Saturday, April 27, 2024
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - 65 ഹിന്ദുസ്ഥാൻ അഥവാ ഭാരതം - (ഒരു പഠനം) ✍പി...

അറിവിൻ്റെ മുത്തുകൾ – 65 ഹിന്ദുസ്ഥാൻ അഥവാ ഭാരതം – (ഒരു പഠനം) ✍പി .എം .എൻ .നമ്പൂതിരി

പി .എം .എൻ .നമ്പൂതിരി

ഋഗ്വേദം BC-8000 ലോ അതിനു മുന്‍പോ എഴുതിയതാണെന്ന് കരുതപ്പെടുന്നു. അതിനോട് അനുബന്ധിച്ച് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നു.എ ന്നാൽ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം, കിട്ടിയശേഷം ഉണ്ടാക്കിയ ദേശീയഗാനത്തിൽ രണ്ടോ മൂന്നോ നദികളേയും പർവ്വതങ്ങളെയും കുറിച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ .എന്നാൽ രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നമ്മുടെ ഭാരതത്തെക്കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.

“തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനംപ്രജക്ഷ്യതേ”

ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ് ഹിന്ദുസ്ഥാനം എന്ന് പറഞ്ഞിരുന്നത്. വിന്ധ്യ, ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രമേ നമ്മുടെ ദേശീയഗാനത്തിൽ സൂചിപ്പിച്ചിട്ടുള്ളൂ .ആരവല്ലിയും സഹ്യപർവ്വതവും അതുപോലെ തന്നെ നമ്മുടെ ഓരോ സംസ്ഥാനങ്ങളിലുമുള്ള പർവ്വതങ്ങളെ കുറിച്ചും ദേശീയ ഗാനത്തിൽ സൂചിപ്പി
ക്കേണ്ടതായിരുന്നില്ലേ എന്ന ഒരു സംശയം ബാക്കി നിൽക്കുന്നു. അതുപോലെ തന്നെ ഗംഗ, യമുന എന്നീ രണ്ടു് ഉത്തരേന്ത്യൻ നദികളെ കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അംഗീകരിച്ച ദേശീയ ഗാനത്തിൽ പരാമർശിച്ചപ്പോൾ ഗോദാവരി, സരസ്വതി, നർമ്മദ, സിന്ധു, കാവേരി എന്നീ നദികളെ കുറിച്ചും ഒന്നും പറയുന്നില്ല. എന്നാൽ ബ്രഹ്മണന്മാർ പൂജ ചെയ്യുന്നതിന് മുൻപ് ശംഖ് പൂരണം ചെയ്യുമ്പോൾ ശംഖിലേക്ക് ആവാഹിക്കുന്ന മന്ത്രം ഒന്ന്ശ്രദ്ധിച്ചു നോക്കൂ.

“ഗംഗേ ച യമുനെ ചൈവ
ഗോദാവരീ സരസ്വതീ,
നര്‍മ്മദേ സിന്ധുകാവേരി
ജലേസ്മിന്‍ സന്നിധിം ഗുരു”

ആന്ത്രയിലെ ഗോദാവരിയും , കര്‍ണാടകയിലെ കാവേരിയും ഗുജറാത്തിലെ നർമ്മദയും പിന്നെ രാജസ്ഥാനത്തിന് അപ്പുറത്ത് സരസ്വതിയും ഉള്ള കാര്യം ദേശീയ ഗാനത്തിൽ ചേർക്കുവാൻ മറന്നതായിരിക്കുമോ?

എന്നാൽ ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒന്നായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പേ ഭാരതീയര്‍ക്കു സാധിച്ചിരുന്നു.

ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന സംസ്കാരം ചരിത്രത്തിന്‍റെ ഭാഗമാണ്. സിംഗപ്പൂര്‍ സിംഹപുരമായിരുന്നു,കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു. ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോടുകൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറത്തേക്കും കടന്നതായി ചരിത്രത്തിൽ ഉള്ളതായി പറയപ്പെടുന്നു.എന്നാൽ സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതി പിന്നീട് കുറഞ്ഞു പോയി.

ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍പഠിച്ചിട്ടുണ്ട്. എന്നാൽ ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് നിലവിലില്ല. എന്തുകൊണ്ടാണ് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം അഥവാ ആര്‍ഷഭാരത സംസ്
കാരം ഇന്നും നിലനില്‍ക്കുന്നത്?

ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും ഇല്ലാതാക്കി. AD-997 ല്‍ മുഹമ്മദ്‌ ഗസ്നിയും അതിന് ശേഷം ഗ്ലോറി , ഖില്‍ജി , ടൈമൂര്‍ എന്നിവർ ഇവിടെ വന്ന് ഭരിച്ചു. തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തുനിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു. അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു. AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്ത് കൊണ്ട് ഇത് സംഭവിച്ചു?

