Thursday, February 6, 2025
Homeകഥ/കവിതകൈതകം (കവിത) ✍ തകഴി- എൻ എം ജ്ഞാനമുത്ത്.

കൈതകം (കവിത) ✍ തകഴി- എൻ എം ജ്ഞാനമുത്ത്.

തകഴി- എൻ എം ജ്ഞാനമുത്ത്.

ആരോരുമുണരാത്ത രാത്രിയിൽ
വിരിയുന്ന-
പൂജയ്‌ക്കെടുക്കാത്ത പൂവാണുഞാൻ !!

കൈതകൾതിങ്ങിനിറഞ്ഞഗ്രാമങ്ങളി
ൽ…
എന്നോടുമൊത്തിരുളിൽ
വിരിയുന്നപൂക്കളെ,
എന്നും പവിത്രമായ് ചാർത്തുന്നു
തേവാരി ;
കണ്ണുതുറക്കാത്ത വിഗ്രഹത്തിൽ !!

പുന്നകൾപൂക്കും പുറമ്പോക്കിലും,
തോട്ടിൻകരയിലെ നീന്തൽ പടവിലും,
പാടവരമ്പിലെ പായൽക്കുളത്തിലും,
കാറ്റിന്റെ പാട്ടിലെ താളത്തിനൊത്തും…
അടിത്തിമിർത്തെന്റെ തോഴരൊപ്പം !!

കൈതോല തുന്നിക്കളിപ്പന്തുനെയ്തും,
കാറ്റിൽക്കറങ്ങുന്ന കാറ്റാടിയായും,
പൊട്ടക്കുളത്തിലൊരു
ചെറുതോണിയായും,
കുട്ടിക്കിടാങ്ങളുടെ
കൈവിരുതിനുള്ളിലും…
തത്തിക്കളിച്ചെൻ കുറുമ്പുകാലം !!

മുള്ളുനിരന്നുതഴച്ചുവളർന്നൊരെൻ-
മയിൽപ്പീലിച്ചേലുള്ള
കൈതോലത്തണ്ടിൽ ;
മഴയേറ്റുവെയിലേറ്റനേകംചകോരങ്ങൾ-
മുട്ടകൾവിരിയുവാൻ കൂടുകൂട്ടി !!

പാത്തുംപതുങ്ങിയും
നേർക്കുനേർവന്നും,
കുശലംപറഞ്ഞും പഴങ്കഥയ്ക്കൊപ്പം-
ഭൂതവുംഭാവിയുംചൊല്ലിമുത്തശ്ശിമാർ-
കൈതോലയൊക്കയുമറുത്തെടുത്ത്-
അന്തിയുറങ്ങാൻ തഴപ്പായനെയ്തും,
കൊയ്തുപുഴുങ്ങിയ
നെല്ലൊന്നരിയാവാൻ
ചിക്കുപായ്കളൊരുപാടു
നെയ്തുകൂട്ടി !!

പെരുമഴയിൽ നനയാതെ ചൂടുവാനും,
എരിവെയിലുതടയും തലക്കുടയായും,
എൻ-തഴകളിഴചേർത്തു
പുട്ടിൽനെയ്തു !!

കുത്തിപ്പൊളിച്ചചെമ്പാവരി
നിറയ്ക്കുവാൻ….
വാവട്ടമുള്ളെത്ര പെരുവട്ടിനെയ്തു !!

ഇങ്ങനെയൊക്കെയുമായിരുന്നെന്നെ ;
ഒരുമാത്രപോലും
തിരിഞ്ഞുനോക്കാതെ-
പ്രിയതോഴരെന്നല്ല-വഴിപോക്കർപോ
ലും….
ഒരുമാത്രപോലും
തിരിഞ്ഞുനോക്കാതെ-
അനുദിനം അകലേയ്ക്ക്
നടന്നുപോവുമ്പോൾ,
നിനയാതെയൊഴുകുന്നെൻ
മിഴിനൊമ്പരം.
കരയുവാനറിയാത്ത കാട്ടുപൂവിൽ

തകഴി-
എൻ എം ജ്ഞാനമുത്ത്.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments