Friday, July 26, 2024
HomeKeralaകേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ലക്ഷങ്ങൾ കൈകോർത്തു.

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ലക്ഷങ്ങൾ കൈകോർത്തു.

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ ലക്ഷങ്ങൾ കൈകോർത്തു. കാസർകോട് റെയിവേ സ്റ്റേഷൻ മുതല്‍ രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്.

പത്തുലക്ഷത്തിലേറെ ചെറുപ്പക്കാർക്കൊപ്പം തൊഴിലാളികളും കർഷകരും അധ്യാപകരും വിദ്യാർഥികളും ഉള്‍പ്പടെ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവർ ചങ്ങലയില്‍ കണ്ണികളായി.

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തിയാണ് കാസർകോട്‌ റെയില്‍വേ സ്റ്റേഷന്‌ മുന്നില്‍ നിന്നാരംഭിച്ച്‌ തിരുവനന്തപുരത്ത്‌ രാജ്‌ഭവൻ വരെ നീളുന്ന മനുഷ്യച്ചങ്ങല തീർത്തത്. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്ബത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ്‌ മനുഷ്യചങ്ങല.

വൈകിട്ട്‌ നാലരയോടെ ട്രയല്‍ ചങ്ങല തീർത്ത ശേഷം അഞ്ച് മണിയോടെയാണ് മനുഷ്യചങ്ങല തീർത്ത്‌ പ്രതിജ്ഞയെടുത്തത്. മനുഷ്യച്ചങ്ങലയുടെ ഭാഗമായി പ്രധാനകേന്ദ്രങ്ങളില്‍ പൊതുസമ്മേളനവും കലാപരിപാടികളും സംഘടിപ്പിച്ചു.

ആദ്യ കണ്ണിയായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻറ് എഎ റഹീമും , അവസാന കണ്ണിയായി ഡിവൈ എഫ് ഐ ആദ്യ അഖിലേന്ത്യാ പ്രസിഡൻ്റ് ഇപി ജയരാജനും പങ്കെടുത്തു.

രാജ്‌ഭവനു മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട്‌ റെയില്‍വേ സ്‌റ്റേഷൻ പരിസരത്ത്‌ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതിയും പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു.

സി പി എം നേതാക്കളായ എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടി ഹിമഗ്‌നരാജ്‌ ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ്‌ വി. വസീഫ് തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, ചെറുമകൻ ഇഷാൻ എന്നിവരും മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തു. രാജ്ഭവന് മുന്നിലാണ് ഇവർ ചങ്ങലയില്‍ കണ്ണിയായത്.

മലപ്പുറം കുന്നുമ്മലില്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കെ.ടി ജലീല്‍ എം. എല്‍ എ , പി.വി അൻവർ എം. എല്‍. എ , പി.നന്ദകുമാർ എം .എല്‍ എ , ടി.കെ ഹംസ , നിലമ്ബൂർ ആയിശ എന്നിവർ പങ്കെടുത്തു. കൊണ്ടോട്ടിയില്‍ എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡൻ്റ് വി.പി സാനു , പെരിന്തല്‍മണ്ണയില്‍ പാലോളി മുഹമ്മദ് കുട്ടി എന്നിവർപങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments