Tuesday, May 21, 2024
Homeകേരളംകോന്നി അതിരാത്ര വിശേഷങ്ങള്‍ ( 01/05/2024)

കോന്നി അതിരാത്ര വിശേഷങ്ങള്‍ ( 01/05/2024)

യജ്‌ഞം ആരംഭിക്കുകയല്ല തുടങ്ങുകയാണ്: ഡോക്ടർ ഗണേഷ് ജോഗലേക്കർ

കോന്നി: ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്ന് അവസാനിക്കുകയല്ല ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന് യാഗത്തിന്‍റെ മുഖ്യ ആചാര്യൻ (അധര്യു) ഡോക്ടർ ഗണേഷ് ജോഗലേക്കർ. അതിരാത്ര സമാപന സമ്മേളനം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസംരിക്കുകായായിരുന്നു അദ്ദേഹം.

മനുഷ്യന്‍റെ യജ്ഞ കർമ്മങ്ങൾ ഒരിടക്കാലത്തേക്ക് തീർന്നു എന്നത് ശരിയാണ്. പക്ഷെ അതേറ്റുവാങ്ങി ഇനി നീണ്ട നാൾ ദേവതകൾ അവരുടെ യജ്ഞം തുടരും. നേരത്തെ സോമയാഗം നടന്ന മണ്ണാണിത്. യാഗത്തിൽ പങ്കെടുത്ത എല്ലാവരെയും ദേവതകൾ അനുഗ്രഹിക്കും. സമർപ്പിക്കലാണ് യജ്ഞമെന്നും യജ്ഞത്തെ നമ്മൾ സംരക്ഷിച്ചാൽ യജ്ഞം നമ്മളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഋക്യജുസാമാഥർവ്വങ്ങളിലെ ആയിരക്കണക്കിന് മന്ത്രങ്ങൾ താളാത്മകമായി ചൊല്ലുന്ന അർത്ഥം മനസ്സിലാകില്ലെങ്കിലും അതു കേൾക്കുന്നത് പുണ്യമാണ്. ഇതൊക്കെയാണ് സനാധന ധർമം. ഇത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സമാപന സമ്മേളനത്തിൽ ശാന്താനന്ദമഠം ഋഷിജ്ഞാനസാധനാലയം സ്വാമിനി ദേവി ജ്ഞാനാഭിഷ്‌ഠാനന്ദഗിരി അധ്യക്ഷയാമായിരുന്നു. കോന്നി എം എൽ എ അഡ്വ: കെ യു ജെനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ,ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി, മാളികപ്പുറം സിനിമാ ഫെയിം ദേവനന്ദ, എൻ എസ് എസ്സ് പത്തനംതിട്ട താലൂക്ക് പ്രസിഡണ്ട് ഹരിദാസ് ഇടത്തിട്ട, എസ് എൻ ഡി പി പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ പദ്മകുമാർ, സിദ്ധനർ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർ സി വി ശാന്തകുമാർ, സംഹിത ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹൻ, രക്ഷാധികാരി അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, വി പി ഹരികുമാർ, പ്രദീപ് ആലംതുരുത്തി തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ണിനും വിണ്ണിനും പുഷ്ടിയേകി കോന്നി ഇളകൊള്ളൂർ അതിരാത്രം ഇന്ന് സമാപിക്കും ( 01/05/2024 )

പ്രകൃതിക്ക് പാനം ചെയ്ത് പണ്ഡിതർ ഇന്ന് യാഗാഗ്നി അണക്കും. ഇന്ന് ഉച്ചക്ക് 3 മണി വരെ സുപ്രധാന ചടങ്ങുകൾ നടക്കും. ഇന്ദ്ര സാന്നിധ്യമറിയിച്ച് ഇന്ന് യാഗശാല യജ്ഞശിഷാശിനമാകും. യാഗകർമ്മങ്ങളെ അഗ്നി ഏറ്റുവാങ്ങി വിഭുതി ഭൂമി ആഹരിക്കും. ഇന്ദ്രൻ സ്വതന്ത്രനാകും. ജീവജാലങ്ങൾ സന്തുഷ്ടരാകും. സസ്യജാലങ്ങൾ പുഷ്പിച്ച കായ് ഫലം ഇരട്ടിപ്പിക്കും. പറവകൾക്കും, മൃഗങ്ങൾക്കും സമൃദ്ധാഹാരം ലഭിക്കും. മനുഷ്യർക്ക് സമ്പത്തും ആരോഗ്യവും ജ്ഞാനവും വർദ്ധിക്കും.

ഡോക്ടർ ഗണേഷ് ജോഗലേക്കറിൻ്റെ നേതൃത്വത്തിൽ പണ്ഡിത ശ്രേഷ്ടൻമാരും വനിതകളും കുട്ടികളുമുൾപ്പടെ 41 വൈദികരാണ് രാപകൽ ഭേദിച്ച് അതിരാത്രം സാധ്യമാക്കിയത്. യാഗ യജമാനനായ കാലടി സംസ്കൃത സർവ്വകലാശാല പയ്യന്നൂർ സെൻ്റർ ഡയറക്ടർ കൈതപ്രം സ്വദേശി കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയും, പത്നിയും സംസ്കൃത അദ്ധ്യാപികയുമായ ഉഷ പത്തനാടിയും 10 ദിനരാത്രങ്ങൾക്ക് ശേഷം ആദ്യ സ്നാനം നടത്തുന്നതോടെ യാഗ കർമങ്ങൾ പൂർണമായവസാനിക്കും. യാഗ കാരണവർ കൈതപ്രം ദാമോദരൻ നമ്പൂതിരുടെ അനുജൻ കൈതപ്രം വാസുദേവൻ നമ്പൂതിരി തിരിച്ചു തൻ്റെ ഇല്ലത്തേക്ക് യാത്രയാകും.

ഒരു സോമയാജിയുടെ ജീവനാണ് തൻ്റെ അരണി. സോമയാജി എന്നാൽ സോമയാഗം ചെയ്യാൻ അധികാരി എന്നാണർത്ഥം. ആ അധികാരം കഠിന തപസ്സിലൂടെ ത്രേദാഗ്നിയെ ഉപാസിച്ചു ലഭിക്കുന്ന വരമാണ്. തൻ്റെ ഇല്ലത്തു നിന്ന് അരണിയിലേക്കാവാഹിച്ച് യാഗഭൂമിയിലെത്തി അത് പ്രതിജ്വലിപ്പിച്ചാണ് യാഗാഗ്നിയായി യജ്ഞകുണ്ഡത്തിൽ പകർത്തി 11 രാപകലുകൾ പ്രകൃതിയെ ശുദ്ധമാക്കിയത്. അതിനി ഇന്ന് രാവിലെ തൻ്റെ ആത്മാവിൻ്റെ ദൃശ്യ രൂപമായ അരണിയിലേക്ക് തിരിച്ച് സന്നിവേശിപ്പിച്ച് വീണ്ടും കടഞ്ഞ് കൊളുത്തി മരണം വരെ ഇല്ലത്ത് സൂക്ഷിക്കണം.

ആ അഗ്നി ഇരിക്കുന്നിടത്ത് ഇനി ജീവിത കാലം മുഴുവൻ വിഷ്ണു സോമയാജിയും ഉഷ പത്തനാടിയും ജീവിക്കും. ആ അഗ്നി നമ്മെ മരണത്തിനുമപ്പുറം കാത്ത് രക്ഷിക്കും. അതിനായി യമാനനും പത്നിയും അഗ്നിഹോത്രം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments