ഞാൻ ശ്രീകല സജീവ്. താമസം പുരാതനമായ തോമാശ്ലീഹായാൽ സ്ഥാപിതമായ ചെറുപള്ളിയും അയലത്ത് പരശുരാമനാൽ പ്രതിഷ്ഠിതമായ തൃക്കാരിയൂർ ക്ഷേത്രവുമുള്ള കോതമംഗലം എന്ന പുണ്യഭൂമിയിൽ. വീട്ടിൽ ഞാനും എന്റെ ഭർത്താവും മാത്രം. മകനും ഭാര്യയും ജീവസന്ധാരണാർത്ഥം UAE- ൽ ജോലി നോക്കുന്നു. ഭർത്താവ് ഡ്രൈവറും ഞാൻ ഒരു ടീച്ചറും ആണ്
എന്റെ പ്രിയപ്പെട്ട വിനോദം വായനയാണ്. അത് എന്റെ അച്ഛൻ എനിക്ക് തന്ന വരദാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ഇഷ്ട വിനോദം വായനയും പുസ്തക ശേഖരണവും ആയിരുന്നു. കുറ്റാന്വേഷണ കഥകളും നോവലുകളും ആണ് എനിക്കിഷ്ടപ്പെട്ട മേഖല. പക്ഷേ കയ്യിൽ കിട്ടുന്നത് എന്തും വായിക്കുന്നതാണ് ശീലം.
വിശദീകരിക്കാൻ ആവാത്ത സംഭവങ്ങൾ വായന തുടങ്ങിയ കാലം മുതലേ കൗതുകമായിരുന്നു. അമ്പിളി അമ്മാവൻ എന്ന കുട്ടികളുടെ പ്രസിദ്ധീകരണം വായിക്കുന്ന കാലം മുതലേ വിശ്വസിക്കാനാവാത്ത സംഭവങ്ങൾ തേടിപ്പിടിച്ചു വായിച്ച് അമ്പരന്ന് ഇരുന്നിട്ടുണ്ട്. അത് പങ്കുവയ്ക്കാൻ ഏറെ താൽപര്യവും ഉണ്ട്. ആ താല്പര്യത്തിന് മേലുള്ള ഒരു പരീക്ഷണമാണ് വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന ഈ പംക്തി.
ഇന്നുമുതൽ ഞാൻ മലയാളി മനസ്സിൽ ആരംഭിക്കുന്ന ‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന ഈ പംക്തി നിങ്ങൾ ഏവരും ഇരുകൈയ്യും നീട്ടി സ്വീകരിക്കും എന്ന വിശ്വാസത്തിൽ ഞാൻ ആരംഭിക്കുന്നു ………
‘വിശ്വസിച്ചാലും ഇല്ലെങ്കിലും’
‘ടൈറ്റാനും ടൈറ്റാനിക്കും’
മോർഗൻ റോബർട്ട്സൺ എന്ന എഴുത്തുകാരൻ 1898ൽ പ്രസിദ്ധീകരിച്ച ടൈറ്റാൻ എന്ന് പേരായ നോവൽ ദുര, മൂഡത്വം എന്നിവ വിളംബരം ചെയ്യുന്ന ഒരു കൃതിയായിരുന്നു . ഇതേപേരുള്ള ഒരു ട്രാൻസ് അറ്റ്ലാന്റിക് സുഖവാസ കപ്പലിന്റെ കന്നിയാത്രയെ കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്. ഒരിക്കലും മുങ്ങില്ല എന്ന് കേൾവി കേട്ടതെങ്കിലും ടൈറ്റാൻ ആദ്യ യാത്രയിൽ തന്നെ ഒരു മഞ്ഞുമലയിൽ ഇടിച്ച് തകരുന്നു . അപകടത്തിൽ എണ്ണമറ്റ യാത്രക്കാർക്ക് ജീവഹാനി സംഭവിക്കുന്നു. ഇതാണ് മോർഗന്റെ നോവലിലെ കഥാതന്തു. എന്നാൽ വിധിവൈപരീത്യം എന്നുതന്നെ പറയട്ടെ ഏതാണ്ട് 13 വർഷങ്ങൾക്ക് ശേഷം 1912 അത്യന്താധുനിക സൗകര്യങ്ങൾ ഉള്ള ടൈറ്റാനിക് എന്ന സുഖവാസ കപ്പലിനും ഇതേ ഗതി തന്നെ സംഭവിക്കുന്നു.
