Saturday, July 6, 2024
Homeഅമേരിക്കഅരാഫത്ത് മലമുകളിലേയ്ക്കുള്ള മുസ്ലീംസ് ഹജ് തീർത്ഥയാത്ര

അരാഫത്ത് മലമുകളിലേയ്ക്കുള്ള മുസ്ലീംസ് ഹജ് തീർത്ഥയാത്ര

കോര ചെറിയാൻ, ഫിലഡൽഫിയാ

ഫിലഡൽഫിയാ,യു.എസ്.എ.: മുസ്ലീം സഹോദരങ്ങൾ പ്രതിവർഷം ജൂൺമാസത്തിൽ നോയമ്പിനുശേഷം ഭക്തിയാദരവോടെ സൗദി അറേബ്യയിലെ മെക്കയിൽനിന്നും 19.3 കിലോമീറ്റർ (12 മൈൽസ്) ദൂരത്തുള്ള അരാഫത്ത് മലമുകളിൽ ചേരുന്നു. ഹിൽ ഓഫ് മേഴി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അരാഫത്ത് കുന്നിൻ മുകളിൽ കുട്ടമായി എത്തി ശരീര സൗഖ്യത്തിനും ആരോഗ്യത്തിനും സമ്പദ്സമൃദ്ധിയ്ക്കുമായി ഹജ് തീർത്ഥാടകർ പ്രാർത്ഥിക്കുന്നു. പ്രഭാത തുടക്കത്തിനുമുൻപായുള്ള അന്ധകാര നിബിഢമായ അന്തരീക്ഷത്തിൽ പ്രാർത്ഥനകൾ ചൊല്ലി കാൽനടയാത്ര തുടങ്ങുന്നു.

അരാഫത്ത് പർവ്വത ശിരസിലേയ്ക്കുള്ള തീർത്ഥാടനശേഷം മാനസീകമായും ശാരീരികമായും ആത്മീകമായും സന്തുഷ്ടിയും സാമധാനവും കൈവരിച്ചതായി വിവിധ ലോകരാഷ്ട്രങ്ങളിൽനിന്നും എത്തിച്ചേർന്ന മുസ്ലീം മതസ്ഥർ പറയുന്നതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോർട്ടിൽ പറയുന്നു. ജീവിതത്തിൽ ഒരിക്കലും അനുഭവിയ്ക്കാത്ത മാനസിക സംതൃപ്‌തി അനുഭവപ്പെടുന്നതായി ആനന്ദത്തോടെ സ്‌പാനിഷ് തീർത്ഥാടകനായ അലി ഉസ്‌മാൻ പരസ്യമായി അവകാശപ്പെടുന്നതായും എ. പി. റിപ്പോർട്ടിൽ പറയുന്നു. ഉസ്‌മാൻ അടക്കമുള്ള പല തീർത്ഥാടകരുമായുള്ള സംഭാഷണത്തിൽ പിൻകാലങ്ങളിൽ അരാഫത്ത് മലമുകളിൽ എത്തിയശേഷം ജീവിതത്തിൽ കൈവരിച്ച നേട്ടങ്ങൾക്കുവേണ്ടി ദൈവത്തോട് നന്ദിപറയുന്നതായും വെളിപ്പെടുത്തി.

1435 വർഷങ്ങൾക്ക് മുൻപായി മുഹമ്മദ് പ്രവാചകൻ അരാഫത്ത് മലയിൽനിന്നും നടത്തിയ അന്തിമമായ പ്രഭാഷണത്തിൽ ജനതയുടെ ഐക്യതയും സമത്വവും പരിപാവനമായി പരിരക്ഷിയ്ക്കണമെന്ന് ആത്മാർത്ഥമായി ആവശ്യപ്പെടുന്ന വേദവചനങ്ങൾ ലോക ജനത പവിത്രമായി പരിരക്ഷിയ്ക്കട്ടെ. പാലിയ്ക്കട്ടെ.

ലോകത്തിലെ ഏറ്റവും വലിയ മതപരമായ ജനസഞ്ചയം ആണ് ഹജ്ജിനുവേണ്ടി അരാഫത്ത് മലയിൽ പ്രാർത്ഥനയോടെ എത്തിച്ചേരുന്നത്. ഔദ്യോഗികമായി ചടങ്ങുകൾ തീർത്ഥാടകർ മെക്കയിലെ ഗ്രാൻ്റ് മോസ്ക്കിൽ നിന്നും സിറ്റിയ്ക്കു പുറത്തായി മരുഭൂമിയിലെ വൈറ്റ് റ്റെന്റുകൾ ഉള്ള മിനായിൽ എത്തിയശേഷം ആരംഭിയ്ക്കുന്നു. കൊറോണ വൈറസ് പകർച്ചവ്യാധിയ്ക്കു മുൻപായുള്ള ഹജ്ജ് തീർത്ഥാടനങ്ങൾക്ക് ശരാശരി 20 ലക്ഷത്തിലധികം മുസ്ലീം മതസ്ഥർ എത്തിചേരുന്നതായി സൗദി അറേബ്യൻ അധികൃതർ പറയുന്നു.

