കാസർഗോഡ് നാലാം മൈൽ സ്വദേശികളായ ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ്, ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ആകെ പത്ത് പേർക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
അയൽവാസികൾ ചേർന്ന് പടക്കം പൊട്ടിച്ചതിനെ ഫവാസ് ചോദ്യം ചെയ്തതിനെ ത്തുടർന്ന്, പ്രകോപിതരായ അവർ തിളച്ച ചായ ഫവാസിന്റെ മുഖത്തൊഴിച്ചു. ഇബ്രാഹിം മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനിടയിൽ, അയൽവാസികളടങ്ങിയ പത്തംഗ സംഘം വാഹനം തടഞ്ഞു. ഇവർ ചേർന്ന് വാഹനത്തിലുണ്ടായിരുന്നവരെ വെട്ടുകയായിരുന്നു.