അതൊരു ചരിത്ര മുഹൂർത്തമാരിരുന്നു. ലോകത്തെ സാക്ഷിനിർത്തി ഇന്ത്യ പുതുചരിത്രമെഴുതി. സ്വാതന്ത്ര്യത്തിന്റെ 75-ാമത് രാഷ്ട്രപതിയായി പാർശ്വവൽക്കരിക്കപ്പെട്ട വരുടെ ഉജ്ജ്വല പ്രതീകമായ ദ്രൗപദി മുർമു 2022 ജൂലൈ 25ന് പരമോന്നത പദവിയേറി.
സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ ജനിച്ച ആദ്യത്തെ രാഷ്ട്രപതി, രണ്ടാമത്തെ വനിതാ രാഷ്ട്രപതി. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ പ്രഥമ പൗര. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രൗഢഗംഭീരമായ ചടങ്ങ്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ (64) രാഷ്ട്രപതി. 135 കോടിയിലേറെ ഇന്ത്യക്കാരുടെ ആശിർവാദം.
ഭാഷ, മതം, ഭക്ഷണരീതി തുടങ്ങി എല്ലാം വൈവിധ്യങ്ങളും ഉൾക്കൊള്ളണമെന്ന് രാഷ്ട്രപതി, ഏകഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള വഴി വിശദീകരിച്ച് ആദ്യ പ്രസംഗം.
“പാവപ്പെട്ടവർക്കും സ്വപ്നം കാണാമെന്നും അതും സാക്ഷാൽക്കപ്പെടുമെന്നു മുള്ളതിൻ്റെ തെളിവാണ് എൻ്റെ സ്ഥാനലബ്ധി, പ്രഥമ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനായതിൽ രാജ്യത്തെ ദരിദ്രരുടെ അനുഗ്രഹമുണ്ട്. കോടിക്കണക്കിന് സ്ത്രീകളുടെയും പെൺമക്കളുടെയും സാധ്യതകളെയും അത് പ്രതിഫലിക്കുന്നുണ്ട്. ജന താല്പര്യമാണ് എനിക്ക് പരമപ്രധാനം. സ്ഥാന ലബ്ധി വ്യക്തിപരമായ നേട്ടമല്ല.
ഇന്ത്യയിലെ ഓരോ പാവപ്പെട്ടവൻ്റേതു കൂടിയാണ്. ഗോത്ര സമൂഹത്തിൽ പെട്ടയാളാണ് ഞാൻ. ഒരു വാർഡ് കൗൺസിലർ എന്ന നിലയിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയായി ഉയരാൻ അവസരം ലഭിച്ചു. ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മാതാവായ ഇന്ത്യയുടെ മഹത്വം. വിദൂര ഗോത്രമേഖലയിലെ ദരിദ്ര ഭവനത്തിൽ ജനിച്ച പെൺകുട്ടിക്ക് ഇന്ത്യയിലെ പരമോന്നത ഭരണഘടനാ പദവിയിലെത്താൻ കഴിയുമെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയാണ് പ്രകടനമാക്കുന്നത് ”
(വികാര തീവ്രമായ കന്നി പ്രസംഗത്തിൽ നിന്ന്)
അവതരണം: മാത്യു ശങ്കരത്തിൽ