Tuesday, October 1, 2024
Homeകഥ/കവിതതെരുവിന്റെമണമുള്ളപെണ്ണ് (കവിത) ✍ തകഴി- എൻ എം ജ്ഞാനമുത്ത്.

തെരുവിന്റെമണമുള്ളപെണ്ണ് (കവിത) ✍ തകഴി- എൻ എം ജ്ഞാനമുത്ത്.

തകഴി- എൻ എം ജ്ഞാനമുത്ത്.

ഒരുവലിയവീടുണ്ട്
തെരുവിന്റെയോരത്ത്-
തെരുവിന്റെമണമുള്ളപെണ്ണിനിന്ന്.

വഴിയോരപ്പെരുമരം
മേൽക്കൂരമേഞ്ഞൊരു-
പെരുമരച്ചോടിന്റ
പൊന്തിനിൽക്കുംരണ്ട്-
പെരിയവേരിരുചുവരുമറയാക്കിയതി
നുള്ളിൽ,
ചില്ലകൾകൊഴിച്ചിട്ടകരിലവിരിപ്പുള്ള-
വേരിടുക്കാണെന്നുമവളുറങ്ങാറുള്ള-
തെരുവിന്റെമണമുള്ളകുഞ്ഞുവീട്

ഉണരുംമുതൽക്കവൾ
തെരുവുഭക്ഷിച്ചും,
തോരാത്തചുടുവെയിലിലുരുകിത്തിള
ച്ചും,
പെരുമഴയെവായ്പിളർന്നാവോളംമോ
ന്തിയും,
വഴിയോര’മാകന്ദി’നാവിൽനുണഞ്ഞും,
മൂവന്തിനേരത്തെ ചന്തവുംതാണ്ടി,
ചാഞ്ഞടുക്കുംചെഞ്ചിളംസന്ധ്യനേരത്ത്-
പെരുമരച്ചോട്ടിലെ-കരിയിലവിരിപ്പിൽ-
ദേഹംതളർന്നൊന്നുചായുംനേരം;
കാറ്റുവന്നവളുടെകുഞ്ഞുപാവാടയിൽ-
തുള്ളികളിച്ചും,കുറുമ്പുകാട്ടിക്കൊണ്ട്-
ഓടിയൊളിയ്ക്കും മരച്ചില്ലയിൽ !!

പാതിരാമേഘംകറുത്തിരുണ്ടുച്ചത്തിൽ-
പെരുമഴയ്ക്കോടൊത്തുവെള്ളിടിയ്ക്കു
മ്പോൾ,
വിറയോടെപെരുമരച്ചോട്ടിലുറങ്ങുന്നു-
തെരുവിന്റെമണമുള്ളപെണ്ണ് !!

പാതിരാക്കോഴികൾ-നിലവിളിക്കുമ്പോ
ൾ…
ദേഹംനുറുങ്ങുന്നവേദനയോടവൾ,
രക്തംപുരണ്ടയിരുകൈകൾകൂപ്പി
ക്കൊണ്ട്,
അന്ധകാരത്തിന്റെ-അന്ത്യയാമത്തിലും-
കേണിടുംകാമവെറിപൂണ്ടവന്മാരോട്:
“അരുതരുത്ദേഹംനുറുങ്ങുന്നുസോദ
രാ….”!!

ഒരുരാത്രിനിറവയറുമായവൾതേങ്ങി….
ഇടിവെട്ടിമാനംപിളർന്നമഴനേരം !!

കാതുകൾപൊട്ടിത്തെറിയ്ക്കുംമുഴക്ക
ത്തിൽ-
കൂരിരുളിലിടിവെട്ടിമാനംപിളർക്കെ
പേറ്റുനോവിൽപ്പിടഞ്ഞലറിക്കരഞ്ഞവ
ൾ-
പെറ്റിട്ടു-പെരുമരച്ചോട്ടിലൊരുകുഞ്ഞി
നെ !!

മാനംപിളർന്നുരുകിവെള്ളിടിമുഴങ്ങവെ,
ഞെട്ടിപ്പിടഞ്ഞുകുഞ്ഞലറിക്കരഞ്ഞു….
“അമ്മേ…”യെന്നുച്ചത്തിലവ്യക്തമായ് !!

ആവിളികേൾക്കുവാനമ്മയില്ല !!

ഇരുളിൽവരാറുള്ളകാമവെറിയന്മാർക്ക്….
പെൺകുഞ്ഞിൻജന്മംമുറിച്ചുമണ്ണിൽ
വെച്ച്-
തോരാത്തപെരുമഴമരച്ചോട്ടിൽനിന്നുമ
വൾ-
ദേഹംനുറുങ്ങാത്തലോകത്തിലേക്ക്…..
കണ്ണുകളടയ്ക്കാതെയാത്രയായി !!
തെരുവിന്റെമണമുള്ളപെണ്ണ് !!

തകഴി- എൻ എം ജ്ഞാനമുത്ത്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments