Monday, September 23, 2024
Homeഅമേരിക്കക്ഷണികമാം ജീവിതമേ ........മരണം വാതിലിൽ മുട്ടുന്നു! (മില്ലി ഫിലിപ്പ്)

ക്ഷണികമാം ജീവിതമേ ……..മരണം വാതിലിൽ മുട്ടുന്നു! (മില്ലി ഫിലിപ്പ്)

മില്ലി ഫിലിപ്പ്

ജീവിതം നൈമിഷീകമാണ് എന്ന് മനസിലാക്കിയ അനേകം അനുഭവങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ഞാൻ. എവിടെയോ വായിച്ചു മറന്നപോലെ തൂവലുകൾ പോലെ പ്രകാശം, സെഫിർ പോലെ ക്ഷണികം, ഒരു നിമിഷം റോസ് നിറം,അടുത്ത നിമിഷം അവ മങ്ങി. ചില പുഷ്പങ്ങൾ ജീവിതത്തിന്റെ ക്ഷണികതയെ ഓർമപ്പെടുത്തുന്നു. ഇന്ന് ന്യൂസ് ചാനലുകളിലൂടെ വീക്ഷിച്ച ഹൃദയഭേദകമായ കാഴ്ചകളാണ് എന്നെ എഴുതുവാൻ പ്രേരിപ്പിച്ചത്. വയനാട് ജില്ലയിലെ മലയോര മേഖലകളിൽ ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂരിഭാഗം ജനങ്ങളും ഉറങ്ങിക്കിടക്കുമ്പോൾ ഉരുൾപൊട്ടലുണ്ടായത്.

വൻതോതിലുള്ള മണ്ണിടിച്ചിലിന് കാരണമായ കനത്ത മഴയെത്തുടർന്ന് കുറഞ്ഞത് 275 പേർ കൊല്ലപ്പെട്ടു, ഡസൻ കണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുമെന്ന് ഭയപ്പെടുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും കനത്ത മഴയും നിർണായകമായ പാലത്തിൻ്റെ തകർച്ചയും തടസ്സപ്പെടുകയാണ്.
അത്യാഹിത വിഭാഗത്തിന് എത്താൻ കഴിയാത്ത സ്ഥലങ്ങളിൽ നൂറോളം പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ ഭയപ്പെടുന്നു. തെരുവുകളിലൂടെയും വനപ്രദേശങ്ങളിലൂടെയും ചെളിവെള്ളം ഒഴുകുന്നതും വീടുകൾ ഒലിച്ചുപോകുന്നതും ആളുകളെയും വാഹനങ്ങളെയും ഒറ്റപ്പെടുത്തുന്നതും സോഷ്യൽ മീഡിയയിലെ വീഡിയോകളിലൂടെ വീക്ഷിക്കുകയുണ്ടായി.ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും ബന്ധിപ്പിക്കുന്ന പാലം തകർന്നതിനെത്തുടർന്ന് രണ്ട് സ്ഥലങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്. നരവംശ പ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് വിനാശകരമായ മണ്ണിടിച്ചിലിന് കാരണമെന്ന് വിദഗ്ധർ ആരോപിച്ചു.

വാർഷിക ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പാരിസ്ഥിതികമായി ദുർബലമായ പ്രദേശങ്ങളിലെ ജനങ്ങൾക്കായി സർക്കാർ നയം കൊണ്ടുവരണം. ഇത്തരം പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ച് പുനരധിവസിപ്പിക്കണമെന്നാണ് വിദഗ്ധർ ആവശ്യം. സംസ്ഥാനവ്യാപകമായി മൈക്രോലെവൽ ലാൻഡ്‌സ്‌ലൈഡ് ഹസാർഡ് മാപ്പിംഗ് അടിയന്തരമായി ഏറ്റെടുക്കണം. വിദഗ്ധരുടെ അഭിപ്രായത്തിൽ വയനാട് ജില്ലയിൽ അക്ഷരാർത്ഥത്തിൽ കാടും മണ്ണും നഗ്നമാകുകയാണ്. ക്വാറികൾ, കെട്ടിട നിർമ്മാണത്തിനായുള്ള കുന്നുകൾ നിരപ്പാക്കൽ, വിപുലമായ റോഡ് നിർമ്മാണം, മലയോര മേഖലകളിലെ വികസനം, ഏകവിള കൃഷി എന്നിവ കാലാവസ്ഥാവ്യതിയാനം മൂലം ശക്തമായ മഴയിൽ ഉരുൾപൊട്ടലിന് കാരണമാകുന്നു.

രണ്ടാഴ്ചത്തെ മഴയ്ക്ക് ശേഷം മണ്ണ് പൂരിതമായി. തിങ്കളാഴ്ച അറബിക്കടലിൽ തീരത്ത് രൂപപ്പെട്ട ആഴത്തിലുള്ള മെസോസ്കെയിൽ(mesoscale) മേഘങ്ങൾ വയനാട്ടിൽ അതിശക്തമായ മഴയ്ക്ക് കാരണമായി. തെക്കുകിഴക്കൻ അറബിക്കടലിൽ ചൂട് കൂടുകയും കേരളമുൾപ്പെടെ ഈ പ്രദേശത്തിന് മുകളിലുള്ള അന്തരീക്ഷം താപഗതികമായി അസ്ഥിരമാകുകയും ചെയ്യുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. മഴയുടെ തീവ്രത വർദ്ധിക്കുന്നത്, കിഴക്കൻ കേരളത്തിലെ പശ്ചിമഘട്ടത്തിൻ്റെ ഉയർന്ന ഇടത്തരം ചരിവുകളിൽ മൺസൂൺ കാലത്ത് ഉരുൾപൊട്ടലിനുള്ള സാധ്യത വർധിച്ചേക്കാം എന്ന് പഠനം പറയുന്നു. അവഗണിക്കപ്പെട്ട മാധവ് ഗാഡ്ഗിൽ പാനൽ റിപ്പോർട്ടിൽ നിന്നുള്ള മുന്നറിയിപ്പ് വീണ്ടും ശ്രദ്ധയിൽപ്പെട്ടു.

മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി അതിൻ്റെ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാൻ നിർദ്ദേശിച്ചിരുന്നു. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി ഈ പ്രദേശത്തെ പരിസ്ഥിതി സംവേദനക്ഷമതയുടെ മൂന്ന് തലങ്ങളായി തരംതിരിച്ചിട്ടുണ്ട്, ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ വളരെ പെട്ടെന്നു ക്ഷോഭിക്കുന്ന ഭൂപ്രദേശമായി അടയാളപ്പെടുത്തിയിരുന്നുവെന്ന്, പരിസ്ഥിതി പ്രവർത്തകൻ പറയുന്നു. ഭൂമി ദേവിയാണ്, അമ്മയാണ്.ഭൂമിദേവിയുടെയും ക്ഷമ നശിച്ചു എന്ന് തോന്നിക്കുന്ന പ്രകൃതിയുടെ സംഹാര താണ്ഡവം ആയിരുന്നു വയനാടിലെ കാഴ്ചകൾ.

ഹൃദയഭേദകമായ ഈ കാഴ്ചകൾ ഞാൻ ഉൾപ്പെടുന്ന മനുഷ്യജന്മങ്ങളുടെ പ്രവചനാതീതമായ,നൈമിഷികമായ ജീവിതത്തെ കുറിച്ച് ഓർത്തുപോയി.വളരെ ദുഃഖത്തോടു കൂടി പറയട്ടെ ഇന്ന് കേരളത്തിൽ മനുഷ്യന്റെ അത്യാഗ്രഹം,ഒന്നിലും സംതൃപ്തിയില്ലായ്‍മ ഇവയെല്ലാം സാധാരണമായ സ്വഭാവവിശേഷങ്ങൾ ആയി കണ്ടുവരുന്നു. എന്തെല്ലാം സ്വപ്നങ്ങളോട് കൂടി,നാളെയെ കുറിച്ച്, തങ്ങളുടെ ജീവിതത്തെ കുറിച്ച് എന്തെല്ലാം പദ്ധതികളും സ്വപ്നങ്ങളും നെയ്തുകൂട്ടിയാണ് ഇവർ ഉറങ്ങാൻ കിടന്നതു. ഒരു വലിയ ശബ്‍ദം കേട്ടുണരുംപ്പോൾ ഇവർ ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഇത് തങ്ങളുടെ അവസാന നിമിഷങ്ങളാവുമെന്ന്.

വളരെ ദുഃഖത്തോടു കൂടി പറയട്ടെ ഇന്ന് കേരളത്തിൽ മനുഷ്യന്റെ അത്യാഗ്രഹം,ഒന്നിലും സംതൃപ്തിയില്ലായ്‍മ ഇവയെല്ലാം സാധാരണമായ സ്വഭാവവിശേഷങ്ങൾ ആയി കണ്ടുവരുന്നു. കൊച്ചു കുട്ടികൾ പോലും സ്വന്തം നേട്ടത്തിന് വേണ്ടി കൂടുതൽ സമ്പത്തിനു വേണ്ടി ബന്ധങ്ങളും നീതിശാസ്ത്രം മറന്നു ജീവിക്കുന്നു. മാതാപിതാക്കൾ ഈ നീചപ്രവർത്തികൾ പ്രോത്സാഹിപ്പിക്കുന്ന അനുഭവങ്ങൾ പലരും പങ്കിടുകയുണ്ടായി. പ്രായമുള്ള മാതാപിതാക്കളെ കരുതലോടെ സംരക്ഷിക്കാതെ അവരുടെ സ്വത്തിനു വേണ്ടി മാത്രം, മറ്റു അർഹതപ്പെട്ടവർക്ക് പോലും പങ്കിടരുത് എന്ന് ക്രൂരമായി ചിന്തിച്ചു സ്വന്തം കാര്യം സിന്ദാബാദ് എന്ന് ജീവിക്കുന്ന മനുഷ്യർ.

ഔദാര്യത്തിൻ്റെ മൂല്യം അടുത്ത തലമുറയെ പഠിപ്പിക്കുക, അത്യാഗ്രഹിക്കാതിരിക്കുക എന്നത് ഒരു പ്രധാന ജീവിതപാഠമാണ്. ഉദാരമായ പെരുമാറ്റം മാതൃകയാക്കുക.

കൃതജ്ഞത പരിശീലിക്കുക: അവരുടെ പക്കലുള്ളത് വിലമതിക്കാൻ പ്രോത്സാഹിപ്പിക്കുക .അതിരുകൾ നിശ്ചയിക്കുക, പങ്കിടൽ പ്രോത്സാഹിപ്പിക്കുക, സഹാനുഭൂതി പഠിപ്പിക്കുക. മറ്റുള്ളവർ അത്യാഗ്രഹികളായിരിക്കുമ്പോൾ അവർക്ക് എങ്ങനെ അനുഭവപ്പെടുമെന്ന് മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുക.

കഠിനാധ്വാനത്തിൻ്റെ മൂല്യം പഠിപ്പിക്കുക: കഠിനാധ്വാനത്തിലൂടെ അവർ ആഗ്രഹിക്കുന്നത് നേടാൻ പ്രോത്സാഹിപ്പിക്കുക.

ഭൌതികത പരിമിതപ്പെടുത്തുക: അടുത്ത തലമുറയെ ഭൗതിക സമ്പത്തിൽ അമിതമായി ആസ്വദിപ്പിക്കുന്നത് ഒഴിവാക്കുക.

ഈ നിമിഷം അവസാനിക്കാവുന്ന ജീവിതത്തിൽ സന്തോഷത്തോടു ജീവിക്കുവാൻ ഒരു തത്വശാസ്ത്രം! ഈ നിമിഷത്തിൽ ജീവിക്കുകയും, മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നത് നമ്മുടെ ജീവിതത്തിന് സന്തോഷവും സംതൃപ്തിയും നൽകും. മനഃസാന്നിധ്യം പരിശീലിക്കുക. വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഭൂതകാലത്തെയോ ഭാവിയെയോ കുറിച്ചുള്ള ആകുലതകൾ ഉപേക്ഷിക്കുക.

സജീവമായി മറ്റുള്ളവരെ ശ്രവിക്കുക: ചിലപ്പോഴൊക്കെ, ഒരാൾക്ക് വേണ്ടത് ന്യായവിധി കൂടാതെ അവരെ ശ്രദ്ധിക്കുന്ന, മനസിലാക്കുന്ന ഒരാളാണ്. ഒരാളുടെ ദിവസം ശോഭനമാക്കാൻ ഒരു നല്ല വാക്ക് വാഗ്ദാനം ചെയ്യുക. ഈ നിമിഷത്തിൽ ജീവിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നത് നമ്മിലും, ചുറ്റുമുള്ളവരിലും നല്ല സ്വാധീനം ചെലുത്തുവാൻ സാധിക്കും.