ഒരിക്കലും മുങ്ങുന്നതല്ല എന്ന് വീമ്പിളക്കി ആളുകളെ വശീകരിച്ച ട്രാൻസ് അറ്റ്ലാന്റിക് സുഖവാസ കപ്പലായ ടൈറ്റാനിക് അതിന്റെ കന്നി യാത്ര നടത്തുമ്പോൾ തന്നെ ഒരു മഞ്ഞു മലയിൽ ഇടിച്ചുതകർന്നു. ഈ അപകടത്തിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു.
നോവലിലെ കഥാപാത്രത്തിനും യഥാർത്ഥ കഥാപാത്രത്തിനും തമ്മിലുള്ള സാമ്യതകൾ പരിശോധിക്കുക.
പേര് –ടൈറ്റാൻ
കപ്പൽ അപകടം ഉണ്ടായ മാസം–
ഏപ്രിൽ
യാത്രക്കാരും ജീവനക്കാരും ആകെ —
3000
ലൈഫ് ബോട്ടുകളുടെ എണ്ണം–
24
കപ്പലിന്റെ കേവ്ഭാരം —
75000
കപ്പലിന്റെ നീളം 800– അടി
പ്രൊപ്പല്ലറുകൾ -3
അറ്റ്ലാന്റിക് സമുദ്രത്തിലൂടെ യാത്ര ചെയ്ത വേഗത –25 നോട്ടിക്കൽ മൈൽ.
ഇനി ടൈറ്റാനിക്കിന്റെത് നോക്കാം
കപ്പലപകടം ഉണ്ടായ മാസം- ഏപ്രിൽ
യാത്രക്കാരും ജീവനക്കാരും ആകെ- 2207
ലൈഫ് ബോട്ടുകളുടെ എണ്ണം -20
കപ്പലിന്റെ കേവുഭാരം- 66000
കപ്പലിന്റെ നീളം 882.5 അടി
പ്രൊപ്പല്ലറകളുടെ എണ്ണം -3
കടലിലൂടെയുള്ള സഞ്ചാര വേഗത 23 നോട്ടിക്കൽ മൈൽ.
നിങ്ങൾ ഇത് ഒരു സാധാരണ സംഭവം എന്നു വിശ്വസിക്കുന്നുവോ?
വളരെ ആകാംക്ഷയോടെ കൂടിയാണ് വായന തുടങ്ങിയത്. പക്ഷേ ഒട്ടും നിരാശ തോന്നിയില്ല. ടൈറ്റാനിക് കഥ സിനിമ കണ്ടപ്പോൾ മാത്രമാണ് അറിയുന്നതു തന്നെ. ടൈറ്റാനിക് എന്ന നോവലിനെ കുറിച്ച് ഞാൻ കേട്ടിട്ടില്ല. പുതിയ വളരെ പ്രതീക്ഷ നൽകുന്നു. വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഈ പംക്തി മലയാളി മനസ്സിന് മുതൽക്കൂട്ടാവും തീർച്ച.
അഭിനന്ദനങ്ങൾ ടീച്ചർ.
നന്ദി സുഹൃത്തേ. ഇനിയും വായിച്ചു അഭിപ്രായം പറയൂ
അതെ …… ഇതു പോലെയുള്ള പല അനുഭവങ്ങളും സിനിമയായോ കഥയായോ സംഭവത്തിന് മുന്നേ വന്നിട്ടുള്ളത് കേട്ടിട്ടുണ്ട്. എന്തായാലും ഇത്തരത്തിലുള്ള ഓരോന്നും വായിക്കാൻ കാത്തിരിക്കുന്നു
അഭിപ്രായത്തിനു നന്ദി. വ്യത്യസ്തമായ വസ്തുതകളുമായി വരാം. കാത്തിരിക്കൂ

So exciting
waiting for more 

