ഥിരത,ആവാസ വ്യവസ്ഥ തുടങ്ങിയ പ്രധാന സാമൂഹിക വെല്ലു വിളികളെ നേരിടുന്നതിൽ സാങ്കേതികവിദ്യയുടെ ആവശ്യകത ദേശീയ സാങ്കേതിക വിദ്യാ ദിനം എടുത്തു പറയുന്നുണ്ട് .
കഴിഞ്ഞ ദിവസം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ സൈന്യം ഭീകരന്മാരുടെ താവളങ്ങൾ തകർക്കുന്നതിൽ കാണിച്ച ശ്രദ്ധയും
നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിരപരാധികളായ സാധാരണ മനുഷ്യരുടെ ചോര വീഴാതെ ആക്രമണം നടത്തിയതിലൂടെ ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റം ഒരിക്കൽ കൂടി തെളിയിച്ചിട്ടുണ്ട് …
ദേശീയ സാങ്കേതിക വിദ്യാ ദിനാശംസകൾ …