ഈ പ്രകൃതി ദുരന്തത്തെ കുറിച്ച് എഴുതുമ്പോൾ അരിയെത്ര പയർ അഞ്ഞാഴി എന്ന് പറയുന്നത് പോലെ തോന്നലുണ്ടാവും. ദൃശ്യമാധ്യമങ്ങളിലൂടെ ഹൃദയഭേദകമായ കാഴ്ചകൾ, ഈ ഏഴാംകടലിനക്കരെ ഇരുന്നു വീക്ഷിക്കുംപ്പോൾ, നാളെയെ സ്വപ്നം കണ്ടു ഒരു പക്ഷെ എന്നെ പോലെ മക്കളുടെ ഉന്നതഭാവി, വിവാഹം, എല്ലാം സ്വപ്നം കണ്ടു പണം സമ്പാദിച്ച ഈ ദുരന്തത്തിന് ഇരയായവരിൽ എത്ര അമ്മമാരുണ്ടാവും? ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നില്ലേ?

ഇനിയും ഭൂമിദേവിയെ പരീക്ഷിക്കാതിരിക്കുക.ഭൂവിനിയോഗത്തിലെ ചിന്താശൂന്യമായ മാറ്റങ്ങൾ, റോഡ്, പാലം എന്നിവയുടെ അശാസ്ത്രീയവുമായ നിർമ്മാണം, വനങ്ങളുടെ വൻതോതിലുള്ള നശീകരണം തുടങ്ങിയ നരവംശശാസ്ത്ര പ്രവർത്തനങ്ങൾക്ക് ഗവണ്മെന്റ് കർശന നിയന്ത്രണം ഏർപ്പെടുത്തുക.
അസൂയയ്ക്കും,അഹന്തയ്ക്കും,വിദ്വേഷത്തിനും,അത്യാഗ്രഹത്തിനും പകരം, നമുക്ക് നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം:

സഹാനുഭൂതിയും,കരുണയും ഉള്ളവരാകുക. മറ്റുള്ളവരുടെ വിജയങ്ങളെ പിന്തുണയ്ക്കുക. സ്വയം സ്നേഹവും സ്വയം അംഗീകരിക്കലും പരിശീലിക്കുക. ഒരു വാക്ക് കൊണ്ടോ, ഒരു ചെറിയ നന്മ പ്രവർത്തികൊണ്ടോ മറ്റുള്ളവർക്ക് സന്തോഷം നല്കുക.

“മരണം വാതുക്കൽ മഞ്ചലുമായി വന്നു നിൽക്കുന്നു” എന്ന് കവി പാടിയത് പോലെ ,നാളെ എന്ത് സംഭവിക്കുമെന്ന് നമ്മൾക്ക് പ്രവചിക്കാനാവില്ല.. ജീവിതം ഒരു നോവൽ പോലെയാണ്, അല്ലേ? നാം പേജ് മറിക്കുന്നതുവരെ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നാമറിയുന്നില്ല .നാളെയില്ല ഇന്നലെയും ഇല്ല; നമ്മളുടെ സ്വപ്നങ്ങളും,ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഇന്ന് സ്വയം മുഴുകണം. അസൂയയ്ക്കും, അഹന്തയ്ക്കും, വിദ്വേഷത്തിനും, അത്യാഗ്രഹത്തിനും പകരം, നമുക്ക് നന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം:
സഹാനുഭൂതിയും,കരുണയും ഉള്ളവരാകുക. മറ്റുള്ളവരുടെ വിജയങ്ങളെ പിന്തുണയ്ക്കുക. നമ്മുടെ സ്വന്തം വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക നൈമിഷീകമായാ ഈ ജീവിതം അസൂയയോ, അഹംഭാവമോ, വൈരാഗ്യവും മറന്നു നമ്മുടെ സ്വന്തം അസ്തിത്വത്തിൻ്റെ ദാർശനികമായ ആത്യന്തിക ദർശനം ഉൾക്കൊണ്ട് ജീവിതം മുൻപോട്ടു നയിക്കാം.

വയനാടിന് വേണ്ടി, എന്റെ നാടിനു വേണ്ടി, സഹോദരങ്ങൾക്ക് വേണ്ടി കണ്ണീരോടു പ്രാർത്ഥനകൾ……

മില്ലി ഫിലിപ്പ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments