13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്‌ത ജെയ്മോൻ കൊലക്കേസ് പ്രതി. ഇയാൾക്കെതിരെ നാല് ബലാത്സംഗ കേസുകളുമുണ്ടെന്ന് പൊലീസ് പറയുന്നു. 2018ൽ മലപ്പുറം കാളികാവിൽ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയും മക്കളുമായി ഒളിച്ചോടിയിരുന്നു. മദ്യത്തിൽ ചിതൽവിഷം ചേർത്താണ് മുഹമ്മദാലിയെ ജെയ്മോൻ കൊന്നത്. ഇതിന് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുൽ സാഹിറയും കൂട്ടുനിന്നു.
മുഹമ്മദാലിയുടെയും ഉമ്മുൽ സാഹിറയുടെയും രണ്ട് മക്കളേയും കൂട്ടിയാണ് അന്ന് ജെയ്മോൻ ഒളിച്ചോടിയത്. സംഭവം നടന്ന് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് തമിഴ്‌നാട്ടിലെ ദിണ്ഡിഗലിൽ നിന്ന് ഇവരെ പൊലീസിന് പിടികൂടാനായത്. കൊലക്കേസ് അന്വേഷണത്തിനിടെ ജെയ്മോൻ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്ന് വ്യക്തമായിരുന്നു. ജെയ്മോൻ ഉൾപ്പെട്ട നാല് ബലാത്സംഗക്കേസുകളിൽ ഒന്ന് പോക്സോ കേസാണ്. മൂന്നാർ, അടിമാലി, വെള്ളത്തൂവൽ, മണിമല എന്നിവിടങ്ങളിലായാണ് കേസുകൾ രജിസ്റ്റാ ചെയ്തത്. ഒരു ബലാത്സംഗക്കേസിൽ ജയിൽശിക്ഷയും അനുഭവിച്ചു എന്നാണ് വിവരം.
പത്തനംതിട്ടയിൽ പീഡനത്തിന് ഇരയായ പതിമൂന്നുകാരിയുടെ അമ്മ ഭർത്താവിനെ ഉപേക്ഷിച്ചാണ് ജെയ്മോനൊപ്പം കൂടിയത്. കഴിഞ്ഞ സെപ്റ്റംബർ 15ന് പുലർ ച്ചെയാണ് പെൺകുട്ടിയെ പത്തനംതിട്ടയിലെ ലോഡ്‌ജ് മുറിയിൽ വച്ച് ജെയ്മോൻ പീഡിപ്പിച്ചത്. കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് താഴെയിട്ട് അമ്മയുടെ കൺമുന്നിൽ വച്ചാണ് പ്രതി ബലാത്സംഗം ചെയ്തത്. സംഭവത്തിൽ പ്രതിയേയും പെൺകുട്ടിയുടെ അമ്മയേയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.