” ഭാരതീയാ സമസ്താ സുഖിനോ ഭവന്തു” എന്ന് നമ്മള്‍ പ്രാർത്ഥിക്കാറില്ല .നമ്മൾ ഭാരതീയര്‍ പ്രാർത്ഥിക്കാറുള്ളത്, “ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നാണ്.
ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.നമ്മള്‍ പ്രാര്‍ത്ഥിക്കാറുള്ള “ഓം സഹ നാവവതു സഹ നൗ ഭുനക്തു…” എന്നു തുടങ്ങുന്ന കൃഷ്ണയജുർവേദ ശാന്തി മന്ത്രത്തിന്‍റെ അര്‍ത്ഥം, “പരംപൊരുൾ വിദ്യാസ്വരൂപത്തെ പ്രകാശിപ്പിച്ച് നമ്മെ ഒന്നിച്ചു രക്ഷി
ക്കട്ടെ! ആ പരംപൊരുൾ വിദ്യാ പ്രാപ്തിക്കു സമർത്ഥമായ ബുദ്ധിശക്തി തന്ന് നമ്മെ ഒപ്പം പോഷിപ്പിക്കട്ടെ! വിദ്യാപ്രാപ്തി കൊണ്ടുള്ള തേജസ്സ് നമുക്ക് ഒന്നിച്ച് സമ്പാദിക്കാം. അന്യോന്യം യാതൊരുദ്വേഷ്യവും നാം തമ്മിൽ തോന്നാതിരിക്കട്ടെ. അങ്ങിനെ നമുക്ക് ഒരുമിച്ച് ജീവിക്കാം ഒരുമിച്ചു ഭക്ഷിക്കാം ഒരുമിച്ചു പ്രവര്‍ത്തിക്കാം. അപ്രകാ
രം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം എന്നാണ്. ” ഒരാളിലും ഒരാളോടും വിദ്വേഷമുണ്ടാവരുത് നമ്മളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തു നിന്നും വന്നു ചേരട്ടെ എന്നാണ്. എന്നാൽ ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് പറയാൻ കഴിയില്ല .

ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കാം .അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് തന്നെ എത്തിച്ചേരും. ആകാശത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍ ഒരുമിച്ചുചേര്‍ന്ന് ചാലുകളായും തോടുകളായും നദികളായും മഹാസാ
ഗരത്തിലേക്ക് പോകുന്നപോലെ, ഏത് ഈശ്വരനെ ആരാധിച്ചാലും പരമമായ ശക്തിയിലേക്ക് തന്നെ അത് എത്തിച്ചേരും എന്ന് വിശ്വസിക്കുക .

നമ്മള്‍ എള്ളും പൂവും ജലവും ചേർത്ത് പിതൃതര്‍പ്പണം നടത്തുമ്പോള്‍പോലും ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്.പിതൃതര്‍പ്പണം ചെയ്യുമ്പോള്‍ പതിമൂന്നു വരികളുള്ള ഒരു വേദമന്ത്രം ചൊല്ലും. അതിലെ അവസാനത്തെ വരി, “സപ്ത ദ്വീപനിവാസീ നാം പ്രാണീനാം അക്ഷയ ഉപദിഷ്ടതു” എന്നാണ്. അതിൻ്റെ അർത്ഥം ഏഴു ഭൂഖണ്ഡങ്ങളിലും ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരുത്തേണമേ ജഗദീശ്വരാ എന്നാണ്.

ഇപ്പോൾ മറ്റു ലോകരാഷ്ട്രങ്ങളുംനമ്മുടെ സംസ്കാരം അംഗീകരിച്ചു വരികയാണ്. കാനഡയിലെ ടൊറന്റോ യുണിവേഴ്സിറ്റിയില്‍ ഹിന്ദൂയിസം എന്ന ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്നു .രണ്ടായിരത്തോളം ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ടത്രെ. എഞ്ചിനീയറിംഗ് സബ്ജക്റ്റ് മാത്രം പഠിപ്പിക്കുന്ന അമേരിക്കയിലെ MIT(Massachusetts Institute of Technology) യില്‍ ഇപ്പോള്‍ സംസ്കൃതം കൂടി പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു. അമേരിക്കയിലെ നാലായിരത്തോളം സ്കൂളുകളില്‍ രാവിലെ പതിനഞ്ചു മിനിറ്റ് നേരം ഭഗവത് ഗീത നിര്‍ബന്ധമായും (Compulsory) ചൊല്ലണമെത്രെ. അമേരിക്കയിലെ പെന്‍സിന്‍വാനിയ യുണിവേഴ്സിറ്റിയിലെ 70 സൈക്കോളജി പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ നിന്ന്‍ തെളിയിച്ചിരിക്കുന്നത്, കുട്ടികള്‍ പതിവായി രാവിലെ പതിനഞ്ചു മിനിറ്റ് ഭഗവത് ഗീത ചൊല്ലുമ്പോള്‍ അവരുടെ പെരുമാറ്റരീതിയില്‍(Behaviourpattern) അസാധാരണമായ മാറ്റം സംഭവിക്കുന്നുണ്ടെന്നാണ്. സൈക്കോളജി പ്രൊഫസര്‍മാരുടെ അഭിപ്രായത്തില്‍ ഭഗവത്ഗീത ഒരു മതഗ്രന്ഥമല്ലന്നും മറിച്ച് അതൊരു സൈക്കോളജിക്കല്‍ മാനേജ്മെന്‍റ് ബുക്കാണെന്നുമാണ്. ജര്‍മനിയിലെ സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റിയില്‍ സംസ്കൃതം അറിയുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ എന്ന് കേൾക്കുന്നു. ലോകത്തില്‍ തന്നെസംസ്കൃതം നിര്‍ബന്ധമാക്കിയിട്ടുള്ള ഏക യുണിവേഴ്സിറ്റിയാണ് സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റി. UGC അംഗീകരിച്ച ഒരു ഹിസ്റ്ററി ടെക്സ്റ്റ്‌ ബുക്കില്‍ ടൈമൂര്‍ ഭാരതത്തില്‍ വരുന്നതിനു മുന്‍പ് വരെ ഇവിടെ ശൈശവ വിവാഹവും സതി സമ്പ്രദായവും ഉണ്ടായിരുന്നില്ല എന്നാണ്. ഈ കാര്യം ഫാഹിയാന്‍ എന്ന ചൈനീസ്‌ സഞ്ചാരി അദ്ദേഹത്തിന്‍റെ ഒരു ഗ്രന്ഥത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാൽ 1947 വരെ വിദേശികള്‍ക്ക് പോലുംനശിപ്പിക്കാൻ കഴിയാത്ത നമ്മുടെ സംസ്കാരം, നമ്മള്‍ തന്നെ നശിപ്പിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

സതന്ത്ര്യം കിട്ടിയതിനു ശേഷം റീജീയണല്‍ റിസേര്‍ച് ലബോറട്ടറി ജമ്മുകാശ്മീരിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ചോപ്ര, ആയുര്‍വേദവും വെജിറ്റബിള്‍ ഫുഡും ആധാരമാക്കിയെഴുതിയ ആരോഗ്യശാസ്ത്രത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചൈനയുടെ ബേസിക് ഹെല്‍ത്ത്‌ പോളിസി ഉണ്ടാക്കിയതത്രെ. അനവധികാലം അടിമത്തത്തില്‍ കഴിഞ്ഞ ഒരു രാഷ്ട്രം, അസാധാരണ വൈഭവശേഷിയുള്ള ഋഷിവര്യന്മാര്‍ക്ക് ജന്മം കൊടുത്ത ഒരു രാഷ്ട്രം, ശാസ്ത്രത്തിന്‍റെ മകുടോദാഹരണമായി വര്‍ത്തിച്ചെന്നു സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീനിനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പോലുള്ള പ്രഗല്‍ഭര്‍ പറഞ്ഞരാഷ്ട്രം,ലോക ജനതയ്ക്ക് സ്വര്‍ണതാംബാളത്തില്‍ വെച്ച് കൊടുക്കാന്‍ പാകത്തിന് സാങ്കേതിക വിദ്യകളുടെ പരമകാഷ്ടയില്‍ എത്തിയിരുന്ന ഒരു രാഷ്ട്രം, ആത്മീയതയില്‍ ലോകജനതയ്ക്ക് മാര്‍ഗനിര്‍ദേശം കൊടുത്ത ഒരു രാഷ്ട്രം, ആ ആത്മീയത, അത്യന്താധുനിക ശാസ്ത്രത്തിനു നേരെ കാര്‍പെറ്റ് വിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രം, സാഹിത്യത്തില്‍ മറ്റേതു രാഷ്ട്രത്തിനും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള ഭാരതീയ സാഹിത്യങ്ങള്‍, സാഹിത്യനിയമങ്ങള്‍ ഉദയം ചെയ്ത ഒരു രാഷ്ട്രം,സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം കഴിഞ്ഞതിനു ശേഷവും സ്വന്തം നാടിനെ കുറിച്ചും നാടിന്‍റെ പൈതൃകത്തെ കുറിച്ചും അറിയാത്തതും അറിയാന്‍ ശ്രമിക്കാത്തതുമായ ലോകത്തിലെഏക ജനത ചിലപ്പോള്‍ ഭാരതീയര്‍ മാത്രമായിരിക്കും. ഒരുപക്ഷെ ഭാവിയില്‍ ഭാരതീയര്‍ക്ക് വേദങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കാന്‍ പാസ്പോര്‍ട്ടും വിസയുമെടുത്ത് അമേരിക്കയിലേയ്ക്കോ മറ്റു യൂറോപ്യ
ന്‍ രാജ്യങ്ങളിലേയ്ക്കോ പോകേണ്ടിവരുന്ന കാലഘട്ടം വന്നാൽ അല്‍ഭുതപെടാനില്ല .

പി .എം .എൻ .നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments