Sunday, September 8, 2024
Homeഇന്ത്യഇന്ത്യയുടെ മിസൈൽ മാൻ എപിജെ അബ്ദുൾ കലാമിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒൻപത് വയസ്സ്

ഇന്ത്യയുടെ മിസൈൽ മാൻ എപിജെ അബ്ദുൾ കലാമിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒൻപത് വയസ്സ്

ന്യൂഡൽഹി: രാജ്യത്തെയും യുവതലമുറയെയും സ്വപ്നം കാണാൻ പഠിപ്പിച്ച എ പി ജെ അബുദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു. ‘ഇന്ത്യയുടെ മിസൈൽ മാൻ’ എന്ന വിശേഷണമുള്ള കലാം 2015 ജൂലൈ 27നാണ് അന്തരിച്ചത്. 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച എപിജെ അബ്ദുൾ കലാം ജനപ്രിയ രാഷ്ട്രപതി എന്ന പേരിൽ പ്രശസ്തനാണ്. ശാസ്ത്രജ്ഞൻ, എൻജിനീയർ, അധ്യാപകൻ എന്നീ നിലകളിൽ തൻ്റെ ജീവിതം രാജ്യസേവനത്തിനായി സമർപ്പിച്ച ഡോ. എപിജെ അബ്ദുൾ കലാമിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒൻപത് വയസ്സ്.

1931 ഒക്ടോബർ 15ന് തമിഴ്നാട്ടിലെ രാമേശ്വരത്തെ കുടുംബത്തിലാണ് എപിജെ അബ്ദുൾ കലാം ജനിച്ചത്. കുട്ടിക്കാലത്തെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ പത്രവിതരണത്തിനായി ഇറങ്ങി വരുമാനം കണ്ടെത്തി. പഠനത്തിൽ പ്രത്യേകിച്ച് ഗണിതത്തിൽ മികവുള്ള കലാം മികച്ച വിദ്യാർഥിയായിരുന്നു. സ്കൂൾ കാലഘട്ടത്തിന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിലും ഭൗതിക ശാസ്ത്രത്തിലും ബിരുദം നേടി.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലും (ഐഎസ്ആർഒ) ഡിആർഡിഒയിൽ ശാസ്ത്രജ്ഞനായും സയൻ്റിഫിക് അഡ്മിനിസ്ട്രേറ്ററായും അബ്ദുൾ കലാം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കലാമിൻ്റെ നിർദ്ദേശപ്രകാരം രാജ്യം ടാങ്ക് വേധ മിസൈൽ നാഗ്, മിസൈൽ ത്രിശൂൽ, മിസൈൽ പൃഥ്വി എന്നിവ നിർമിച്ചു. 1990ൽ പത്മഭൂഷണും 1997ൽ ഭാരതരത്‌നയും നൽകി രാജ്യം അദ്ദേഹം ആദരിച്ചു.

കലാമിൻ്റെ പരിശ്രമമാണ് ഇന്ത്യൻ നിർമിത സാറ്റലൈറ്റ് വിക്ഷേപണ വാഹനം സാധ്യമാക്കിയത്. കലാം നിർമിച്ച എസ്എൽവി മൂന്നിലൂടെ രോഹിണി സാറ്റലൈറ്റിനെ ഇന്ത്യ ഭ്രമണപഥത്തിൽ എത്തിച്ചു. സ്പേസ് ക്ലബിലേക്കുള്ള ഇന്ത്യയുടെ പ്രവേശനമായിരുന്നു ഈ വിജയം. അഗ്നി, പൃഥി മിസൈലുകൾ വികസിപ്പിച്ചെടുത്തത് കലാമിൻ്റെ കാലത്താണ്.

പൊക്രാനിൽ ഇന്ത്യ ആണവ പരീക്ഷണം നടത്തുമ്പോൾ കലാം പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേശകനായിരുന്നു. എന്നാൽ വർഷങ്ങൾക്കപ്പുറം നടന്ന പൊക്രാൻ 2 ആണവ പരീക്ഷണത്തിന് നേതൃത്വം നൽകിയത് കലാമായിരുന്നു. അമേരിക്ക, ചൈന, ഫ്രാൻസ്, റഷ്യ, യുകെ എന്നീ രാജ്യങ്ങൾക്ക് മാത്രമായിരുന്നു ആണവശക്തി ഉണ്ടായിരുന്നത്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എയറോനോട്ടിക് എൻജിനീയറിങ്ങിൽ വൈദഗ്ധ്യം നേടിയ കലാം യുദ്ധവിമാനം പറത്തുന്ന ആദ്യ രാഷ്ട്രപതി കൂടിയാണ്.

2015 ജൂലൈ 27ന് ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചത്.

മരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments