ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിനെതിരെ വീഡിയോ പ്രചരിപ്പിച്ചത് ജോൺസൺ ജോയി ആയിരുന്നു. കഴിഞ്ഞവർഷം നവംബറിലാണ് വീഡിയോ ജോൺസൺ ചിത്രീകരിച്ചതെന്നും പൊലീസ് പറഞ്ഞു.
വീഡിയോ ഉപയോഗിച്ച് ഇയാൾ നിരന്തരം മനുവിനെ ഭീഷണിപ്പെടുത്തുകയും ഭാര്യയ്ക്കും സഹോദരിക്കും മുന്നിൽവച്ച് മനുവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. പണം നൽകിയാൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന് പറഞ്ഞുവെങ്കിലും ഭീഷണിക്ക് മനു വഴങ്ങിയില്ല ഇതോടെയാണ് വീഡിയോ ച്രരിപ്പിച്ചത്.
സുഹൃത്തുക്കൾ വഴിയും ഓൺലൈൻ ചാനലുകൾ വഴിയും മനുവിനെ ജോൺസൺ സമ്മർദത്തിലാക്കിയിരുന്നു. ഈ മാസം ആദ്യം വീഡിയോ ജോൺസൺ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
മരിക്കുന്നതിന് മുമ്പ് മനു സുഹൃത്തുക്കൾക്കും ചില പൊലീസ് ഉദ്യോഗസ്ഥർക്കും അഭിഭാഷകർക്കും അയച്ച വാട്സാപ്പ് സന്ദേശത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ആരോപണം ഉന്നയിച്ച വീട്ടമ്മ ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.