സാമ്പത്തിക ശക്തിയും പൂർണ്ണാരോഗ്യത്തിലുമുള്ള സകല മിസ്ലീം വിശ്വാസികളും ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും 5 ദിവസം നീണ്ട ഹജ്ജ് തീർത്ഥാനടയാത്ര നടത്തുന്നത് മുസ്ലീം മതാചാരങ്ങളുടെ അനുസ്മരണയ്ക്കും പ്രവാചകരുടെ പ്രവചനങ്ങളുടെ പൂർത്തീകരണവുമായി വിശ്വസിക്കുന്നു. ഇസ്രയേൽ – ഹമാസ് യുദ്ധത്തിൻ്റെ കെടുതികളും ഗൾഫ് മേഖലയിലെ ഏറ്റുമുട്ടലുകളും ഭീഷണികളും യുദ്ധസന്നാഹങ്ങൾ സമാഹരിയ്ക്കുമ്പോഴും ഹജ്ജിൻ്റെ പാവനത്വവും ആത്മിക തേജസും പരിപൂർണ്ണമായി പരിരക്ഷയ്ക്കുവാൻ സാധിച്ചതായി സംശയിക്കുന്നു.

ഗാസാ സ്ട്രിപ്പിലുള്ള പാലസ്തീൻ മുസ്ലീമിന് ഇസ്രായേൽ-ഈജിപ്റ്റ് അതിർത്തിയിലൂടെ മെക്കായിലേയ്ക്കുള്ള യാത്ര നിയന്ത്രണംമൂലവും, തുടർച്ചായുള്ള വെടിവെയ്പ്‌പും പീരങ്കിപ്രയോഗം മൂലവും ഹജ്ജ് ചടങ്ങുകളിൽ എത്തിച്ചേരുവാൻ അസാദ്ധ്യമായിരുന്നു. പുണ്യഭൂമിയിലേയ്ക്കുള്ള ആത്മീക യാത്രകളെ രാഷ്ട്രീയകരിയ്ക്കരുതെന്ന സൗദി അധികാരികളുടെ ആഹ്വാനത്തെ നിശേഷം നിരാകരിച്ചുകൊണ്ടുള്ള ഗൾഫ് മേഖലയിലെ പോരാട്ടം നിർത്തണമെന്നും എല്ലാ രാജ്യക്കാരും അവശ്യപ്പെടണം.

ഹജ്ജ് തീർത്ഥയാത്രയുടെയും കർമ്മ പരിപാടികളുടെയും അന്തിമഘട്ടത്തിൽ ഭക്തി പുരസരം പുരുഷനാർ തല മുണ്ഡനം ചെയ്യുകയും സ്ത്രീകൾ ഓരോ പ്രവിശ്യയിലെ ആചാരാനുസരണം നവജീവൻ പ്രാപിച്ചതായി മുടി താഴ്ത്ത‌ി കൂതിച്ചുകളയുകയും ചെയ്യുന്നു.

അനിയന്ത്രിതമായ സൂര്യതാപം മൂലം ജൂൺമാസം 1301 ഹജ്ജ് തീർത്ഥാടകർ മരിച്ചതായി സൗദി അറേബ്യൻ ഹെൽത്ത് ഡിപ്പാർട്ടുമെൻ്റിൻ്റെ അറിയിപ്പിൽ പറയുന്നു. 2015-ൽ ആയിരക്കണക്കിന് ഹജ്ജ് തീർത്ഥാടകർ ആൾകൂട്ടത്തിൻ്റെ തിരക്കുമൂലം ചവിട്ടേറ്റു കൊല്ലപ്പെട്ടു.

തീർത്ഥാടകർ ഹോളി സിറ്റിയായ മെക്കായ്ക്ക് സമീപത്തുള്ള മൗണ്ട് ഓഫ് മേഴ്സി മലമുകളിലേയ്ക്ക് കയറുവാൻ ശ്രമിക്കുന്നു.

കോര ചെറിയാൻ, ഫിലഡൽഫിയാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments