ബ്യൂനസ്‌ഐറിസ്: അര്‍ജന്റീന മുന്‍ പ്രസിഡന്റ് കാര്‍ലോസ് മെനം (90) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖത്തെ തുടർന്ന് തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 1989 മുതല്‍ പത്തു വര്‍ഷത്തെ ഭരണശേഷം അഴിമതികളുടെയും വിവാദങ്ങളുടെയും മാറാപ്പുകളുമായാണ് സ്ഥാനമൊഴിഞ്ഞത്.സ്വകാര്യവല്‍ക്കരണവും പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങളും വഴി രാജ്യാന്തരവിപണിയുടെ കയ്യടി നേടിയെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പരിഷ്കാരങ്ങള്‍ രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്കു നയിച്ചു എന്ന പഴികേട്ടു.
സിറിയയില്‍നിന്ന് കുടിയേറിയ കുടുംബത്തില്‍ പിറന്ന കാര്‍ലോസ് 1950കളിലാണ് പെറോണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമാകുന്നത്. 1973 മുതല്‍ മൂന്നു വര്‍ഷം ലാ റിയോജ ഗവര്‍ണര്‍പദം അലങ്കരിച്ച ഇദ്ദേഹം 76ലെ പട്ടാള അട്ടിമറിയെത്തുടര്‍ന്ന് പിടിയിലാവുകയും അഞ്ചു വര്‍ഷം തടവില്‍ കഴിയുകയും ചെയ്തു. പിന്നീട് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ മെനം 2007ല്‍ തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും വിജയിച്ചില്ല.