Friday, October 18, 2024
Homeഅമേരിക്കതെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു

തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു

ഗാസ സിറ്റി: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം. 200ലധികം പേർക്ക് പരിക്കേറ്റു. റോക്കറ്റ് ആക്രമണം തടയാൻ ശക്തിയുക്തം പ്രവർത്തിക്കുമെന്ന ഇസ്രായേൽ മുന്നറിയിപ്പിന് പിന്നാലെയാണ് ഖാൻ യൂനിസിൽ ആക്രമണം നടന്നത്. ഹമാസ് ഭീകരരെയാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്നാണ് ഇസ്രായേൽ സേനയുടെ ഭാഗത്തുനിന്നുള്ള അറിയിപ്പ്. ഖാൻ യൂനിസിൽ ഹമാസിൻ്റെ 30 താവളങ്ങൾ കണ്ടെത്തിയെന്നും സേന വ്യക്തമാക്കി.

ഹമാസിൻ്റെ ആയുധം ശേഖരിക്കുന്ന സ്ഥലം, നിരീക്ഷണ പോസ്റ്റുകൾ, തുരങ്ക ഷാഫ്റ്റുകൾ, മറ്റ് നിർമിതികൾ തുടങ്ങിയവ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നുവെന്ന് ഇസ്രായേൽ സേന അറിയിച്ചു. അടുത്തിടെ, അൽ മവാസിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 92 പേർ കൊല്ലപ്പെട്ടിരുന്നു. ഹമാസ് കമാൻഡറെ ലക്ഷ്യവെച്ചാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രായേലിന്റെ വിശദീകരണം. ആക്രമണത്തിൽ ഗാസ സിറ്റിയിൽ മാത്രം ചുരുങ്ങിയത് 12 പേർ കൊല്ലപ്പെട്ടുവെന്നും ജബാലിയ അഭയാർഥി ക്യാംപിലെ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും സിവിൽ ഡിഫൻസ് ഏജൻസികൾ അറിയിച്ചിരുന്നു.

ഇസ്രായേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 39,000 ത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്ക്. ഇതിൽ ഏറെയും സാധാരണക്കാരാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു ഇസ്രായേലിന്റെ തിരിച്ചടി. ഹമാസിൻ്റെ ആക്രമണത്തിൽ തെക്കൻ ഇസ്രായേലിൽ 1197 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതിൽ ഏറെയും സാധാരണക്കാരാണ്. ഹമാസ് ബന്ധിയാക്കിയ 251 പേരിൽ 116 പേർ ഇപ്പോഴും ഗാസയിൽ തുടരുകയാണ്.

ഇസ്രായേൽ പ്രസിഡൻ്റ് ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച യുഎസിൽ എത്തി. പ്രസിഡൻ്റ് ജോ ബൈഡനുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന ആവശ്യം യുഎസ് ഉന്നയിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടക്കുന്നതെന്ന് ശ്രദ്ധേയമാണ്. വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായും നെതന്യാഹു ഈ ആഴ്ച കൂടിക്കാഴ്ച നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments