അത്ഭുതകരമായ വിടുതൽ (മർക്കോ. 16:14 – 18)
“വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും; എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതു ഭാഷകളിൽ സംസാരിക്കും; സർപ്പങ്ങളെ പിടിച്ചെ
ടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി സംഭവി
ക്കുകയില്ല” (വാ. 17, 18).
സാധു സുന്ദർ സിംഗ് ക്രിസ്തു വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ, ക്രുദ്ധനായ അദ്ദേഹത്തിന്റെ പിതാവു ഷേർസിംഗും ബന്ധുക്കളും, അദ്ദേഹത്തെ ഭവന
ത്തിൽ നിന്നും അടിച്ചിറക്കി. പോകുന്നതിനു മുമ്പു ബന്ധുക്കളിൽ ഒരാൾ, അദ്ദേഹത്തിനു വിഷം കലർത്തിയ ഭക്ഷണം കൊടുത്തു. സഹായം തേടി അദ്ദേഹം എത്തിയതു രൂപാർ എന്ന ഗ്രാമത്തിലെ പ്രസ്ബിറ്റേറിയൻ പട്ടക്കാരനായ റവ. ഉപ്പാലിന്റെ ഭവനത്തിൽ ആയിരുന്നു. ഭക്ഷണത്തിലൂടെ ഉള്ളിൽച്ചെന്ന വിഷം, അദ്ദേഹത്തിന്റെ വയറ്റിൽ വലിയ വിഷമതകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാൽ, അതിൽ നിന്നെല്ലാം അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു.
1922 – ൽ ജനീവയിൽ നടന്ന ഒരു കൂടിവരവിൽ സുന്ദർ സിംഗ് ആ സംഭവത്തെക്കുറിച്ച് ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി: “പീഢനങ്ങൾ സഹിക്കുക ബുദ്ധിമുട്ടാണെന്ന് ആദ്യം ചിന്തിച്ചുവെങ്കിലും, യേശുക്രിസ്തുവിന്റെ സാന്നിദ്ധ്യവും കൂട്ടായ്മയും, അതിനെ സന്തോഷകരമാക്കുകയാണ് ഉണ്ടായത്. ഒരിക്കൽ എന്റെ ബന്ധുക്കൾ എനിക്കു മാരകമായ വിഷം കലർത്തിയ ഭക്ഷണം തന്നു. അതറിയാതെ ഞാനതു കഴിക്കുകയും, അടുത്ത ദിവസം മരണത്തോട് അടുക്കുകയും ചെയ്തു. യാതൊരു ആശയ്ക്കും വകയില്ല എന്നു ഡോക്ടർ വിധിയെഴുതുകയും ചെയ്തു. എങ്കിലും, സൗഖ്യം പ്രാപിച്ചു രക്ഷകനു സാക്ഷ്യം വഹിക്കുവാൻ കഴിയുമെന്നു ഞാൻ ഉറപ്പായി വിശ്വസിച്ചു. മരിക്കുമെന്നു ഉറപ്പായിരുന്നതിനാൽ, മരുന്നോ എന്തെങ്കിലും ചികിത്സയോ നൽകാൻ ഡോക്ടർ തയ്യാറായതുമില്ല!
“എനിക്കു ബോധം തെളിഞ്ഞപ്പോൾ, വി. മർക്കൊസിന്റെ സുവിശേഷം 16-ാം അദ്ധ്യായം വായിക്കുവാൻ ഞാൻ ആ ഡോക്ടറോടു അഭ്യർത്ഥിച്ചു. പിന്നീടൊരിക്കൽ ബർമ്മയിൽ വച്ചു നടന്ന ഒരു പ്രസംഗ യോഗത്തിൽ വെച്ചു ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി. “എന്നെ മനസ്സിലായോ?”, ഞാൻ അദ്ദേഹത്തോടു ചോദിച്ചു!
“തീർച്ചയായും! അങ്ങയുടെ മരണക്കിടയിൽ വെച്ചാണല്ലോ നാം തമ്മിൽ കണ്ടു മുട്ടിയത് ” , അദ്ദേഹം പറഞ്ഞു! “അദ്ദേഹം അതിനകം ഒരു ക്രിസ്തു വിശ്വാസിയായി തീർന്നിരുന്നു എന്നും, എന്റെ അത്ഭുതകരമായ രോഗസൗഖ്യമാണ് അതിനു
കാരണമായതെന്നും” അദ്ദേഹം പറയുകയുണ്ടായി.
ധ്യാന ഭാഗത്തു ഉത്ഥിതനായ യേശു കർത്താവു നിയോഗം നൽകി തന്റെ ശിഷ്യരെ അയയ്ക്കുന്നതായാണു നാം കാണുന്നത്. അത്ഭുതകരമായ രോഗശാന്തി വരവും, മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ദോഷം സംഭവിക്കുകയില്ല എന്ന ഉറപ്പും അതിൽ ഉൾപ്പെട്ടിരുന്നു. അതിന്റെ പ്രായോഗികമായ അനുഭവമാണ് സാധു സുന്ദർ സിംഗിൽ കണ്ടത്! ഇന്നും രക്ഷകന്റെ ശക്തി നിലനിൽക്കുന്നു. നമുക്കതിൽ വിശ്വസിക്കാം, ആശ്രയിക്കാം? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: മരണത്തിൽ നിന്നുള്ള നീക്കുപോക്കുകൾ യഹോവയ്ക്കുള്ളത് !